വേർപിരിഞ്ഞാലും നല്ല സുഹൃത്തായി തുടരും ; ഭർത്താവ് എന്ന നിലയിൽ മുകേഷ് പൂർണ പരാജയമാണെന്ന് തുറന്ന് പറഞ്ഞ് മേതിൽ ദേവിക

257

പ്രശസ്ത നടനും കൊല്ലം എം.എൽ.എയുമായ മുകേഷിൽനിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് പ്രശസ്ത നർത്തകി മേതിൽ ദേവികയുടെ വക്കീൽ നോട്ടീസ്. വിവാഹബന്ധം വേർപെടുത്താൻ ആവശ്യപ്പെട്ടാണ് നടൻ കൂടിയായ മുകേഷിനെതിരെ വക്കീൽ നോട്ടീസ് അയച്ചത്.

Advertisements

രണ്ട് പേരുടെ ആശയങ്ങൾ തമ്മിൽ യോജിച്ച് പോകുന്ന സാഹചര്യമല്ല എന്ന് തോന്നിയതിനാലാണ് മുകേഷുമായുള്ള വിവാഹബന്ധം പിരിയുന്നതെന്ന് ദേവിക പറഞ്ഞു. ഒന്നും വാങ്ങിയെടുക്കാനല്ല ഇത്. അങ്ങനെ ഒരു ഉദ്ദേശവുമില്ല. ഇനി നാളെ വേർപിരിഞ്ഞാലും നല്ല സുഹൃത്തായി തുടരും അവർ കൂട്ടിച്ചേർത്തു.

Also read

ഞാൻ അത് ഏറ്റെടുത്താൽ ചതിയാകും, ദിലീപ് നിർബന്ധിച്ച് പറഞ്ഞിട്ട് പോലും ഞാൻ കേട്ടില്ല: വെളിപ്പെടുത്തലുമായി നാദിർഷ

ഭർത്താവ് എന്ന നിലയിൽ മുകേഷ് പൂർണ പരാജയമാണ് എന്നാണ് നോട്ടീസിലെ പ്രധാന ആരോപണം. മാത്രമല്ല, മുകേഷിന്റെ സമീപനങ്ങൾ സഹിക്കാൻ കഴിയുന്നതല്ലെന്നും വക്കീൽ നോട്ടീസിൽ ആരോപിക്കുന്നു. മുകേഷിന്റെ മറുപടിയുടെ അടിസ്ഥാനത്തിലാകും തുടർന്നുള്ള കോടതി നടപടികൾ എന്നാണ് വക്കീൽ നോട്ടീസിൽ പറയുന്നത്.

മുകേഷിന്റെ കുടുംബത്തോട് തനിക്ക് പ്രശ്നങ്ങളൊന്നുമില്ലെന്നും ദേവിക പറഞ്ഞു. താൻ മനസിലാക്കിയിടത്തോളം മുകേഷ് നല്ല മനുഷ്യനാണ്. സ്നേഹിക്കാനൊക്കെ അറിയാവുന്ന മനുഷ്യനാണ്. എന്നാൽ, രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമ്പോൾ അതിന്റെ വരുംവരായ്മകൾ അദ്ദേഹം തന്നെ അനുഭവിക്കണമെന്ന് താൻ പറഞ്ഞിരുന്നതായും മേതിൽ ദേവിക പറഞ്ഞു. എറണാകുളത്തെ അഭിഭാഷകൻ വഴി മുകേഷിന് മേതിൽ ദേവിക വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്.

ആദ്യ വിവാഹത്തിലുണ്ടായ മകനൊപ്പം പാലക്കാട്ടെ വീട്ടിലാണ് ദേവിക ഇപ്പോൾ താമസിക്കുന്നത്. ഇനിയുള്ള ജീവിതം പൂർണമായും നൃത്തത്തിനും കലയ്ക്കും വേണ്ടി മാറ്റിവെക്കാനാണ് ദേവികയുടെ തീരുമാനം. മുകേഷ് ലളിതകലാ അകാദമിയുടെ ചെയർമാനായിരുന്ന കാലത്താണ് ദേവികയുമായി അടുത്തത്. വൈകാതെ വിവാഹം ചെയ്യാൻ തീരുമാനിച്ചു.

Also read

എന്തിനാണ് ഇത്രയും മേക്കപ്പ് നിങ്ങളെ കാണാൻ ഒരു രസവുമില്ലെന്ന് ആരാധകൻ, കിടിലൻ മറുപടിയുമായി ലക്ഷ്മി ജയൻ

2013 ഒക്ടോബർ 24 നാണ് മുകേഷ്-മേതിൽ ദേവിക വിവാഹം നടന്നത്. ഇരുവരുടെയും രണ്ടാംവിവാഹമായിരുന്നു. പാലക്കാട് സ്വദേശിനിയാണ് ദേവിക. മുകേഷും ആദ്യ ഭാര്യയും നടിയുമായ സരിതയും തമ്മിലുള്ള 25 വർഷം നീണ്ട വിവാഹബന്ധം വേർപിരിഞ്ഞതിന് ശേഷമാണ് മുകേഷ് മേതിൽ ദേവികയെ വിവാഹം കഴിച്ചത്. ആ സമയത്ത് സരിത പല വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നിരുന്നു.

 

Advertisement