ആ ബന്ധം വേര്‍പെടുത്തിയപ്പോള്‍ പലരും കുറ്റപ്പെടുത്തി, രണ്ടാം വിവാഹത്തിനും വീട്ടുകാര്‍ എതിര്‍പ്പിലായിരുന്നു, വെളിപ്പെടുത്തലുമായി അപ്‌സര

448

സാന്ത്വനം എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി അപ്സര. മലയാളികളുടെ പ്രിയപ്പെട്ട സീരിയല്‍ നടി അപ്സരയും സംവിധായകന്‍ ആല്‍ബിയും വിവാഹിതരാവുന്നത് കഴിഞ്ഞ നവംബറില്‍ ആയിരുന്നു .

ഒരുമിച്ച് ടെലിവിഷന്‍ പരിപാടികളില്‍ പങ്കെടുത്തിരുന്ന താരങ്ങള്‍ ഇഷ്ടത്തില്‍ ആവുകയായിരുന്നു. തുടക്കത്തില്‍ വീട്ടുകാരുടെ എതിര്‍പ്പ് ഉണ്ടായിരുന്നെങ്കിലും പിന്നീട് അവര്‍ സമ്മതിച്ചു. ശേഷം ഇരുവീട്ടുകാരുടെയും സമ്മതത്തോടെയാണ് താരങ്ങള്‍ കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചത്.

Advertisements

എന്നാല്‍ വിവാഹവുമായി ബന്ധപ്പെട്ട് താരങ്ങളുടെ പേരില്‍ നിരവധി ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. അതിലൊക്കെ വിശദീകരണം നല്‍കി കൊണ്ട് താരങ്ങള്‍ എത്തിയിരുന്നു. കൈരളി ടിവിയിലെ പ്രോഗ്രാം ഡയറക്ടറാണ് ആല്‍ബി. കൈരളിയില്‍ വെച്ചുള്ള പരിചയമാണ് പ്രണയത്തിലേക്ക് എത്തിയത്.

Also Read: ആരെയും തലയില്‍ എടുത്ത് വെക്കരുത്, എത്ര പ്രിയപ്പെട്ടവരാണെങ്കിലും അകലം പാലിക്കണം, ആ സംഭവത്തിന് ശേഷം ഞാന്‍ എല്ലാം പഠിച്ചു, മനസ്സുതുറന്ന് അന്‍ഷിത

ഇപ്പോഴിതാ വിവാഹത്തെ കുറിച്ച് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് അപ്‌സര. ആല്‍ബിച്ചേട്ടന്‍ തന്നെ പ്രൊപ്പോസ് ചെയ്തത് ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയ സമയത്തായിരുന്നുവെന്നും താന്‍ വളരെ സങ്കടത്തിലുള്ള സമയമായിരുന്നു അതെന്നും അപ്‌സര പറയുന്നു.

വീണ്ടുമൊരു കല്യാണത്തെ പറ്റി അപ്പോള്‍ ആലോചിച്ചില്ലായിരുന്നു. എന്നാല്‍ ആല്‍ബിച്ചേട്ടന്റെ കാര്യം വീട്ടില്‍ അറിയിച്ചപ്പോള്‍ പൊട്ടിത്തെറിച്ചുവെന്നും രണ്ട് മതം ആയതാണ് പ്രശ്‌നമായതെന്നും വര്‍ഷങ്ങള്‍ക്ക് ശേഷം വീട്ടുകാര്‍ വീണ്ടും വിവാഹാലോചനകള്‍ നോക്കിയപ്പോള്‍ ആല്‍ബിച്ചേട്ടന്‍ വീണ്ടും വീട്ടുകാരോട് തങ്ങളുടെ വിവാഹത്തെ പറ്റി ചോദിച്ചുവെന്നും അപ്‌സര പറയുന്നു.

Also Read; ആരെയും തലയില്‍ എടുത്ത് വെക്കരുത്, എത്ര പ്രിയപ്പെട്ടവരാണെങ്കിലും അകലം പാലിക്കണം, ആ സംഭവത്തിന് ശേഷം ഞാന്‍ എല്ലാം പഠിച്ചു, മനസ്സുതുറന്ന് അന്‍ഷിത

വീട്ടുകാര്‍ അപ്പോഴേക്കും കുറച്ച് മാറിയിരുന്നു. ആദ്യ വിവാഹം ശരിക്കും അബദ്ധമായിരുന്നുവെന്നും അതില്‍ നിന്നും ആത്മഹത്യ ചെയ്യാതെ ഇറങ്ങി വന്നവളായിരുന്നു താനെന്നും നാട്ടുകാരടക്കം പലരും അന്ന് ആ ബന്ധം വേര്‍പെടുത്തിയപ്പോള്‍ തന്നെ കുറ്റപ്പെടുത്തിയെന്നും അപസര പറയുന്നു.

Advertisement