ആ ചിത്രങ്ങളുടെ പരാജയത്തോടെ ഭയമായി, എന്റെ ജഡ്ജ്മെന്റ് കംപ്ലീറ്റായി പോയിക്കിടക്കുകായിരുന്നു: സംവിധാനത്തിൽ നിന്നുള്ള പിന്മാറ്റത്തെ കുറിച്ച് ഫാസിൽ

3272

മലയാളത്തിൽ നിരവധി വമ്പൻ ഹിറ്റുകൾ ഒരുക്കിയ സൂപ്പർ സംവിധായകനാണ് ഫാസിൽ. മോഹൻലാൽ, മമ്മൂട്ടി, തുടങ്ങിയ സൂപ്പർതാരങ്ങളെ വെച്ചും പുതുമുഖങ്ങലെ വെച്ചുമെല്ലാം സിനിമകൾ ചെയ്തിട്ടുണ്ട് ഫാസിൽ. സംവിധായകൻ മാത്രമല്ല നിർമ്മാതാവും നടനും ഒക്കെയായി അദ്ദേഹം സിനിമയിൽ തിളങ്ങിയിട്ടുണ്ട്.

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെയും റൊമാന്റിക് നായകൻ കുഞ്ചാക്കോ ബോബനേയും യുവതാരവും തന്റെ മകനുമായ ഫഹദ് ഫാസിലിനേയും എല്ലാം സിനിമയിൽ എത്തിച്ചത് ഫാസിൽ ആയിരുന്നു. എന്നാൽ കുറച്ചു കാലമായി അദ്ദേഹം സംവിധാനത്തിൽ നിന്നും വിട്ടു നിൽക്കുക ആയിരുന്നു.

Advertisements

Also Read
എന്റെ അച്ഛന്റെ കൂടെ അഭിനയിച്ച ആന്റി; ഐശ്വര്യ റായിയെ പരിഹസിച്ച് സോനം കപൂർ, സംഭവം ഇങ്ങനെ

ഇപ്പോഴിതാ നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം നിർമ്മാതാവായി മലയാള സിനിമരംഗത്തേക്ക് മടങ്ങിയെത്തുകയാണ് സംവിധായകൻ ഫാസിൽ. 16 വർഷത്തിന് ശേഷമാണ് നിർമ്മാതാവായി ഫാസിൽ തിരിച്ചെത്തുന്നത്. മഹേഷ് നാരായണൻ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്ന മലയൻ കുഞ്ഞ് എന്ന ചിത്രവുമായാണ് ഫാസിൽ വീണ്ടും എത്തുന്നത്.

സജിമോൻ പ്രഭാകറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ സംവിധാന രംഗത്ത് നിന്നും മാറിനിൽക്കാനുണ്ടായ കാരണത്തെ കുറിച്ചും ഇത്രയും വലിയ ഗ്യാപ് എടുത്തതിനെ കുറിച്ചും പറയുകയാണ് ഫാസിൽ ഇപ്പോൾ. വെള്ളിനക്ഷത്രത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഫാസിലിന്റെ വെളിപ്പെടുത്തൽ.

ഫാസിലിന്റെ വാക്കുകൾ ഇങ്ങനെ:

അടുപ്പിച്ചടുപ്പിച്ച് സിനിമകൾ ചെയ്തിരുന്നു. വൻ താരനിരയെ വെച്ചും സിനിമകൾ ചെയ്തു. ലൈഫ് ഈസ് ബ്യൂട്ടിഫുൾ, വിസ്മയത്തുമ്പത്ത്, കൈയ്യെത്തും ദൂരത്ത് തുടങ്ങിയവയാണ് അടുപ്പിച്ചു ചെയ്ത ചിത്രങ്ങൾ. ഇവ വലിയ പരാജയമായി. ഇതോടെ ചിത്രം നിർമ്മിക്കാനും സംവിധാനം ചെയ്യാനും മടിയും ഭയവും ഉണ്ടായി.

പിന്നെ സ്വയം അങ്ങ് ഒതുങ്ങിക്കൂടുകയായിരുന്നു. അപ്പോഴാണ് മഹേഷ് പുതിയ ആശയവുമായി വന്നത് ഫാസിൽ പറയുന്നു. ഇടവേള എടുത്തപ്പോൾ മനസിൽ സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നില്ലേ എന്ന ചോദ്യത്തിന് സത്യത്തിൽ താൻ ആശയക്കുഴപ്പത്തിലായിരുന്നു. ഏത് സിനിമ ഓടും, ഏത് ഓടില്ല എന്ന വലിയൊരു മാറ്റം ഈ കാലത്തുണ്ടായി.

റിയലിസ്റ്റിക് സിനിമകളോട് ആൾക്കാർക്ക് വീണ്ടും താത്പര്യമായി എന്നാണ് എനിക്ക് തോന്നുന്നത്. ഫഹദ് തന്നെ ചെയ്ത മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങിയ സിനിമകൾ റിയലിസ്റ്റിക് അപ്രോച്ചുള്ള പടങ്ങളാണ്. അതു നന്നായി ഓടുകയും ചെയ്തു. അതേസമയം പക്കാ കൊമേഴ്സ്യലായെടുത്ത അയ്യപ്പനും കോശിയും വൻ ഹിറ്റായി.

Also Read
എന്നെ ഒരു പെണ്ണെന്ന നിലയിൽ സൂക്ഷിക്കാൻ എനിക്ക് അറിയാം, രണ്ട് ആൺകുട്ടികൾക്ക് ഒപ്പം ചേർന്ന് മോശമായത് ഒന്നും ഞാൻ ചെയ്തിട്ടില്ല; തുറന്നടിച്ച് ദിൽഷ

ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിലും റിയലിസ്റ്റിക് അപ്രോച്ചായിരുന്നു. അങ്ങനെ നോക്കുമ്പോൾ എന്തെങ്കിലും ഉണ്ടെങ്കിലേ ഓടു എന്നത് ബോധ്യമായി. ആ കൺഫ്യൂഷനായിരുന്നു എനിക്ക്. പിന്നെ ജഡ്ജ്മെന്റ് കംപ്ലീറ്റായി പോയിക്കിടക്കുകായിരുന്നു എന്നും ഫാസിൽ പറഞ്ഞു.

Advertisement