വർഷങ്ങളായി ഞാൻ ആസിഫ് അലിയെ പ്രണയിക്കുന്നു, അന്നും ഇന്നു എനിക്ക് ആസിഫ് അലി തന്നെയാണ് എല്ലാം: നടി ഗായത്രി അശോക്

763

വളരെ പെട്ടെന്ന് തന്നെ മലയാളികൾക്ക് ഏറെ സുപരിചിതയായി മാറിയ നടിയാണ് ഗായത്രി അശോക്. ലഡ്ഡു എന്ന ചിത്രത്തിലൂടെ സിനിമാഭിനയം ആരംഭിച്ച ഗായത്രിയുടെ രണ്ടാമത്തെ ചിത്രം മെമ്പർ രമേശൻ ഒമ്പതാം വാർഡ് ആയിരുന്നു.

ഈ ചിത്രത്തിലെ അലരേ എന്ന ഒറ്റ ഗാനത്തിലൂടെ പ്രേക്ഷക മനസ്സിൽ ഗായത്രി അശോക് ഇടം നേടി. അന്നമ്മ എന്ന നാട്ടിൻ പുറത്തുകാരിയായി അഭിനയിച്ച ഗായത്രിയുടെ നായകനായി അഭിനയിച്ചത് അർജ്ജുൻ അശോകൻ ആയിരുന്നു. ജോജു ജോർജ് പ്രധാന വേഷത്തിലെത്തിയ സ്റ്റാറിലും ഗായത്രി ഒരു സുപ്രധാന വേഷത്തിലെത്തിയിരുന്നു.

Advertisements

സ്റ്റാറിൽ ജോജുവിന്റെ മകളായാണ് ഗായത്രി അഭിനയിച്ചത്. മലയാളത്തിന്റെ യുവനടൻ ആസിഫ് അലിയുടെ കടുത്ത ആരാധിക കൂടിയാണ് ഗായത്രി. സ്‌കൂൾ കാലം മുതൽ ആരാധനയോടെ കാണുന്ന ആസിഫ് അലി തന്റെ ആദ്യ ക്രഷ് കൂടിയാണെന്ന് ഗായത്രി വെളിപ്പെടുത്തുന്നു. അടുത്തിടെ ഗായകൻ അമൃത ടിവിയിലെ എംജി ശ്രീകുമാർ അവതാരകൻ ആയെത്തുന്ന പറയാം നേടാം എന്ന പരിപാടിയിൽ അതിഥിയായി പങ്കെടുക്കുന്നതിനിടെ ആയിരുന്നു ഗായത്രിയുടെ തുറന്നുപറച്ചിൽ.

Also Read
ഒന്നും വിചാരിക്കരുത് ശപിക്കരുത് എന്നൊക്കെ അന്ന് പറഞ്ഞിരുന്നു, ദിലീപിനെ കുറിച്ച് ഷംന കാസിം പറഞ്ഞത് കേട്ടോ

വെളുത്ത ബെൻസ് കാറിൽ ആസിഫ് അലിക്കൊപ്പം യാത്ര ചെയ്യാൻ സാധിച്ചാൽ അത് പൊളിയായിരിക്കും എന്നായിരുന്നു ഗായത്രിയുടെ മറുപടി. ഗായത്രി ആസിഫ് അലിയുടെ ആരാധികയാണെന്ന് ആസിഫ് അലിക്കറിയുമോ എന്ന ചോദ്യത്തിന് അറിയില്ലെന്നായിരുന്നു ഗായത്രിയുടെ ചിരിച്ചുകൊണ്ടുള്ള മറുപടി.

അന്നും ഇന്നും ആസിഫ് അലി തന്നെയാണ് തന്റെ പ്രിയതാരമെന്നും അദ്ദേഹത്തോടാണ് പ്രണയമെന്നും ഗായത്രി വ്യക്തമാക്കുന്നു. ലഡ്ഡുവിന്റെ ഷൂട്ടിങ്ങ് സമയത്ത് ആസിഫ് അലിയോടുള്ള എന്റെ ഇഷ്ടത്തെക്കുറിച്ച് വാർത്തയൊക്കെ വന്നിരുന്നു. പക്ഷെ, ആസിഫ് അലി മാത്രം അറിഞ്ഞില്ലെന്നും ഗായത്രി പറയുന്നു.

ആസിഫ് അലിയായിരുന്നു എന്റെ ആദ്യത്തെ ക്രഷ്. സ്‌കൂളിൽ പഠിക്കുമ്പോൾ ആസിഫ് അലിയെ കാണാൻ അവസരം ലഭിച്ചിട്ടുണ്ട്. ആ അനുഭവത്തെ ക്കുറിച്ച് ഗായത്രി മറ്റൊരു അഭിമുഖത്തിൽ പറയുന്നത് ഇങ്ങനെ: ഒമ്പതിലോ പത്തിലോ പഠിക്കുന്ന സമയത്ത് എന്റെ വീടിനടുത്ത് ആസിഫ് അലി നായകനായി അഭിനയിക്കുന്ന ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങുണ്ടായിരുന്നു.

ഞാൻ വീട്ടിൽ വഴക്കിട്ട് ഷൂട്ടിങ്ങ് കാണാൻ പോയി. ആസിഫ് അലിയെ അടുത്തുനിന്ന് കണ്ടു. അദ്ദേഹത്തിന്റെ ഒപ്പം നിന്ന് ഞാൻ ഫോട്ടോയും എടുത്തു. ആ ചിത്രം ഇപ്പോഴും എന്റെ കൈയിലുണ്ട്. അന്ന് പക്ഷേ, ഒന്നും സംസാരിക്കുവാൻ സാധിച്ചിരുന്നില്ല. അതേ സമയം ഗായത്രിയുടെ അമ്മ ബിന്ദുവും മലയാളികൾക്ക് സുപരിചിതയാണ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് സീരിയലിലെ നിലീന എന്ന കഥാപാത്രത്തെയാണ് ബിന്ദു അവതരിപ്പിക്കുന്നത്.

Also Read
സുരേഷ് ഗോപി നായകനായ രുദ്രാക്ഷം വൻ ദുരന്തമായി, ആ ക്ഷീണം തീർക്കാൻ ഷാജി കൈലാസ് വിളിച്ചത് മമ്മൂട്ടിയെ, പിന്നെ പിറന്നത് ചരിത്രം

അമ്മയും അച്ഛനും സഹോദരനും തന്റെ സിനിമാ ജീവിതത്തിന് പിന്തുണ നൽകുന്നുണ്ടെന്ന് ഗായത്രി പറയുന്നു. അച്ഛൻ പൊലീസ് ഉദ്യോഗസ്ഥനാണെങ്കിലും കലയെ പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയാണ്. അമ്മയാണ് ഷൂട്ടിങ്ങ് സെറ്റുകളിൽ തനിക്കൊപ്പം വരാറുള്ളതെന്നും ഗായത്രി പറയുന്നു. അഭിനയം തുടങ്ങിയ ശേഷം തെലുങ്ക് സിനിമയിൽ അഭിനയിക്കാൻ പോയപ്പോഴുള്ള അനുഭവം ഒരിക്കൽ ഗായത്രി ഒരു യൂട്യൂബ് ചാനലിനോട് പങ്കുവെച്ചിരുന്നു.

അഭിനയം തുടങ്ങിയ ശേഷം തെലുങ്ക് സിനിമയിൽ നിന്നും ക്ഷണം ലഭിച്ചു. അന്ന് സ്റ്റാർ സിനിമ റിലീസ് ചെയ്തിട്ടില്ല. ഞാനും അമ്മയും ചിത്രങ്ങൾ പരിചയക്കാർക്ക് അയച്ച് കൊടുക്കാറുണ്ടായിരുന്നു. അങ്ങനെ അവരുടെ കൈയിൽ എങ്ങനെയോ എന്റെ വിവരങ്ങൾ ലഭിച്ചിട്ടാണ് വിളിച്ചത്. അമ്മ അന്ന് കുടുംബവിളക്കിൽ അഭിനയിക്കുന്നുണ്ട്.

തെലുങ്ക് സിനിമയിൽ നിന്നും അവസരം ലഭിക്കുക എന്ന് പറയുന്നത് വലിയ കാര്യമല്ലേ. ഒത്തിരി സന്തോഷം ഈയി. അങ്ങനെ അവർ ടിക്കറ്റൊക്കെ അയച്ച് തന്നു. ഞങ്ങൾ ഷൂട്ടിങ് സ്ഥലത്തെത്തി. അവിടെ ഒരു ഓഡിഷനുണ്ടായിരുന്നു. അത് ചെയ്തു. പിന്നീട് സംവിധായകനോട് ഇതിനുശേഷം കഥയെന്താണ് എന്നുചോദിച്ചപ്പോൾ ഒരു ലിപ് ലോക്ക് സീനാണെന്ന് പറഞ്ഞു.

ശേഷം അവർ ലിപ് ലോക്ക് ചെയ്യാൻ സമ്മതമല്ലേയെന്ന് ചോദിച്ചു. കഥ ആവശ്യപ്പെടുന്നുണ്ടെങ്കിൽ ചെയ്യാമെന്ന് ഞാനും പറഞ്ഞു. ശേഷം ഒരു സാധാരണ സീൻ ചെയ്തു. അപ്പോൾ അവർ വീണ്ടും പറഞ്ഞു. ഇനിയും ഒരു ലിപ് ലോക്കുണ്ടെന്ന്. കേട്ടപ്പോൾ സുഖമില്ലായ്മ തോന്നിയതുകൊണ്ട് വിശദമായി ചോദിച്ചു. അപ്പോഴാണ് അറിയുന്നത് ഞാനുള്ള സീനിലെല്ലാം ലിപ് ലോക്ക് ഉണ്ടെന്ന്.

Also Read
മഞ്ജു വാര്യർ മ ദ്യ പി ക്കും, പലവട്ടം മ ദ്യ പി ച്ച് വീട്ടിൽ കയറി വന്നിട്ടുണ്ട്, ശ്രീകുമാർ മേനോനുമായി അടുപ്പം ഉണ്ട് എന്നെല്ലാം മൊഴിക്കൊടുക്കണം: അനൂപിന്റയും വക്കീലിന്റെയും ശബ്ദ സംഭാഷണം പുറത്ത്

അതോടെ എനിക്കും അമ്മയ്ക്കും പേടിയായി. എന്ത് തരം സിനിമയാണെന്ന് പോലും സംശയിച്ചു. അതോടെ ആ സിനിമ വേണ്ടെന്ന് വെച്ച് ഞങ്ങൾ തിരികെവന്നു. അതൊരു അനുഭവമായിരുന്നു.’ഗായത്രി അശോക് പറയുന്നു.

Advertisement