ഞാൻ മാപ്പ് പറഞ്ഞാലേ അഭിനയിക്കുക ഉള്ളുവെന്ന് സംയുക്ത വർമ്മ, അവസാനം സംയുക്തയുടെ അമ്മ എന്നോട് മാപ്പു പറഞ്ഞു: സംഭവം വെളിപ്പെടുത്ത ശാന്തിവിള ദിനേശ്

3332

വളരെ കുറച്ചുകാലം മാത്രം സിനിമയിൽ നിന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി സംയുകത വർമ്മ. സത്യൻ അന്തിക്കാടിന്റെ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമയിലൂടെ എത്തിയ സംയുക്ത വർമ്മ 18 ഓളം സൂപ്പർ ഹിറ്റ് സിനിമകലിൽ വേഷമിട്ട് വെറു നാല് വർഷം കൊണ്ടുതന്നെ സിനിമാ രംഗം വിട്ടിരുന്നു.

ഈ നാലു വർഷത്തിന് ഉള്ളിൽ മികച്ച നടിക്കുള്ള 2 സംസ്ഥാന അവാർഡുകളും സംയുക്ത വർമ്മ നേടിയെടുത്തിരുന്നു. നടൻ ബിജു മേനോനുമായുള്ള വിവാഹത്തോടെ ആണ് സംയുക്ത വർമ്മ സിനിമ വിട്ടത്. അതേ സമയം സംയുക്ത വർമ്മയുടെ ചില തുറന്ന് പറച്ചിലുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

Advertisements

വർഷങ്ങൾക്ക് ശേഷം പുതിയ അഭിമുഖത്തിൽ പങ്കെടുക്കാൻ സംയുക്ത വർമ്മ എത്തിയിരുന്നു. ഇതിനിടെ സംവിധായകൻ ശാന്തിവിള ദിനേശും സംയുക്തയെ കുറിച്ച് സംസാരിച്ചിരുന്നു. ഇരുവരും ഒരുമിച്ച് സിനിമ യിൽ പ്രവർത്തിച്ചപ്പോൾ ഇണ്ടായ രസകരമായ സംഭവത്തെ കുറിച്ചാണ് ദിനേശ് പറഞ്ഞത്. അന്ന് ജയറാമും സംയുക്തയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയുടെ ലൊക്കേഷനിലാണ് ഒരു പ്രശ്നമുണ്ടാവുന്നത്.

Also Read
സമ്മർ ഇൻ ബത്‌ലേഹമിന് രണ്ടാം ഭാഗത്തിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല; പറയാനുള്ളതെല്ലാം ആദ്യ ഭാഗത്തിൽ തന്നെയുണ്ടെന്ന് സിബി മലയിൽ

ഷൂട്ടിങ്ങിന് വരാൻ തയ്യാറാവാത്ത സംയുക്തയെ വിളിക്കാൻ പോയതും പിന്നീട് അവിടെ നടന്ന സംഭവങ്ങളും ആണ് തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിൽ ശാന്തിവിള ദിനേശ് പറയു ന്നത്. സ്വയംവര പന്തൽ എന്ന സിനിമയിലെ ഒരു പാട്ട് രംഗം ചിത്രീകരിക്കാൻ പോവുകയായിരുന്നു. ജയറാം ആദ്യം തന്നെ എത്തി.

എന്നിട്ടും സംയുക്ത വർമ്മ വരുന്നില്ല. അസിസ്റ്റന്റ് ഡയറക്ടർ സംയുക്തയെ വിളിക്കാൻ പോയെങ്കിലും അവർ വന്നില്ല. അപ്പോഴാണ് സംവിധായകൻ എന്നോട് ദിനേശേ പോയി വിളിക്കൂ. ജയറാം എത്ര നേരമായി വന്ന് നിൽക്കുന്നു എന്ന് പറഞ്ഞത്. ആ ചാട്ടത്തിന്റെ കുതിപ്പിൽ ഞാൻ നേരെ സംയുക്തയുടെ മുറിയിലേക്ക് പോയി.

വാതിലിൽ മുട്ടി, അനക്കമില്ല. വാതിൽ തുറന്ന് ചെല്ലുമ്പോൾ കട്ടിലിൽ കിടന്ന് സംയുക്ത ആരോടോ ഫോണിൽ സംസാരിക്കുകആണ്. ചിരിച്ച് കളിച്ചാണ് അവരുടെ സംസാരം. അത് ശരിയല്ലല്ലോ എന്ന് പറയുന്നത് പോലെ അമ്മ താടിയിൽ കൈയ്യും കൊടുത്ത് അടുത്തിരിപ്പുണ്ട്.

സംയുക്തയുടെ അസിസ്റ്റന്റും അടുത്തുണ്ട്. എന്നെ കണ്ടതോടെ സംയുക്ത കൈ കാണിച്ചു. ഞാനും സംസാരിച്ചോട്ടേ എന്നിട്ട് വിളിക്കാമെന്ന് കരുതി. ഒരു മിനുറ്റ് അങ്ങനെ നിന്നിട്ടും സംസാരം നിർത്തുന്നില്ലെന്ന് മനസിലായി. ഇതോടെ എന്റെ ഈഗോ വർക്ക് ആയി. എണീറ്റ് വന്നേ എന്ന് ഞാൻ ഉച്ചത്തിൽ പറഞ്ഞു.
പെട്ടെന്ന് ചാടി എഴുന്നേറ്റ് ഫോൺ പൊത്തി പിടിച്ചു.

Also Read
സുഹൃത്തിന്റെ വില്ലയിൽ വെച്ചും കാറിൽവെച്ചും പലതവണ പീ ഡി പ്പി ച്ചു; നടനും അവതാരകനുമായ ഗോവിന്ദൻകുട്ടിക്ക് എതിരെ പീഡന പരാതിയുമായി പെൺകുട്ടി

എന്നിട്ട് എന്താ എന്ന് ചോദിച്ചു. ഒന്നെഴുന്നേറ്റ് വന്നേ എന്ന് ഞാനും പറഞ്ഞു. ഇത് കേട്ടതോടെ ഫോൺ കട്ടിലിൽ ഇട്ട് സംയുക്ത റൂമിൽ നിന്നും ഇറങ്ങിയൊരു പോക്ക് പോയി. പുറകേ ഞാനും പോയി മോശമായി ഒന്നും പറഞ്ഞില്ലല്ലോ. പക്ഷേ സംവിധായകന്റെ മുന്നിൽ ചെന്നിട്ട് ആളുകളെ ഇങ്ങനെ അപമാനിക്കരുത് എന്ന് പറഞ്ഞ് അതേ സ്പീഡിൽ തിരിച്ച് പോയി.

എന്നിട്ട് വാതിൽ വലിച്ചടച്ചു ശരിക്കും അതെന്റെ ചെകിട്ടത്ത് അടിച്ചത് പോലെയാണെന്ന് മനസിലായി. ഒന്നും സംഭവിക്കാത്തത് പോലെ ഞാനവിടെ നിന്നു. മിനുറ്റുകൾ കടന്ന് പോയിട്ടും സംയുക്ത തിരിച്ച് വരുന്നില്ല.
പിന്നെ നടിയുടെ അസിസ്റ്റന്റ് വന്നിട്ട് ദിനേശ് സാർ മോശമായി ഡയലോഗ് പറഞ്ഞിട്ടുണ്ട്. അവർ വന്ന് സോറി പറഞ്ഞാലേ സംയുക്ത അഭിനയിക്കുകയുള്ളു എന്ന് പറഞ്ഞു.

ഇതെല്ലാം കേട്ട് നിർമ്മാതാവ് അവിടെ നിൽക്കുന്നുണ്ട്. അയാളോട് ഞാൻ മാപ്പ് പറയില്ലെന്നും ഇവിടെ വെച്ച് ഞാൻ വേണമെങ്കിൽ തിരിച്ച് പോയി കെള്ളാമെന്നും പറഞ്ഞു. ലക്ഷങ്ങൾ മുടക്കിയ സിനിമ നിന്ന് പോയാലും സാരമില്ല. നിങ്ങൾ മാപ്പ് പറയണ്ട, തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ എന്ന് നിർമ്മാതാവ് എന്നോട് പറഞ്ഞു.
ഇതിനിടെ സംയുക്തയുടെ അമ്മ എന്നോട് മാപ്പ് പറഞ്ഞു.

ഇത് കേട്ടതോടെ ഞാൻ സംയുക്തയെ വിളിക്കാൻ പോയി. ഞാൻ ചെല്ലുന്നത് കണ്ടതോടെ സംയുക്ത ഇറങ്ങി വന്നു. ഒരു കുഴപ്പവും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ അഭിനയിച്ചുവെന്നും ദിനേശ് പറഞ്ഞു.പിറ്റേദിവസം ഷൂട്ടിന് ആദ്യമെത്തിയത് സംയുക്ത വർമ്മയായിരുന്നു.

Also Read: ഷൂട്ടിങ് സെറ്റിൽ കാമുകിയുമായി എത്തിയ കൃഷ്ണ കുമാറിനെ ഉപദേശിച്ച് മമ്മൂട്ടി, എന്നിട്ട് അച്ഛൻ ആ പെൺകുട്ടിയെ തോച്ചോ എന്ന് അച്ഛന്റെ അറിയാക്കഥ കേട്ട് അമ്പരന്ന അഹാന

ഇന്നലെ ഇവിടെ നടന്നതിൽ എന്തെങ്കിലും ചേട്ടന്റെ മനസിലുണ്ടോ, അങ്ങനെയൊന്നും ഇല്ലെങ്കിൽ ചേട്ടൻ ഈ ചോക്ലേറ്റ് വാങ്ങിക്കണമെന്ന് പറഞ്ഞു. ഞാൻ കഴിക്കാറില്ലെങ്കിലും അത് മേടിച്ചുവെന്നും ശാന്തി വിള ദിനേശ് പറയുന്നു.

Advertisement