പരസ്പരം കാണാതെയാണ് ഞങ്ങള്‍ പ്രണയിച്ചത്, ഞാന്‍ ഒളിച്ചോടിയെന്ന് അറിഞ്ഞപ്പോള്‍ വീട്ടുകാര്‍ ആദ്യം വിളിച്ചത് സുരേഷ് ഗോപിയെ, ജോമോള്‍ പറയുന്നു

390

മലയാള സിനിമാ അഭിനയ രംഗത്തേക്ക് ബാലതാരമായി എത്തി പിന്നീട് നായികയായി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ജോമോള്‍. മലയാളത്തിന്റെ മഹാനായ എഴിത്തുകാരന്‍ എംടി വാസുദേവന്‍ നായര്‍ രചിച്ച് ക്ലാസ്സിക് ഹിറ്റ്മേക്കര്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ഒരു വടക്കന്‍ വീരഗാഥ എന്ന മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രത്തില്‍ ഉണ്ണിയാര്‍ച്ചയുടെ കുട്ടിക്കാലം അവതരിപ്പിച്ചാണ് ജോമോള്‍ മലയാള സിനിമയിലെത്തിയത്.

വടക്കന്‍ വീരഗാഥയുടെ തകര്‍പ്പന്‍ വിജയത്തെ തുടര്‍ന്ന് പിന്നീട് അനഘ, മൈ ഡിയര്‍ മുത്തച്ഛന്‍ തുടങ്ങിയ ചിത്രങ്ങളിലും ബാലതാരമായി ജോമോള്‍ അഭിനയിച്ചു. സൂപ്പര്‍താരം ജയറാം നായകനായ സ്‌നേഹത്തിലൂടെ നായികാ വേഷത്തിലേക്കും താരം എത്തി.

Advertisements

എംടി ഹരിഹരന്‍ ടീമിന്റെ തന്നെ എന്ന് സ്വന്തം ജാനകിക്കുട്ടി എന്നയിലൂടെ മികച്ച നടിയായി മാറിയ താരം പിന്നീട് നിരവധി സിനിമകളില്‍ നായികയായും സഹനടിയായും എല്ലാംമെത്തി. 2002 ല്‍ ആയിരുന്നു ജോമോള്‍ ചന്ദ്രശേഖര പിള്ളയെ പ്രണയിച്ച് വിവാഹം കഴിച്ചത്.

Also Read: അദ്ദേഹത്തെ കുറിച്ച് അനാവശ്യം പറയുന്നത് കേട്ടാല്‍ ദേഷ്യം വരും, അത്രയും കടുത്ത ആരാധനയാണ്, നടന്‍ പൃഥ്വിരാജിനെ കുറിച്ച് മാളവിക മേനോന്‍ പറയുന്നു

സോഷ്യല്‍ മീഡിയ വഴി(യാഹു മെസന്‍ജര്‍) പരിചയപ്പെട്ടാണ് ഇരുവരും പ്രണയത്തില്‍ ആയത്. ഇരുവര്‍ക്കും രണ്ട് മക്കളുമുണ്ട്. ഇപ്പോഴിതാ ചന്ദ്രശേഖറുമായുള്ള പ്രണയത്തെ കുറിച്ചും ഒളിച്ചോട്ട വിവാഹത്തെ കുറിച്ചും ജോമോള്‍ പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വീണ്ടും ശ്രദ്ധനേടുന്നത്.

താന്‍ ഒളിച്ചോടി എന്നറിഞ്ഞ് സുരേഷ് ഗോപിയെയായിരുന്നു വീട്ടുകാര്‍ വിളിച്ചതെന്നും താന്‍ എയര്‍പോര്‍ട്ടിലേക്ക് പോയെന്ന് കരുതി സുരേഷേട്ടന്‍ തന്നെ വിളിച്ചിരുന്നുവെന്നും താരം പറയുന്നു. സോഷ്യല്‍മീഡിയയിലൂടെയായിരുന്നു താനും ഭര്‍ത്താവും പരിചയപ്പെട്ടതെന്നും തങ്ങളുടെ ഹംസം ചന്തുവിന്റെ അമ്മയായിരുന്നുവെന്നും ജോമോള്‍ പറയുന്നു.

Also Read: അത് കേട്ടപ്പോള്‍ അദ്ദേഹത്തോട് ശരിക്കും പ്രേമം തോന്നി, വെറുതേ നോക്കിയിരിക്കാനൊക്കെ കൊതിയായി, മമ്മൂട്ടിയെക്കുറിച്ച് ജുവല്‍ മേരി പറയുന്നു

ഷിപ്പില്‍ ജോലി ചെയ്യുകയായിരുന്നു ചന്തുവെന്നും അവിടെ നെറ്റില്ലാത്തത് കൊണ്ട് തനിക്ക് കത്തയക്കുമെന്നും അത് അമ്മ വായിച്ച് തനിക്ക് മെയിലാക്കി അയക്കുകയാണ് ചെയ്തിരുന്നതെന്നും ജോമോള്‍ പറയുന്നു. പ്രണയിക്കുന്ന സയത്ത് താന്‍ കറുത്തിട്ടാണെന്നും പൊക്കമുള്ളയാളാണെന്നും കഷണ്ടിയാണെന്നൊക്കെയായിരുന്നു ചന്തു പറഞ്ഞിരുന്നത്.

എന്നാല്‍ പ്രണയത്തിന് രൂപം പ്രശ്‌നമല്ലെന്നായിരുന്നു താന്‍ മറുപടി നല്‍കിയത്. പരസ്പരം കാണാതെയാണ് തങ്ങള്‍ ഇഷ്ടപ്പെട്ടതെന്നും ചന്തു തന്റെ സിനിമകളൊന്നും കണ്ടിരുന്നില്ലെന്നും അതൊക്കെ കണ്ടിരുന്നുവെങ്കില്‍ തന്നെ കെട്ടില്ലായിരുന്നുവെന്നും ജോമോള്‍ പറയുന്നു.

Advertisement