മലയാളത്തിന്റെ താരാരജാവ് മോഹൻലാലിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്ത ക്ലാസ്സിക് ഹിറ്റായ തന്മാത്രയിലൂടെ മലയാളത്തിൽ എത്തിയ നടിയാണ് മീരാ വാസുദേവ്. പരസ്യങ്ങളിലും ബോളിവുഡ് സിനിമകളിലും ഒക്കെ തിളങ്ങിയിരുന്ന മീരാ വാസുദേവ് തൻമാത്രയ്ക്ക് പിന്നാലെ ഒരു പിടി മികച്ച മലയാള സിനിമകളിൽ കൂടി വേഷമിട്ടു.
എന്നാൽ വിവാഹവും വിവാഹമോചവും ഒക്കെയായി ഇടക്കാലത്ത് സിനിമയിൽ നിന്നും അവധിയെടുത്തിരുന്ന മീരാ വാസുദേവ് പിന്നീട് മലയാളം മിനിസ്‌ക്രീനിലേക്ക് തിരികെ എത്തിയിരുന്നു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് പരമ്പരയായ കുടുംബവിളക്കിലൂടെ ആയിരുന്നു മീരാ വാസുദേവിന്റെ മടങ്ങിവരവ്.
ഇപ്പോൾ ബിഗ് സ്‌ക്രീനിലെ പോലെ തന്നെ മിനി സ്‌ക്രീനിലും നിരവധി ആരാധകരാണ് മീരാ വാസുദേവിന് ഉള്ളത്. ഇപ്പോഴിതാ തന്റെ രണ്ടാം വിവാഹ മോചനത്തെ കുറിച്ച് മീര വാസുദേവ് പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. മീര വാസുദേവിന്റെ വാക്കുകൾ ഇങ്ങനെ:
തന്റെ രണ്ടാം ഭർത്താവിന് ഒപ്പമുള്ള ജീവിതമാണ് താനിക്ക് ഏറ്റവും കൂടുതൽ സന്തോഷം തന്നിട്ടുള്ളത് എന്നാണ് മീരാ വാസുദേവ് പറയുന്നത്. എല്ലാവരുടെ ജീവിതത്തിലും അപ് ആൻഡ് ഡൗൺ ഉണ്ടാകും എന്റെ ജീവിതത്തിലും ഉണ്ടായി. പക്ഷേ ജോൺ കൊക്കനൊപ്പം ജീവിച്ച കാലത്താണ് താൻ ഏറ്റവും കൂടുതൽ സന്തോഷിവതി ആയിരുന്നത്.
പക്ഷേ പിന്നീടൊരു ഘട്ടത്തിൽ രണ്ടാൾക്കും പരസ്പരം അകലേണ്ടി വന്നു. എങ്കിലും മകൻ അരിഹയ്ക്ക് വേണ്ടി എല്ലാ കാര്യങ്ങളും തങ്ങൾ ഒരുമിച്ചാണ് ചെയ്യാറുള്ളത്. വളരെ ഫോക്കസ്ഡ് ആയി കാര്യങ്ങൾ ചെയ്യുന്ന ആളാണ് താൻ. അതുകൊണ്ടു തന്നെ നെഗറ്റീവ് ന്യൂസ് താൻ മൈൻഡ് ചെയ്യാറില്ല.
മാനസികമായും ശാരീരികമായും സ്പിരിച്വലായും ഫിറ്റ് ആയിരിക്കുക അരിഹയുടെ ഏറ്റവും നല്ല അമ്മയാവുക ജോലി യിൽ നൂറ് ശതമാനം ആത്മാർഥത പുലർത്തുക എന്നിവയാണ് തന്റെ ഇപ്പോഴത്തെ ചിന്തകൾ. മനസ് കരുത്തോടെ ഇരിക്കുന്നതിന് ആയി തന്നെ പ്രചോദിപ്പിക്കുന്നവരുടെ ചിത്രങ്ങൾ മുറിയിൽ സ്റ്റാപ്പിൾ ചെയ്ത് വച്ചിട്ടുണ്ട്.
സീരിയലിലൂടെ ആണ് താൻ അഭിനയ രംഗത്തേയ്ക്ക് എത്തിയത്. പിന്നീട് നീണ്ട പതിമൂന്ന് വർഷത്തിന് ശേഷമാണ് കുടുംബ വിളക്ക് എന്ന സീരിയലിലൂടെ ടെലിവിഷനിലേക്ക് മടങ്ങി എത്തിയത്. സിനിമയെക്കാൾ മികച്ച സ്വീകാര്യതയാണ് സീരിയലുടെ തനിക്ക് ഇപ്പോൾ ലഭിക്കുന്നത്. പല ഭാഷകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇത്ര സ്നേഹത്തോടെയും ആരാധനയോടെയും പെരുമാറുന്ന പ്രേക്ഷകർ മലയാളത്തിലേ ഉള്ളു.
വീട്ടിലെ കുട്ടി എന്ന സ്നേഹമാണ് അവർക്ക്. അതുകൊണ്ടാണ് തിരുവനന്തപുരത്ത് താൻ താമസമാക്കിയത് എന്നും മീര വാസുദേവ് പറയുന്നു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ആണ് മീരാ വാസുദേവ് ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്.