എന്റെ ആ ആഗ്രഹത്തെ അച്ഛനും അമ്മയും എതിർത്തു, പ്രത്യേകിച്ച് അച്ഛൻ, പിന്നെ അച്ഛനോട് വാശിയായി, വെളിപ്പെടുത്തലുമായി കീർത്തി സുരേഷ്

584

മലാളികളുടെ പ്രയപ്പെട്ടി മുൻ നായികാനടി മേനകയുടെ നിർമ്മാതാവ് സുരേഷ് കുമാറിന്റെയും മകളാണ് തെന്നിന്ത്യൻ യുവ നടി കീർത്തി സുരേഷ്. ബാലതാരമായി മലയാള സിനിമയിലൂടെ അരങ്ങേറി പിന്നീട് തെന്നിന്ത്യൽ സിനിമയിലെ സുപ്പർ നായികയായി ദേശീയ പുരസ്‌കാരം വരെ നേടി തെന്നിന്ത്യൻ സിനിമയുടെ അഭിമാനമായി മാറിയ താരമാണ് കീർത്തി സുേരഷ്.

ദേശം, ഭാഷ വ്യത്യാസമില്ലാതെ ആരാധകരുള്ള കീർത്തി മലയാളത്തിലൂടെ ആണ് വെള്ളിത്തിരിൽ എത്തിയത്. പിന്നീട് തമിഴ്, തെലുങ്ക് ഭാഷകളിൽ സജീവമാവുക ആയിരുന്നു. കീർത്തി സുരേഷ് നായികയായി എത്തിയ ഏറ്റവും പുതിയ മലയാള ചിത്രമാണ് വാശി. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് നടി മലയാളത്തിൽ അഭിനയിക്കുന്നത്. രേവതി കലാമന്ദറിന്റെ ബാനറിൽ പിതാവ് സുരേഷ് കുമാറാണ് ചിത്രം നിർമ്മിച്ചത്.

Advertisements

ടൊവിനോ തോമസാണ് ചിത്രത്തിലെ നായകൻ. ഇതാ്ദ്യമായിട്ടാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. തിയേറ്ററർ റിലീസായ എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ജീവിതത്തിലെ യഥാർത്ഥ വാശിയിലൂടെ താൻ സിനിമ താരമായ കഥ പങ്കുവെയ്ക്കുകയാണ് കീർത്തി സുരേഷ്.

Also Read
വയസ്സ് 30 കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്ത തെന്നിന്ത്യൻ താരസുന്ദരികൾ….

മാതൃഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് അമ്മയേയും അച്ഛന്റേയും എതർത്ത് താൻ സിനിമയിൽ എത്തിയതിനെ കുറിച്ച് കീർത്തി വെളിപ്പെടുത്തയത്. കൂടാതെ മലയാള സിനിമയിൽ നിന്ന് മാറി നിന്നതിനെ കുറിച്ചും കീർത്തി തുറന്നു പറഞ്ഞു.

ചെറുപ്പം മുതലെ സിനിമയിൽ അഭിനയിക്കണം എന്നായിരുന്നു ആഗ്രഹവും സ്വപ്നവും. പക്ഷെ അച്ഛനും അമ്മയും എതിർത്തു. പ്രത്യേകിച്ച് അച്ഛൻ. പിന്നീട് അത് നടത്തി കാണിക്കാനുള്ള വാശിയായിരുന്നു. അങ്ങനെ സിനിമയിൽ എത്തി. പണ്ടുമുതലേ എന്തെങ്കിലും ഒരു കാര്യം മനസ്സിൽ വിചാരിച്ചാൽ അത് നടത്തിയെടുക്കാൻ ഞാൻ ശ്രമിക്കാറുണ്ട്.

അന്ന് അച്ഛനോടുളള വാശിയാണ ഇന്ന് സിനിമയിൽ എത്തിയത്തെന്ന് കീർത്തി പറയുന്നു. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് കീർത്തി മലയാളത്തിൽ എത്തിയത്. മന:പൂർവം സിനിമയിൽ നിന്ന് ഇടവേള എടുത്തതല്ലെന്നാണ് നടി പറയുന്നത്. ഗീതാഞ്ജലിക്കും, റിങ്മാസ്റ്ററിനും ശേഷം തെലുങ്കിൽനിന്നും തമിഴിൽനിന്നും രണ്ടുമൂന്ന് ഓഫറുകൾ വന്നിരുന്നു.

അപ്പോൾ അത് ശ്രദ്ധിച്ചു കുറച്ചു കഴിഞ്ഞപ്പോഴാണ് മലയാള സിനിമകളിൽ നിന്ന് ഓഫറുകൾ വന്നത്. അപ്പോഴേക്കും ഞാൻ തമിഴിലും തെലുങ്കിലും തിരക്കിലായി. പിന്നെ രണ്ടിടത്തെയും വർക്കിങ് സ്റ്റൈലിൽ വ്യത്യാസമുണ്ടല്ലോ. അന്യഭാഷകളിൽ ഷെഡ്യൂൾ ബ്രേക്ക് ചെയ്താണ് ഷൂട്ടിങ് നടക്കുക. മലയാളത്തിൽ ചിലപ്പോഴൊക്കെ ഒറ്റയടിക്കാവും സിനിമ തീർക്കുന്നത്. അപ്പോൾ ഡേറ്റ് ഉണ്ടാവില്ല.

Also Read
ആദ്യത്തെ രണ്ടു വിവാഹ ബന്ധങ്ങളും ദയനീയ പരാജയമായിട്ടും മൂന്നാമത് ശരത് കുമാറിനെ കെട്ടാൻ ഉണ്ടായ കാരണം വെളിപ്പെടുത്തി നടി രാധിക

അങ്ങനെയുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ കാരണമാണ് മലയാളത്തിൽ സിനിമകൾ ചെയ്യാൻ പറ്റാതെപോയത്. എന്നാൽ വാശിയിൽ നേരത്തെ മുതലെ ഉണ്ടായിരുന്നു എന്നും കീർത്തി സുരേഷ് പറയുന്നു. ഒന്നര വർഷത്തിന് മുമ്പാണ് കഥ കേൾക്കുന്നത്. അപ്പോൾ തന്നെ കഥ ഇഷ്ടമായി. പക്ഷെ ഉടനെ സിനിമ ചെയ്യണമെന്ന് പറയരുതെന്ന് സംവിധായകൻ പറഞ്ഞു. അവരെനിക്ക് സമയം നൽകി.

പ്ലാനിങ് സ്റ്റേജ് തൊട്ടെ വാശിയുടെ ഭാഗമാകാൻ കഴിഞ്ഞു വെന്നും കീർത്തി സുരേഷ് പറയുന്നു. താൻ വന്നതിന് ശേഷമാണ് അച്ഛൻ സിനിമയുടെ ഭാഗമായതെന്നും കീർത്തി അഭിമുഖത്തിൽ പറയുന്നു.ഞാൻ വന്നതിനു ശേഷമാണ് അച്ഛൻ ഈ സിനിമയുടെ ഭാഗമാകുന്നത്. ഞാനും ടൊവിനോയും വക്കീലന്മാരായാണ് അഭിനയിക്കുന്നത്. ഞാൻ കഥ കേൾക്കുന്നതിനുമുമ്പുതന്നെ ടൊവിനോ കഥ കേട്ടിരുന്നു.

അതിനുശേഷം ആ കഥ പത്തുപതിനഞ്ച് പ്രാവശ്യം വിഷ്ണുച്ചേട്ടൻ തിരുത്തിയെഴുതി. പുതിയ കഥ ഞങ്ങൾക്ക് രണ്ടുപേർക്കും ഒത്തിരി ഇഷ്ടമായി. പല ചർച്ചകൾക്കുംശേഷമാണ് പ്രോജക്ടിനൊപ്പം അച്ഛൻ ചേരുന്നത്. പിന്നെ അമ്മ, ചേച്ചിഎല്ലാവരും വന്നു എന്നും കീർത്തി സുരേഷ് വ്യക്തമാക്കുന്നു.

Advertisement