അന്യമതത്തിലുള്ള ആളെ പ്രണയിച്ചതോടെ കുടുംബം കൈവിട്ടു ; റിലേഷൻഷിപ്പ് പരാജയമായിരുന്നു, മാനസികവും ശാരീരികവുമായി ഒരുപാട് ബുദ്ധിമുട്ടുകൾ അന്ന് അനുഭവിക്കേണ്ടി വന്നു : ജീവിതത്തിലെ കയ്പേറിയ അനുഭവങ്ങളെക്കുറിച്ച് വീണ്ടും തുറന്ന് പറഞ്ഞ് ശ്രീയ അയ്യർ

1403

അവതാരകയും അഭിനേത്രിയുമായ ശ്രീയ അയ്യർ പ്രേക്ഷകർക്ക് സുപരിചിതയാണ്. ബോഡി ബിൽഡിംഗ് ചാമ്പ്യൻ കൂടിയായ ശ്രീയ നിരവധി മത്സരങ്ങളിൽ വിന്നറായിട്ടുണ്ട്. വ്യക്തി ജീവിതത്തിൽ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് താരം നേരത്തെ തുറന്നുപറഞ്ഞിരുന്നു.

ഫ്ളവേഴ്സ് ഒരുകോടിയിൽ പങ്കെടുക്കാനെത്തിയപ്പോഴും തന്റെ ജീവിതത്തിലെ കയ്പേറിയ അനുഭവങ്ങളെക്കുറിച്ച് പറയുന്നുണ്ട്. പരിപാടിയുടെ പ്രെമോ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.

Advertisements

ALSO READ
സീരിയൽ താരം അനുശ്രീക്ക് കുഞ്ഞു പിറന്നു; പുതിയ അഥിതി ആൺകുഞ്ഞാണെന്ന സന്തോഷവാർത്ത അറിയിച്ച് അനുശ്രീയും ഭർത്താവ് വിഷ്ണുവും

ഇപ്പോൾ ഫുൾടൈം ഫിറ്റ്നസാണ്. ഫിറ്റ്നസ് ഇനാഗുറേഷനൊക്കെ പോവാറുണ്ട്. എനിക്ക് റിലേഷൻഷിപ്പിലാണ് പരാജയമുണ്ടായത്. കൊച്ചിയിൽ താമസിച്ചിരുന്ന സമയത്ത് ജീവിതം തള്ളിനീക്കാൻ വലിയ പാടായിരുന്നു. മാനസികവും ശാരീരികവുമായി ഒരുപാട് ബുദ്ധിമുട്ടുകൾ അന്ന് അനുഭവിക്കേണ്ടി വന്നിരുന്നു. ഇന്നതൊക്കെ മറന്നുവെന്നും ശ്രീയ പറയുന്നു.

എപ്പിസോഡ് ടെലികാസ്റ്റ് ചെയ്തതിന് ശേഷമാണ് കുറിച്ച് കഴിഞ്ഞാണ് ചെക്ക് ഒക്കെ കൈയ്യിൽ കിട്ടുന്നത്. അരമണിക്കൂർ എപ്പിസോഡാണെങ്കിൽ 1200-1500 ഒക്കെയാണ് കിട്ടുന്നത്. ആ പൈസ കിട്ടിയാലേ എനിക്ക് ഭക്ഷണം കഴിക്കാൻ പറ്റുള്ളൂ, കണക്ക് കൂട്ടിയാണ് ഞാൻ ഭക്ഷണം കഴിക്കുന്നത്. ആദ്യം കപ്പയായിരിക്കും പിന്നെ പാനിപൂരിയാവും. സാധാരണ വെഡ്ഡിങ് ആണെങ്കിൽ പോലും ഞാൻ ഏറ്റെടുക്കുമായിരുന്നു. അങ്ങനെയൊക്കെയാണ് റെന്റ് കൊടുത്തിരുന്നത്. ഡിപ്രഷൻ വല്ലാതെ കൂടിയപ്പോഴാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ALSO READ

ഇതിലും വലിയ സന്തോഷം ഉണ്ടാകാനില്ല. ഞാൻ നിന്നെക്കുറിച്ച് അഭിമാനിക്കുന്നു: കമൽ ഹാസനുമായി പിരിഞ്ഞതിന് ശേഷം മകളെ കുറിച്ച് ഗൗതമി

ഭൂതകാലം കുത്തിപ്പൊക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടോയെന്ന് ശ്രീകണ്ഠൻ നായർ ചോദിച്ചപ്പോൾ അത് മാത്രമേയുള്ളൂവെന്നായിരുന്നു ശ്രീയയുടെ മറുപടി. റിലേഷൻ കഴിഞ്ഞ് കുറച്ചുനാൾ രണ്ടുമൂന്ന് വർഷമൊക്കെ ഒറ്റയ്ക്ക് നിൽക്കേണ്ടി വന്നിട്ടുണ്ട്. അമ്മ ആരും അറിയാതെ ഫോണിൽ വിളിക്കുമായിരുന്നു. വല്ലതും കഴിച്ചോ മോളേയെന്നൊക്കെ ചോദിക്കുമായിരുന്നു. അച്ഛനും ചേട്ടനുമൊന്നും മിണ്ടത്തില്ലായിരുന്നു ആ സമയത്ത്.

പ്രണയത്തിൽ എനിക്ക് വിലയില്ല എന്നായപ്പോഴാണ് ഞാൻ പിൻവാങ്ങിത്തുടങ്ങിയത്. പോലീസ് സ്റ്റേഷനിലോ അല്ലെങ്കിൽ സുഹൃത്തുക്കളിലൂടെയോ ആയി ഞാൻ ഉപദ്രവത്തെക്കുറിച്ച് പറയുമെന്നായപ്പോഴാണ് ശാരീരിക ഉപദ്രവം കൂടിയത്.

കേസ് വരും, ഇറങ്ങിപ്പോവുമെന്നായപ്പോഴാണ് എന്റെ കാലൊടിച്ചത്. തിരിച്ച് ഒടിക്കുകയായിരുന്നു. ഇടയ്ക്ക് മൂക്കിൽ ഇടിച്ച് സ്റ്റിച്ച് ഇടേണ്ടി വന്നിട്ടുണ്ട്. ബെൽറ്റ് കൊണ്ടൊക്കെ തല്ലുമായിരുന്നു എന്നും ശ്രിയ പറയുന്നുണ്ട്.

 

Advertisement