വൃത്തികെട്ടവൾ ആണെന്ന് പറഞ്ഞ് 13 സിനിമകളിൽ നിന്നുമാണ് എന്നെ അവസാനം നിമിഷം മാറ്റിയത്, അവരൊക്കെ ഇപ്പോൾ ഒരു ഡേറ്റിനായി എന്റെ പിറകേ നടക്കുയാണ്: വിദ്യാ ബാലൻ

1203

ഇന്ത്യ മുഴുവൻ ആരാധകരുള്ള ബോളിവുഡ് താരസുന്ദരിയാണ് പാതി മലയാളി കൂടിയായ വിദ്യാ ബാലൻ. തന്റെ അഭിനയ മികവു കൊണ്ടും താരമൂല്യം കൊണ്ടും ഒരുപാട് പേർക്ക് പ്രചോദനമായി മാറുന്ന വിദ്യ ബാലൻ തന്റെ നിലപാടുകൾ വെട്ടിത്തുറന്ന് പറയുന്ന തിലും മടി കാണിക്കാറില്ല.

അതേ സമയം ബോളിവുഡിലെ മാത്രമല്ല ഇന്ത്യൻ സിനിമയിലെ തന്നെ കരുത്തുറ്റ സ്ത്രീ ശബ്ദമാണ് വിദ്യാ ബാലൻ. സൂപ്പർ താര നടന്മാർക്ക് മാത്രം സാധ്യമായിരുന്ന ബോക്സ് ഓഫീസിലെ നൂറ് കോടി ക്ലബ്ബ് അടക്കമുള്ള നേട്ടങ്ങൾ സ്വന്തമാക്കിയ സൂപ്പർ താരമാണ് വിദ്യ. ഇപ്പോഴിതാ വിദ്യയുടെ ഏറ്റവും പുതിയ സിനിമയായ ജൽസ റിലീസിന് തയ്യാറെടുക്കുകയാണ്.

Advertisements

ആമസോൺ പ്രൈമിലൂടെയാണ് ജൽസയുടെ റിലീസ്. ചിത്രത്തിൽ വിദ്യയോടൊപ്പം പ്രധാന വേഷത്തിലെത്തുന്നത് ബോളിവുഡിലെ മറ്റൊരു പവർ ഹൗസ് ആയ ഷെഫാലി ഷായാണ്. ഇരുവരും ഒരുമിക്കുന്ന സിനിമയെന്ന നിലയിൽ ആരാധകർ ഏറെ പ്രതീക്ഷയോ ടെയാണ് ജൽസയ്ക്കായി കാത്തിരിക്കുന്നത്.

Also Read
ആ ഒരു കാര്യത്തിന് ഒരുപാട് വാല്യു കൊടുക്കുന്ന ആളാണ് ലാലേട്ടൻ, ഒപ്പം അഭിനയിക്കുമ്പോൾ അങ്ങനെയുള്ള പേടികളൊന്നും വേണ്ട: തുറന്നു പറഞ്ഞ് മഞ്ജു വാര്യർ

ഇന്ന് ആരാധകരുടെ പ്രിയങ്കരിയായ, വലിയ താരമൂല്യമുള്ള നായികയാണെങ്കിലും കരിയറിന്റെ ഒരുഘട്ടത്തിൽ നിരന്തരം അവഗണ നയും വിവേചനുമൊക്കെ നേരിടേണ്ടി വന്നിട്ടുണ്ട് വിദ്യയ്ക്ക്. ഇപ്പോഴിതാ താൻ നേരിട്ടിരുന്ന അവഗണന യെക്കുറിച്ച് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് വിദ്യാ ബാലൻ.

ഒരു സമയത്ത് സിനിമകളിൽ നിന്നും തന്നെ അവസാന നിമിഷം മാറ്റുന്നത് പതിവായിരുന്നു എന്നാണ് വിദ്യാ ബാലൻ പറയുന്നത്. അന്ന് എന്നെ മാറ്റിയവർ ഇന്ന് സിനിമ ചെയ്യാനായി വിളിക്കാറുണ്ട്. പക്ഷെ ഞാൻ വിനയത്തോടെ തന്നെ അവരുടെ ഓഫറുകൾ നിരസിക്കുകയാണ്. 13 സിനിമകളിൽ നിന്നുമാണ് എന്നെ മാറ്റിയത്.

ഒരിക്കൽ ഒരു സിനിമയിൽ നിന്നും എന്നെ മാറ്റിയപ്പോൾ അവർ പറഞ്ഞ വാക്കുകൾ വളരെ മോശമായിരുന്നു. എന്നെ കാണാൻ വൃത്തി കേടാണെന്ന്. അതോടെ ആറ് മാസത്തോളം കണ്ണാടിയിൽ നോക്കാനുള്ള ധൈര്യമില്ലായിരുന്നു എനിക്ക് എന്നാണ് വിദ്യ പറയുന്നത്.

ഒരിക്കൽ ദേഷ്യവും സങ്കടവും സഹിക്കാനാകാതെ താൻ കരഞ്ഞു കൊണ്ട് വെയിലത്ത്് നടന്നതിനെക്കുറിച്ചും വിദ്യ വെളിപ്പെടുത്തുന്നു. ഒരിക്കൽ കെ ബാലചന്ദ്രന്റെ രണ്ട് സിനിമകൾ ഞാൻ ചെയ്യാൻ തീരുമാനിച്ചിരുന്നു. പക്ഷെ ആ സിനിമയിൽ നിന്നും എന്നെ മാറ്റുകയുണ്ടായി. എന്നെ അറിയിക്കുക പോലും ചെയ്തില്ല. എന്തോ പ്രശ്നമുണ്ടെന്ന് എനിക്ക് തോന്നുകയായിരുന്നു.

Also Read
ഭാഗ്യത്തിന് അന്ന് എന്റെ വായിൽ തെറി ഒന്നും വന്നില്ല, അല്ലെങ്കിൽ ഞാൻ മമ്മൂട്ടിയെ തെറി വിളിച്ചേനെ: സംഭവം വെളിപ്പെടുത്തി തങ്കച്ചൻ വിതുര

ന്യൂസിലാന്റിലായിരുന്നു ഷൂട്ടിംഗ്. പക്ഷെ പോകാൻ സമയം ആയിട്ടും എന്റെ പാസ്പോർട്ട് ചോദിച്ച് വിളിച്ചില്ല. ഇതോടെ എന്റെ അമ്മ അദ്ദേഹത്തിന്റെ മകളെ വിളിച്ചു. ഇതോടെയാണ് എന്നെ മാറ്റിയ വിവരം ഞങ്ങൾ അറിയുന്നത് എന്നാണ് വിദ്യ പറയുന്നത്. അന്ന് താൻ ചൂടത്ത് ഒരുപാട് ദൂരം കരഞ്ഞു കൊണ്ട് നടന്നുവെന്നാണ് വിദ്യ പറയുന്നത്. മറൈൻ ഡ്രൈവ് മുതൽ ബാന്ദ്ര വരെയാണ് അന്ന് വിദ്യ കരഞ്ഞു കൊണ്ട് നടന്നത്.

ഒരുപാട് കരഞ്ഞു. ഇന്ന് അതെല്ലാം പഴയ ഓർമ്മകളാണ്. അന്ന് താൻ ചെയ്യുന്നതൊക്കെ പരാജയപ്പെടുന്ന അവസ്ഥ ആയിരുന്നുവെന്നും വിദ്യാ ബാലൻ പറയുന്നു. അതേ സമയം ആമസോൺ പ്രൈമിലൂടെ തന്നെ പുറത്തിറങ്ങിയ ഷേർണിയായിരുന്നു വിദ്യയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ചിത്രത്തിൽ മലയാള ഫോറസ്റ്റ് ഉദ്യോഗസ്ഥയായിട്ടാണ് വിദ്യ എത്തിയത്. യഥാർത്ഥ സംഭവത്തെ ടിസ്ഥാനമാക്കിയാണ് ഷേർണിയൊരുക്കിയിരുന്നത്.

Also Read
പിടിക്കും എന്ന ഘട്ടം വന്നപ്പോൾ ഞാൻ ചെയ്തത് ഇങ്ങനെ: വിഷ്ണുവുമായുള്ള പ്രണയകാലം പറഞ്ഞ് അനു സിത്താര

വിദ്യയും ഷെഫാലി ഷായും ഒരുമിക്കുന്ന ജൽസയിൽ മാനവ് കൗൾ, രോഹിണി ഹത്തഗഡി, ഇക്ബാൻ ഖാൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മാർച്ച് പതിനെട്ടിന് ചിത്രം റിലീസ് ചെയ്യും. ചിത്രത്തിൽ മാധ്യമ പ്രവർത്തകയുടെ വേഷത്തിലാണ് വിദ്യ എത്തുന്നത്. ഒരു വാഹനാപകടവും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.

ചിത്രത്തിന്റെ ട്രെയിലർ നേരത്തെ തന്നെ ചർച്ചയായി മാറിയിരുന്നു. ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി വിദ്യയുടേയും ഷെഫാലിയുടേയും ആരാധകരും സിനിമാ പ്രേമികളും കാത്തിരിക്കുന്നത്.

Advertisement