മോഹൻലാലിനേയും പൃഥ്വിരാജിനേയും ശ്രീനിവാസനേയും വെച്ച് സിനിമകൾ, ഭാര്യയുടെ കെട്ടുതാലി വരെ വിറ്റു, ഇപ്പോൾ താമസിക്കുന്നത് വാടക വീട്ടിൽ, നിർമ്മാതാവ് ഗിരീഷ് ലാലിന്റെ ജീവിതം ഇങ്ങനെ

4397

മലയാള സിനിമയിൽ ഒരുപിടി സിനിമകൾ നിർമ്മിച്ച നിർമ്മാതാവ് ആണ് എഎസ് ഗിരീഷ് ലാൽ. റെഡ് വൈൻ, മണിക്യക്കല്ല്, മാസ്‌ക്, ഔട്ട്‌സൈഡർ തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ചത് ഗിരീഷ് ലാൽ ആയിരുന്നു. ഗൗരി മീനാക്ഷി മൂവീസ് എന്നായിരുന്നു ഗിരീഷ് ലാലിന്റെ നിർമ്മാണ കമ്പനിയുടെ പേര്. ഇപ്പോഴിതാ മലയാള സിനിമയുടെ ഗ്ലാമറിന് പുറകിലുള്ള ഇരുണ്ട വശത്തെക്കുറിച്ച് തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് നിർമ്മാതാവ് ഗിരീഷ് ലാൽ.

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനേയും സൂപ്പർതാരംപൃഥ്വിരാജിനേയും പോലുള്ള വലിയ താരങ്ങളെ വച്ച് സിനിമയൊരുക്കിയ നിർമ്മാതാവാണ് എഎസ് ഗിരീഷ് ലാൽ. എന്നാൽ ഇന്ന് അദ്ദേഹം ജീവിക്കുന്നത് വാടക വീട്ടിലാണ്. തനിക്ക് സംഭവിച്ചതിനെ കുറിച്ച് അദ്ദേഹം മനസ് തുറക്കുകയാണ്.

Advertisements

മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ തുറന്നു പറച്ചിൽ. മലയാള സിനിമയിലെ നിർമ്മാതാക്കളുടെ ചരിത്രം നോക്കിയാൽ സിനിമ വിതരണക്കാർക്ക് കൊടുത്തിട്ടുള്ള ഒരു നിർമ്മാതാവിനും മുടക്കിയ പണം തിരികെ കിട്ടിയിട്ടുണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അതിലൊക്കെ ഒരുപാട് പ്രശ്നങ്ങളുണ്ട്.

Also Read:
പ്രായം 30 കഴിഞ്ഞിട്ടും തെന്നിന്ത്യൻ സിനിമയിലെ കല്യാണം കഴിക്കാത്ത താര സുന്ദരികൾ, കാരണവും ഇങ്ങനെ

മാണിക്യക്കല്ല് നന്നായിട്ട് ഓടി. പക്ഷെ നിർമ്മാതാവിന് കാശ് കിട്ടിയില്ലെന്നതാണ് സത്യം. വളരെ ചുരുക്കമായിട്ടേ പണം റിക്കവറായി കിട്ടുകയുള്ളൂ. വസ്തുവും സ്ഥലവുമൊക്കെ സിനിമയിൽ വന്നപ്പോൾ തന്നെ നഷ്ടപ്പെട്ടു. എന്റെ മാത്രമല്ല മലയാളസിനിമയിലെ 99 ശതമാനം നിർമ്മാതക്കളും വളറെ പരിതാപകരമായ അവസ്ഥയിലാണ്.

കുറേ പ്രശ്നങ്ങൾ ഞങ്ങളുടെ ഭാഗത്തു തന്നെയുണ്ട്. മലയാള സിനിമയിൽ നിർമ്മാതാക്കൾക്ക് ഇന്ന് യാതൊരു വാല്യുവും ഇല്ല. മറ്റ് ഇൻഡസ്ട്രികൽ നിർമ്മാതാക്കൾക്കാണ് ഇന്നും വാല്യു എന്നും ഗിരീഷ് ലാൽ പറയുന്നു. പഴയ തലമുറയുടെ കാലത്ത് നിർമ്മാതാവാണ് സിനിമയുടെ മെയിൻ, അവരാണ് തീരുമാനം എടുക്കുന്നത്.

ഇന്ന് എല്ലാം കൈവിട്ടു പോയി. ഇന്ന് മലയാളത്തിൽ ഏതെങ്കിലും ടെക്നീഷ്യൻസിന്റേയും പിന്നിലൊരു നിർമ്മാതാവുണ്ട്. നിർമ്മാതാവില്ലെങ്കിൽ സിനിമയില്ല. താരം ജനിക്കുന്നതും സംവിധായകൻ ജനിക്കുന്നതും തിരക്കഥാകൃത്ത് ജനിക്കുന്നതും എല്ലാം നിർമ്മാതാവ് കാരണമാണ്. എന്നിട്ട് അവസാനം അവന്റെ സ്ഥിതിയെന്താണ് എന്നാണ് അദ്ദേഹം ചോദിക്കുന്നത്.

നിർമ്മാതാവിന് കാശ് കിട്ടിയാൽ കിട്ടി. അവസാനം ഭാര്യയുടെ കെട്ടുതാലി വരെ വിൽക്കേണ്ടി വരും. സിനിമയിൽ ഒരാളും പത്ത് പൈസയുടെ വിട്ടുവീഴ്ച ചെയ്യില്ല. യാതൊരു കമ്മിറ്റ്മെന്റുമില്ല. പൈസയോട് മാത്രമാണ് കമ്മിറ്റ്മെന്റ്. ഞാൻ മനസിലാക്കിയ സിനിമയിൽ അതേയുള്ളൂ. ഞാൻ അഞ്ച് സിനിമ നിർമ്മിച്ചയാളാണ്.

പത്ത് സിനിമ എടുത്തു എന്നിരിക്കട്ടെ, പെട്ടെന്ന് വീണുപോയി, അല്ലെങ്കിൽ രണ്ട് മൂന്ന് വർഷമായി ഇൻഡസ്ട്രിയിലില്ല, ജീവിച്ചിരിക്കുന്നുവോ എന്ന് പോലും ആരും അന്വേഷിക്കില്ല എന്നാണ് ഗിരീഷ് ലാൽ പറയുന്നത്. മോഹൻലാലിനെ വച്ച് രണ്ട് സിനിമയെടുത്തു, പൃഥ്വിരാജിനെ വച്ച് സിനിമയെടുത്തു, ശ്രീനിയേട്ടനെ വച്ച് സിനിമയെടുത്തു, ഇയാൾ ഇപ്പോൾ എവിടെയാണെന്ന് അന്വേഷിക്കുന്ന ഒരു ഫോൺകോൾ പോലും മലയാള സിനിമയിൽ നിന്നും ഉണ്ടാകില്ല.

Also Read:
എന്റെ അഭിനയം കണ്ട് നാഗവല്ലി എന്ന് വരെ എഴുതി വെച്ചു, അഭിനയവുമായി ഒരു ബന്ധവുമില്ലായിരുന്നു, അപ്പന്‍ സിനിമയിലേക്ക് എത്തിയതിനെക്കുറിച്ച് നടി രാധിക പറയുന്നു

പൈസയുണ്ടോ സിനിമയുണ്ട് പൈസയില്ലെങ്കിൽ വീട്ടിലിരിക്കാം. ഞാൻ കടക്കാരൻ ആയാൽ എന്റെ വീട്ടുകാർ അനുഭവിക്കും, പക്ഷെ ഇവരൊന്നും നോക്കില്ല. പണ്ട് നിർമ്മാതാവിന് നഷ്ടം വന്നാൽ പ്രേം നസീൽ വിളിച്ച് സിനിമ കൊടുക്കുമെന്ന് കേട്ടിട്ടുണ്ട്. പക്ഷെ മലയാള സിനിമയിൽ അങ്ങനൊരു കാലമുണ്ടാകുമെന്ന് തോന്നുന്നില്ല.

ജീവിച്ചിരിക്കുന്നുണ്ടോ എന്ന് പോലും അന്വേഷിക്കില്ല. നമ്മൾ വിളിച്ചാലോ അവൻ പൈസ ചോദിക്കാൻ വിളിക്കുക ആയിരിക്കുമെന്ന് കരുതി ഫോൺ എടുക്കത്തുമില്ല. മലയാള സിനിമയുടെ ശാപമാണ്. എത്ര കിട്ടിയാലും ഇവർക്ക് പൈസയോടുള്ള ആർത്തി തീരില്ല. സിനിമയെടുക്കാൻ വരുന്നവർ ആ മീഡിയത്തെ കുറിച്ച് നന്നായി പഠിക്കണം.

പഠിക്കാതെ ഒരാളും സിനിമയെടുക്കാൻ വരരുത്. എന്നോടും പലരും പറഞ്ഞിരുന്നു. ഞാൻ കേട്ടില്ല. പക്ഷെ എനിക്ക് എന്റെ സ്വത്തൊക്കെ നഷ്ടമായി. ഞാനിന്ന് വാടകയ്ക്കാണ് താമസിക്കുന്നത്. നല്ല സ്വത്തുണ്ടായിരുന്ന ആളായിരുന്നു. ഭാര്യയ്ക്കും മകൾക്കും ജോലിയുള്ളത് കൊണ്ട് മാത്രമാണ് ജീവിച്ചു പോകുന്നത്. അല്ലെങ്കിൽ തകർന്നു പോയേനെ. പഠിക്കാതെ സിനിമയിലേക്ക് വരരുതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Advertisement