അദ്ദേഹത്തെ ശരിക്കും പേടിയായിരുന്നു, അങ്ങനെ പേടിപ്പിക്കുന്ന ആളൊന്നുമായിട്ടല്ല, പക്ഷെ മീനത്തിൽ താലികെട്ട് അനുഭവം വെളിപ്പെടുത്തി തേജാലി

669

ആദ്യ ചിത്രത്തിലൂടെ തന്നെ പല പുതിയ നായികമാരും സിനിമാ രംഗത്ത് താരമായി മാറാറുണ്ട്. എന്നാൽ ഒന്നോ രണ്ടോ സിനിമകളിൽ അഭിനയിച്ച ശേഷം സ്‌ക്രീനിൽ നിന്നും കാണാതായ നിരവധി നായികമാരും മലയാള സിനിമാരംഗത്ത് ഉണ്ടായിട്ടുണ്ട്. പലപ്പോഴും അന്യഭാഷാ താരങ്ങളാണ് ഒന്നോ രണ്ടോ സിനിമകളിൽ അഭിനയിച്ച ശേഷം സ്‌ക്രീനിൽ നിന്നും അപ്രത്യക്ഷയാകുന്നത്.

വർഷങ്ങൾക്ക് ശേഷം ഈ നായികമാരെ കണ്ടെത്താറുമുണ്ട് ആരാധകർ. ജനപ്രിയ നായകൻ ദിലീപിന്റേയും റൊമാന്റിക് ഹീറോ കുഞ്ചാക്ക ബോബന്റേയും നായികയായി പ്രേക്ഷക ഹൃദയത്തിൽ ഇടം നേടിയ അഭിനേത്രിയാണ് സുലേഘ എന്ന തേജാലി ഖാനേക്കർ. മീനത്തിൽ താലികെട്ട്, ചന്ദാമാമ ഈ രണ്ട് സിനിമകളിലായിരുന്നു താരം വേഷമിട്ടത്.

Advertisements

Also Read
ധന്യയ്ക്കുള്ള വോട്ടിംഗിനെ ബാധിക്കാൻ വേണ്ടി തരംതാണ പരിപാടി ചെയ്യുന്നു, ധന്യ നിൽക്കുന്നത് ആരൊക്കെയോ പേടിക്കുന്നു: പൊട്ടിത്തെറിച്ച് ധന്യയുടെ ഭർത്താവ് ജോൺ

1998 ൽ പുറത്തിറങ്ങിയ മീനത്തിൽ താലികെട്ടിലെ മാലതി, 1999ൽ പുറത്തിറങ്ങിയ ചന്ദാമാമയിലെ മായ, രണ്ടേ രണ്ട് സിനിമകളിൽ മാത്രമേ ഈ നടിയെ കണ്ടിട്ടിള്ളൂ. പക്ഷേ രണ്ട് ചിത്രങ്ങൾ കൊണ്ട് തന്നെ നിരവധി ആരാധകരെ സ്വന്തമാക്കുകയുണ്ടായി. തേജലി ഘനേക്കർ എന്നാണ് യഥാർത്ഥ പേര്. സിനിമയിൽ എത്തിയപ്പോൾ സുലേഖ എന്ന് പേര് മാറ്റുകയായിരുന്നു.

20 വർഷമായി തേജോലി മലയാളത്തിൽ നിന്നും അപ്രത്യക്ഷയായിട്ട്. ഡിഗ്രി കഴിഞ്ഞതിന് ശേഷം നാലര വർഷത്തോളം മുംബൈയിലെ ഒരു കോർപ്പറേറ്റ് കമ്പനിയിൽ ജോലി ചെയ്തുവെന്ന് താരം പറയുന്നു. വിവാഹ ശേഷമായാണ് സിംഗപ്പൂരിലെത്തിയത്. ബാങ്കിങ് മേഖലയിൽ ജോലി ചെയ്തുവരികയാണ് അദ്ദേഹം. പിന്നീട് ജേണലിസത്തിൽ പിജി ചെയ്തിരുന്നു. നാല് വർഷത്തോളം ജോലി ചെയ്തതിന് ശേഷമായാണ് ഇടവേള എടുത്തത്. രണ്ട് മക്കളുണ്ട് താരത്തിന് മൃൺമയിയും വേദാന്തും.

ടെലിവിഷനിൽ നിന്നുമായിരുന്നു താരം സിനിമയിലേക്കെത്തിയത്. കൊച്ചിയിലും ചെന്നൈയിലുമായി ഓഡിഷനിൽ പങ്കെടുത്തിരുന്നു. ആഹാ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു തേജോലി അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. തെന്നിന്ത്യൻ സിനിമയുടെ പ്രിയതാരങ്ങളെല്ലാം അണിനിരന്ന ചിത്രമായിരുന്നു അത്. ഈ സിനിമയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് ശേഷമായാണ് താരത്തിന് നിരവധി അവസരങ്ങൾ ലഭിച്ചത്. അന്യഭാഷാ താരമായിരുന്നുവെങ്കിലും ഗംഭീര പിന്തുണയായിരുന്നു പ്രേക്ഷകർ താരത്തിന് നൽകിയത്. കുടുംബസമേതമായി സിംഗപ്പൂരിലാണ് താരം ഇപ്പോൾ.

Also Read
കൃഷ്ണകുമാറിനോടും സിന്ധുവിനോടും അഹാനയെ എനിക്ക് തരുമോയെന്ന് വളരെ സീരയസായി ഞാൻ ചോദിച്ചിരുന്നു, പക്ഷേ അവർ ചെയ്തത് ഇങ്ങനെ: വെളിപ്പെടുത്തലുമായി ശാന്തി കൃഷ്ണ

ഇപ്പോഴിതാ വർഷങ്ങൾക്കിപ്പുറം മീനത്തിൽ താലികെട്ട് സിനിമയുടെ ഷൂട്ടിംഗ് അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ് ചിത്രത്തിലെ നായികയായി എത്തിയ തേജലി ഘനേക്കർ. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ മലയാളത്തിന്റെ മഹാ നടൻ തിലകനുമൊത്തുള്ള ഷൂട്ടിംഗ് അനുഭവങ്ങളാണ് തേജാലി പങ്കുവെക്കുന്നത്.

തിലകൻ വളരെ സീനിയറായ ആർട്ടിസ്റ്റായതിനാൽ അദ്ദേഹത്തോട് ബഹുമാനം നിറഞ്ഞ പേടിയുണ്ടായിരുന്നെന്നും അതുകൊണ്ട് തന്നെ കോമ്പിനേഷൻ സീനുകൾ കൂടുതൽ കരുതലോടെയാണ് ചെയ്തിരുന്നതെന്നും പറയുകയാണ് തേജാലി. സത്യം പറഞ്ഞാൽ എനിക്ക് തിലകനെ കുറച്ച് പേടിയായിരുന്നു. അദ്ദേഹം അങ്ങനെ പേടിപ്പിക്കുന്ന ആളൊന്നുമായിട്ടല്ല, പക്ഷെ അത്രയും സീനിയറായ ആർട്ടിസ്റ്റാണ് എന്നതുകൊണ്ടു എനിക്ക് തോന്നിയ ബഹുമാനം നിറഞ്ഞ പേടിയായിരുന്നു അത്.

ഇത്രയും വളർന്ന ഒരു മകനെ ഇങ്ങനെ അടിക്കുമോ എന്ന ഷോക്കിലാണ് എന്റെയും അമ്മയുടെയും സഹോദരിയുടെയും കഥാപാത്രങ്ങൾ. അതൊരു ലോങ്ങ് സീനായിരുന്നു. അതുകൊണ്ട് തന്നെ എന്റെ ഭാഗത്ത് നിന്നും ഒരു തെറ്റ് പോലും വരരുതെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. എല്ലാ കാര്യങ്ങളും ഞാൻ ചോദിച്ചു മനസ്സിലാക്കിയിരുന്നു. എന്താണ് തിലകന്റെ കഥാപാത്രം പറയുന്നത്, എന്തിനാണ് എന്റെയും മറ്റുള്ളവരുടെയും കഥാപാത്രം അതിനോട് ഇത്തരത്തിൽ പ്രതികരിക്കുന്നത് എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം ലാൽ ജോസിനോട് ചോദിച്ചിരുന്നു.

Also Read
ചേച്ചിയെ പറ്റിച്ച് അനിയത്തിയുമായി രഹസ്യ ബന്ധം, കയ്യോടെ പൊക്കിയിട്ടും ബന്ധം ഉപേക്ഷിച്ചില്ല; തന്നെവിട്ടു മറ്റൊരു സുഹൃത്തുമായി അടുത്തതോടെ കളിമാറി, ഹരികൃഷ്ണയ്ക്ക് സംഭവിച്ചത് ഇങ്ങനെ

തിലകൻ വരുന്ന സീനുകളിലെല്ലാം കൃത്യമായി ഹോം വർക്ക് ചെയ്തിട്ടായിരുന്നു ഞാൻ പോവാറുള്ളത്. അദ്ദേഹത്തിന് എന്നെ കുറിച്ച് ഒരു മോശം അഭിപ്രായമുണ്ടാകരുത് എന്നുണ്ടായിരുന്നു,’ തേജലി പറഞ്ഞു. ലാൽ ജോസ് കഥയും എകെ സാജനും എകെ സന്തോഷും ഒരുമിച്ച് തിരക്കഥയും എഴുതിയ ചിത്രമായിരുന്ന മീനത്തിൽ താലികെട്ട്. രാജൻ ശങ്കരാടി ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. തിലകൻ, ദിലീപ്, സീനത്ത്, ജഗതി ശ്രീകുമാർ, ഒടുവിൽ ഉണ്ണികൃഷ്ണൻ, തേജലി ഗാണേക്കർ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്.

മീനത്തിൽ താലികെട്ടും ചന്ദാമാമയുമടക്കം രണ്ട് മലയാള സിനിമകളിലാണ് താരം അഭിനയിച്ചത്. ദിലീപേട്ടനും കുഞ്ചാക്കോ ബോബനുമായിരുന്നു ഈ ചിത്രങ്ങളിൽ നായകൻമാരായെത്തിയത്. ഇരുവരും അഭിനയത്തിൽ എന്നെ നന്നായി സഹായിച്ചിട്ടുണ്ട്. ഇത്രയും സീനിയറായ താരങ്ങൾക്കും സംവിധായകർക്കുമൊപ്പം പ്രവർത്തിക്കാനായത് വളരെ വലിയൊരു അനുഭവമായിരുന്നു. ചിത്രീകരണ സമയത്ത് ഞാൻ മലയാളം പഠിച്ചിരുന്നു. ആ ഓർമകളൊക്കെ ഏറെ മധുരിക്കുന്നതാണെന്നും താരം വ്യക്തമാക്കുന്നു.

Also Read
ദിലീപിന്റെ സിനിമകൾ കാണുകയും ആസ്വദിക്കുകയും ചെയ്യാറുണ്ട്, അദ്ദേഹത്തിന്റെ സ്വകാര്യതയും ഞാൻ മാനിക്കുന്നു: വിവാഹ മോചനത്തെ കുറിച്ച് മഞ്ജു വാര്യർ അന്ന് പറഞ്ഞത്

Advertisement