ആദ്യസിനിമയും തിരിച്ചുവരവും യാദൃശ്ചികം; ആ പടം ഹിറ്റാകുമെന്ന് വിചാരിച്ചതേയില്ല; കുടുംബവും സിനിമയും ഒരുപോലെ കൊണ്ടുപോകുന്നതിന് പിന്നിൽ: നദിയ മൊയ്തു

183

മലയാളത്തിന്റെ സൂപ്പർഹിറ്റ് സംവിധായകൻ ഫാസിൽ മോഹൻലാലനെ നായകനാക്കി 1984ൽ ഒരുക്കിയ നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് നദിയാ മൊയ്തു. പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലും ഒക്കെയായി നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ മികച്ച വേഷങ്ങൾ ചെയ്ത നദിയ വലിയ ആരാധകരെ തന്നെ സൃഷ്ടിച്ചെടുത്തു.

ആദ്യ ചിത്രം വൻ വിജയമായതോടെ കോളേജ് പഠനം പൂർത്തിയാക്കാൻ താരത്തിന് സാധിച്ചില്ല. മലയാളത്തിൽ ആദ്യ ചിത്രത്തിന് ശേഷം, കൂടും തേടി, വന്നു കണ്ടു കീഴടക്കി തുടങ്ങിയ നിരവധി ചിത്രങ്ങളിൽ താരം തുടരെ തുടരെ അഭിനയിച്ചു. പൂവേ പൂചൂടാവായ്ക്ക് ശേഷം നിരവധി തമിഴ് ചിത്രങ്ങൾ നദിയാ അഭിനയിച്ചു. സൂപ്പർതാരങ്ങളായ രജനികാന്ത്, കമൽ ഹാസൻ തുടങ്ങിയവർക്കൊപ്പം എല്ലാം നാദിയ ചിത്രങ്ങൾ ചെയ്തു.

Advertisements

പിന്നെ തമിഴിൽ നിന്നും തെലുങ്ക് സിനിമയിലേക്ക് ചുവടുവെച്ചു അവിടെയും ഹിറ്റടിച്ചു. മലയാളിയാണെങ്കിലും നദിയ ജനിച്ചതും വളർന്നതുമെല്ലാം മുംബൈയിലാണ്. എൻകെ മൊയ്തുവിന്റെയും ലളിതയുടെയും മകളായ നദിയയുടെ യഥാർത്ഥ പേര് സെറീന മൊയ്തു എന്നാണ്. മഹാരാഷ്ട്ര സ്വദേശി തന്നെയായ ഗിരീഷ് ഗോഡ്‌ബോലെയാണ് നദിയയുടെ ഭർത്താവ്.

ALSO READ- ഇത്രേം പിള്ളേരുണ്ടായിട്ടും ,അത് വലിയൊരു ടാസ്‌ക്കായിട്ടും ഞാനത് ചെയ്തു; എൻജോയ് ചെയ്തിരുന്നത് കൊണ്ട് പ്രശ്നമായില്ല; അഹാനയോട് സിന്ധു കൃഷ്ണ

നിലവിൽ ഭർത്താവിനം മക്കളായ സനം, ജന എന്നിവർക്കൊപ്പം ചെന്നൈയിലാണ് താരത്തിന്റെ ജീവിതം. ഇതിനിടെയാണ് താരം വീണ്ടും സിനിമയിൽ സജീവമാകുന്നത്. ഇപ്പോൾ ഇടയ്ക്ക് ചെറിയ ഗ്യാപ് എടുക്കുമെങ്കിലും പൂർണമായും വിട്ടു നിൽക്കാറില്ല. കുടുംബത്തിനും സിനിമയ്ക്കും ഒരുപോലെ പ്രാധാന്യം നൽകുന്നത് പോലെയാണ് നദിയയുടെ രീതി.

അതേസമയം, തന്നോട് എങ്ങനെയാണ് കുടുംബ ജീവിതവും സിനിമയും ഇങ്ങനെ ബാലൻസ് ചെയ്യുന്നത് എന്ന ചോദിച്ചാാൽ നദിയയ്ക്ക് ഒരുപാട് സംസാരിക്കാനുണ്ട്.

വിവാഹത്തോടെ ഇന്റസ്ട്രി വിടുമ്പോൾ തിരിച്ചുവരും എന്ന് ഒട്ടും പ്രതീക്ഷിച്ചതല്ല, അത് യാദൃശ്ചികമായി തന്നെ സംഭവിച്ചതാണെന്നാണ് നദിയ ഇന്ത്യഗ്ലിഡ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. താൻ സജീവമായി അഭിനയിക്കുന്ന കാലത്ത് മൂന്ന് വർഷം മാത്രമേ സിനിമകൾ ചെയ്തിരുന്നുള്ളൂ. അതിന് ശേഷം വിവാഹം കഴിഞ്ഞ് ബോംബെയിലേക്ക് പോയി. പത്ത് – പതിനഞ്ച് വർഷം കഴിഞ്ഞാണ് പിന്നീട് തിരിച്ചെത്തിയതെന്ന് നദിയ പറയുന്നു.

ALSO READ-ജീവയുമായി അടുക്കുന്നതിന് മുൻപ് ഒരു അന്യമതക്കാരനെ പ്രണയിച്ചിരുന്നു, ഒന്നിച്ചു ജീവിക്കാനായി മാതാപിതാക്കളെ ഉപേക്ഷിച്ച് വീട്ടിൽ നിന്നിറങ്ങി, പക്ഷേ: പ്രണയ കഥ പറഞ്ഞ് അപർണ

ആദ്യ സിനിമയും തന്റെ ജീവിത്തിൽ തീർത്തും യാദൃശ്ചികം ആയിരുന്നു. തിരിച്ചുവരവും അങ്ങിനെ തന്നെ. ശരി, നടക്കുന്നത് നടക്കട്ടെ എന്ന മെന്റാലിറ്റിയായിരുന്നു തനിക്കെന്നും നദിയ പറയുന്നു. ഈ സിനിമ ചെയ്യുന്നു. ചെയ്ത് തിരിച്ച് പോയി വീണ്ടും കുടുംബവും കുട്ടികളുമായി കഴിയുന്നു എന്ന് തീരുമാനിച്ചാണ് താൻ എം കുമരൻ സൺ ഓഫ് മഹാലക്ഷ്മി എന്ന സിനിമ ചെയ്തത്.

പക്ഷെ,ആ സിനിമ ഇത്രയും വലിയ ഹിറ്റാകും എന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. അതിന് ശേഷം പല അവസരങ്ങളും വന്നു. അതിൽ എനിക്ക് ഇഷ്ടപ്പെടുന്ന സിനിമകൾ ചെയ്യാനായി നാട്ടിലേക്ക് വരും തിരിച്ചു പോകും അതാണ് പതിവെന്നും നദിയ പറയുന്നു. എല്ലാം വളരെ ചിൽ ആയി കാണുന്ന ആളല്ല താനെന്നും എന്നാലും അധികം സമ്മർദ്ദം എടുത്ത് തലയിൽ വയ്ക്കാറില്ലെന്നും നദിയ പറയുന്നു.

‘ എന്തിന് സ്ട്രസ്സ് എടുക്കണം, എന്തിന് സ്ട്രസ്സ് എടുക്കേണ്ട എന്ന കാര്യത്തിൽ എനിക്ക് നല്ല ധാരണയുണ്ട്’- നദിയ പറഞ്ഞു. അതേസമയം, തന്റെ തിരിച്ചുവരവിൽ അമ്മ വേഷങ്ങളിൽ മാത്രം ഒതുങ്ങി ടൈപ് കാസ്റ്റ് ചെയ്യപ്പെടുമോ എന്ന ടെൻഷൻ ഉണ്ടായിരുന്നു. എം കുമരന് ശേഷം ധാരാളം അമ്മ വേഷങ്ങൾ വരികയും ചെയ്തു. എന്നാൽ അതിൽ വ്യത്യസ്തമായത് തിരഞ്ഞെടുക്കാൻ ശ്രമിച്ചിരുന്നു എന്നും നദിയ മൊയ്തു വ്യക്തമാക്കി.

Advertisement