പ്രമുഖ മോഡലുകളെ ഉപയോഗിച്ച് കെസ് റാക്കറ്റ് നടത്തിയിരുന്ന നടി പോലീസ് പിടിയിൽ ആയി. മുംബൈയിൽ ആണ് സംഭവം ഭോജ്പുരി നടി സുമൻ കുമാരിയാണ് മുംബൈ ക്രൈം ബ്രാഞ്ചിന്റെ പിടിയിൽ ആയത്. സുമൻ കുമാരി തടങ്കലിൽ പാർപ്പിച്ചിരുന്ന മൂന്നു യുവതികളെ പൊലീസ് മോചിപ്പിക്കുകയും ചെയ്തു.
സിനിമകളിൽ അവസരം തേടിയെത്തുന്ന യുവതികളെ വേ ശ്യാ വൃത്തിയിലേക്ക് എത്തിച്ചിരുന്നത് സുമൻ കുമാരി ആയിരുന്നു. ആരെ കോളനി മേഖലയിലെ റോയൽ പാം ഹോട്ടലിൽ മോഡലുകളെ വേ ശ്യാ വൃത്തിക്ക് എത്തിച്ചു നൽകാറുണ്ടെന്ന് വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് മുംബൈ പൊലീസ് ഹോട്ടൽ റെയ്ഡ് ചെയ്തത്.
വേ ശ്യാ വൃത്തി നടത്തി പണം കൈക്കലാക്കുന്ന റാക്കറ്റാണ് ഇവിടെ പ്രവർത്തിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. സിനിമകളിൽ അവസരം തേടി മുംബൈയിൽ എത്തുന്ന യുവതികളെ അവരുടെ സാഹചര്യം ചൂഷണം ചെയ്ത് നിർബന്ധിപ്പിച്ചാണ് ഈ മേഖലയിലേക്ക് സുമൻ എത്തിച്ചരുന്നത്. വിവരം ലഭിച്ച പൊലീസ് വ്യാജ പേരിൽ ആവശ്യക്കാരി എന്ന തരത്തിൽ ഒരാളെ ഹോട്ടലിലേക്ക് അയച്ചു.
ഇതിൽ റാക്കറ്റ് കുടുങ്ങുകയായിരുന്നു. ഓരോ മോഡലിനും 50,000 80,000 രൂപ വരെയാണ് പ്രതിയായ സുമൻ കുമാരി വിലപേശിയിരുന്നത്. പിന്നാലെ പൊലീസ് സംഘം സ്ഥലത്തെത്തി ഇവരെ പിടികൂടുകയായിരുന്നു. ഇരുപത്തി നാലുകാരിയായ ഭോജ്പുരി നടിയായ സുമൻ കഴിഞ്ഞ ആറു വർഷമായി മുംബൈയിലാണ് താമസം.
ഭോജ്പുരി സിനിമകളായ ലൈല മജ്‌നു, ബാപ് നംബാരി, ബേട്ട ദാസ് നംബാരി തുടങ്ങിയവയിൽ അഭിനയിച്ചിട്ടുണ്ട്. ചില ഒടിടി പ്ലാറ്റ്‌ഫോം ഷോകളിലും അഭിനയിച്ചിട്ടുണ്ട്. ഹിന്ദി, പഞ്ചാബി, ഭോജ്പുരി ഭാഷകളിൽ പാട്ടുകളിൽ സുമൻ മുഖം കാണിച്ചിട്ടുണ്ട്. കരിയറിൽ പ്രതിസന്ധി നേരിടുന്ന മോഡലുകളെയാണ് നിർബന്ധിത വേശ്യാവൃത്തിയിലേക്ക് സുമൻ എത്തിച്ചിരുന്നത്.
മോഡലുകളുമായി നിർബന്ധിത കരാർ ഇവർ ഏർപ്പെടുമായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. പ്രിവൻഷൻ ഓഫ് ഇമ്മോറൽ ട്രാഫിക്കിങ് ആക്ട് (പിഐടിഎ) നിയമം വച്ചാണ് എഫ്‌ഐആർ ഫയൽ ചെയ്തിരിക്കുന്നത്. സുമന്റെ കൂട്ടാളിയായ പുരുഷനെയും പൊലീസ് തിരയുന്നു. ഇയാളാണ് ഇടപാടുകാർക്കും സുമനുമിടയിൽ പാലമായി പ്രവർത്തിച്ചതെന്നാണ് പോലീസ് പറയുന്നത്.