ഞാൻ എന്റെ മു ല ക്ക ണ്ണുകളോ യോ നി ഭാഗമോ കാണിച്ചിട്ടില്ല, എന്റെ മൂഡിന് അനുസരിച്ചാണ് ഞാൻ വസ്ത്രങ്ങൾ ധരിക്കുന്നത്, മറയ്ക്കേണ്ടതെല്ലാം മറച്ചിട്ടുണ്ട്: തുറന്നടിച്ച് ലെച്ചു

26546

ഏഷ്യാനെറ്റ് ചാനലിൽ വജയകരമായി മുന്നോട്ട് പോകുന്ന ഷോയാണ് മിനി സ്‌ക്രീനിലെ ഏറ്റവു വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ മലയാളം സീസൺ 5ാം പതിപ്പ്. ബിഗ് ബോസ് മലയാളം സീസൺ 5ൽ കൂടി മലയാളികൾക്ക് ഏറെ സുപരിചിതായി മാറിയ നടിയും മോഡലുമാണ് ഐശ്വര്യ സുരേഷ് എന്ന ലെച്ചു.

ഈ സീസണിലെ ശ്രദ്ധേയ ആയി ഒരു മൽസരാർത്ഥി ആയിരുന്നു നടിയും മോഡലുമായ ലെച്ചു. തൃശ്ശൂർ സ്വദേശിനി യായ താരത്തിന്റെ യഥാർത്ഥ പേര് ഐശ്വര്യ സുരേഷ് എന്നാണ്. കേരളത്തിൽ ജനിച്ച് ദക്ഷിണാഫ്രിക്കയിലെ ജോഹന്നാ സ്ബർഗിൽ വളർന്ന ആളാണ് ഐശ്വര്യ.

Advertisements

ബിഗ് ബോസ് 5ൽ നിന്നും ലെച്ചു പുറത്തായിരുന്നു. ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ ഒരു മ്യൂസിക് വീഡിയോയുമായി ലെച്ചു ആരാധകർക്ക് മുന്നിലേക്ക് എത്തിയിരുന്നു. നടൻ അക്ഷയ് രാധാകൃഷ്ണന് ഒപ്പം ചെയ്ത മ്യൂസിക് വീഡിയോയ്ക്ക് വലിയ സ്വീകാര്യത ആണ് ലഭിച്ചത്. ബിഗ് ബോസിൽ നിന്നും പുറത്തായ ശേഷവും സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് താരം.

Also Read
ഗാന്ധർവം എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാളികളുടെ മനംകവർന്ന സുന്ദരി നടിയെ ഓർമ്മയില്ലേ, താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന താരത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം വളരെ വേഗം വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ തന്റെ ബിഗ് ബോസ് യാത്രയെ കുറിച്ചും അസുഖത്തെ കുറിച്ചും താൻ നേരിടേണ്ടി വന്ന മോശം കമന്റുകളെ കുറിച്ചുമൊക്കെ തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ലെച്ചു. എന്റെ യോ നി യിൽ നീർവീക്കം ഉണ്ടായിരുന്നു. ബിഗ് ബോസ് വീട്ടിലെ ഭക്ഷണ രീതികളൊക്കെ ആരോഗ്യത്തെ ബാധിച്ചു. ഛർദ്ദി മാറാതെ വന്നതോടെ ശരീരം തളർന്നു ഞാനും തളർന്നു.

ആരോഗ്യം അത്ര മോശമായപ്പോൾ എനിക്ക് പോകേണ്ടി വരുമെന്ന് ഉറപ്പായിരുന്നു. അത്രയും മോശമായിരുന്നു അവസ്ഥ. എനിക്ക് മാസത്തിൽ മൂന്ന് തവണ ആർത്തവം വന്നു. അത് കാരണമുള്ള ബുദ്ധിമുട്ടുകളും മൂഡ് സ്വിങ്സും എന്റെ സ്ഥാനത്ത് മറ്റാരെങ്കിലും ആയിരുന്നെങ്കിൽ ചിലപ്പോൾ വലിയ പ്രശ്‌നങ്ങൾ സൃഷ്ടിച്ചേനെ.

ഞാൻ എനിക്ക് ലഭിച്ച പ്ലാറ്റ്‌ഫോമിനെ ബഹുമാനിച്ചു, അതിനാൽ ഞാനൊന്നും ചെയ്തില്ല. എനിക്ക് വിട്ടുകൊടുക്കണം എന്നുണ്ടായിരുന്നില്ല. ജീവിതത്തിൽ ഇതിനേക്കാൾ വലുത് ഞാൻ നേരിട്ടിട്ടുണ്ട്. മലയാളികളുടെ സാധാരണ ജീവിത ശൈലിയിൽ നിന്ന് വ്യത്യസ്തമാണ് എന്റെ ജീവിത ശൈലി.

അതുകൊണ്ട് എന്റെ വസ്ത്രധാരണ രീതി പരമ്പരാഗത ശൈലിക്ക് ചേരുന്നതാകില്ല അതാണ് ഞാൻ. ഷോയ്ക്ക് വേണ്ടി ഞാൻ അതിലൊരു മാറ്റവും വരുത്തിയിട്ടില്ല. എനിക്ക് സൗകര്യ പ്രദമായ വസ്ത്രങ്ങളാണ് തിരഞ്ഞെടുത്തത്. എന്റെ മൂഡിന് അനുസരിച്ചാണ് ഞാൻ വസ്ത്രങ്ങൾ ധരിക്കുന്നത്. എനിക്ക് എന്നെ തന്നെ അൽപ്പം സെ ക് സിയായി കാണണമെങ്കിൽ ഞാൻ ചർമ്മം കാണുന്ന വിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കും.

ഞാൻ എന്റെ മു ല ക്കണ്ണുകളോ യോ നി ഭാഗമോ ഒന്നും കാണിച്ചിട്ടില്ല, മറയ്ക്കേണ്ടതെല്ലാം മറച്ചിട്ടുണ്ട്. ചില സ്ഥലങ്ങളിൽ ഇതൊന്നും പ്രശ്നമല്ല, പക്ഷേ നമ്മുടെ സമൂഹത്തിൽ പ്രശ്നമാണ് എന്നാണെങ്കിൽ അത് നമ്മുടെ സമൂഹത്തിന്റെ പ്രശ്നമാണ്. ഞാൻ കേരള സാരിയോ ഫോർമൽ സ്യൂട്ടോ ധരിച്ച് സ്വിമിങ് പൂളിൽ ഇറങ്ങണ മെന്നാണോ? എനിക്കവിടെ നീന്തൽ വസ്ത്രങ്ങൾ ധരിക്കേണ്ടി വന്നു എന്നും ലെച്ചു പറയുന്നു.

Also Read
പ്രൈവറ്റ് പാർട്ടികളിലും മറ്റും നെഞ്ചിടിപ്പേറ്റി സജീവ സാനിധ്യമായ മാദക സുന്ദരി: നടിയും മോഡലുമായ ഈ താരം ആരാണെന്ന് അറിയാമോ

അതേസമയം, മുൻപ് മിക്ക മത്സരാർത്ഥികൾക്കും നേരിടേണ്ടി വന്നത് പോലുള്ള സൈബർ ആക്രമണം ലെച്ചുവിന് നേരെയും ഉണ്ടായിരുന്നു. തനിക്കെതിരെ വന്ന കമന്റുകൾ പലതും ഏറെ വേദനിപ്പിച്ചെന്നാണ് ലെച്ചു പറയുന്നത്. സ്ലട്ട് ഷേമിംഗ് നടത്തി.

ജീവിതകഥ തുറന്ന് പറഞ്ഞത് പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് പറഞ്ഞു പങ്കാളിയുടെ പ്രായത്തെ കളിയാക്കി, അങ്ങനെ പല വിധത്തിലുള്ള മോശം കമന്റുകൾ നേരിടേണ്ടി വന്നെന്ന് ലെച്ചു പറയുന്നു. ഈ സമൂഹം എത്ര വൃത്തികെട്ടതാണെന്ന് സോഷ്യൽ മീഡിയയിലെ കമന്റുകളിൽ നിന്നും തനിക്ക് വന്ന മെസേജുകളിൽ നിന്നും മനസിലായെന്നും താരം പറയുന്നു. അതെല്ലാം കണ്ട് ഞാൻ ഒരുപാട് കരഞ്ഞു.

പക്ഷേ അതിനെയെല്ലാം മറികടക്കാൻ തന്റെ പങ്കാളി വളരെയധികം സഹായിച്ചു. സ്വന്തം പേര് പോലുമില്ലാതെ വന്ന് ഓരോന്ന് പറയുന്നവരുടെ കമന്റുകൾ കണ്ട് അസ്വസ്ഥ ആകേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞെന്ന് ലെച്ചു പറയുന്നു.
സിനിമകളിലൂടെ ആണ് ലെച്ചു പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഭൂപടത്തിൽ ഇല്ലാത്ത് ഒരിടം എന്ന സിനിമയിലൂടെ ആണ് ലച്ചു അഭിനയ രംഗത്തേക്ക് എത്തിയത്.

അതേ സമയം കളി എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ പ്രേക്ഷക ശ്രദ്ധ നേടുന്നത്. സെയ്ഫ്, തിങ്കളാഴ്ച നിശ്ചയം എന്നിവയാണ് മറ്റ് പ്രധാന സിനിമകൾ. ജയം രവിയും നയൻതാരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് റിലീസിന് ഒരുങ്ങുന്ന തമിഴ് ചിത്രം ഇരൈവൻ എന്ന സിനിമയിലും ലെച്ചു അഭിനയിച്ചിട്ടുണ്ട്.

Also Read
മോഹൻലാലിന്റെ ആ സിനിമ സൂപ്പർ വിജയം ആയിട്ടും നിർമ്മാതാവായ എനിക്ക് ലഭിച്ചത് വെറും തുശ്ചമായ തുക: മണിയൻ പിള്ള രാജു പറഞ്ഞത്

Advertisement