ഓരോ ബ്രേക്കിലും അദ്ദേഹം കുടിച്ചിരുന്നു; ചേദിച്ചാൽ ഡോക്ടർ കഴിച്ചോളാൻ പറഞ്ഞു എന്നു പറയും; അദ്ദേഹം എന്നെ മകനെ പോലെയാണ് കണ്ടത്; ശാന്തി വിള ദിനേശ്

51340

യുവതാരങ്ങൾ സിനിമ മേഖലയിൽ ഉണ്ടാക്കുന്ന തലവേദനയ കുറിച്ച് കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന്റെ ഭാഗമായി ഷൈൻ നിഗം, ശ്രീനാഥ് ഭാസി എന്നിവരുമായി സഹകരിക്കില്ലെന്ന് കാണിച്ച് സിനിമാ സംഘടനകൾ രംഗത്ത് വരികയും ചെയ്തു. ഇപ്പോഴത്തെ യുവതാരങ്ങൾ എല്ലാം ലഹരിക്ക് അടിമകളാണെന്നും, സിനിമാ സെറ്റിൽ ഇവരുണ്ടാക്കുന്ന പ്രശ്‌നങ്ങൾ നിരവധിയാണെന്നും കാണിച്ച് നിരവധി അണിയറപ്രവർത്തകരാണ് രംഗത്ത് വരുന്നത്.

ഇപ്പോഴിതാ നടൻ തിലകനടക്കമുള്ളവർ സെറ്റിൽ മദ്യപിക്കുമായിരുന്നെന്നും, പക്ഷെ അത് മൂലം പ്രശ്‌നങ്ങൾ ഉണ്ടാവാറില്ലെന്നും കാണിച്ച് ശാന്തിവിള ദിനേശ് മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മാസ്റ്റർ ബീൻ യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിൽ ശാന്തിവിള ദിനേശ് പറഞ്ഞതിങ്ങനെ;തിലകൻ ചേട്ടൻ ആശുപത്രിയിൽ കിടന്ന 32 ദിവസത്തിൽ 28 ദിവസവും ഞാൻ പോയിരുന്നു. അന്ന് ഷോബിയുടെ കൂടെ ഇരുന്ന ആളാണ് ഞാൻ.

Advertisements

Also Read
ബിഗ് ബോസിൽ നിന്നും തിരിച്ചെത്തിയ ലെച്ചു കൊച്ചിയിലെത്തിയത് പങ്കാളിക്ക് ഒപ്പം; ശിവാജിയെ പരിചയപ്പെടുത്തി താരം

സ്വന്തം മക്കളായ ഷമ്മിക്കും, ഷോബിക്കുമുള്ള അത്രയും സ്ഥാനം എനിക്ക് തന്നിരുന്നു. എന്നെ നിങ്ങളെന്നാണ് തിലകൻ ചേട്ടൻ വിളിക്കാറ്. എന്റെ പേര് ദിനേശ് എന്നാണെന്ന് അറിയാം പക്ഷെ അത് വിളിക്കില്ല. ചേട്ടൻ അഭിനയിക്കാൻ വരുന്നച് ഒരു ചുവന്ന ബ്രീഫ് കേസുമായാണ്. ആ പെട്ടിയിലായിരിക്കും മിക്കവാറും കുപ്പി. ഷൂട്ടിനിടയിൽ ബ്രേക്ക് വരുമ്പോൾ പെട്ടി തുറന്ന് ഒഴിക്കും. ബൈപ്പാസ് കഴിഞ്ഞിരിക്കുന്ന വ്യക്തി ഇങ്ങനെ കഴിക്കാൻ പാടുണ്ടോ എന്ന ചോദിച്ചാൽ രണ്ട് പെഗ് അടിക്കാൻ ഡോക്ടർ പറഞ്ഞിട്ടുണ്ടെന്ന് പറയും.

ഉച്ചത്തെ ഭക്ഷണ ബ്രേക്കിന്റെ സമയത്ത് ചേട്ടൻ കഴിക്കാറുണ്ട്. പക്ഷെ തിലകൻ ചേട്ടൻ കഴിച്ച കാര്യം ഒരാളു പോലും അറിയില്ല. അതേപോലെ തന്നെയാണ് സോമൻ ചേട്ടൻ. രാവിലെ കണ്ണ് തുറന്ന് എണീറ്റാൽ അപ്പോ തന്നെ അടി തുടങ്ങുന്ന ആളാണ് സോമൻ ചേട്ടൻ. ആരും അറിയില്ല. ഇവരൊക്കെ മദ്യപിക്കുന്നവരാണെങ്കിലും സെറ്റിൽ യാതൊരു തരത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കാറില്ല. പൂർമായും സംവിധായകർ പറയുന്നത് അനുസരിക്കുന്നവരായിരുന്നു അവർ.

Also Read
എനിക്ക് വരേണ്ട കത്തുകൾ വിനീത് ശ്രീനിവാസനാണ് പോയിരുന്നത്; എന്തായാലും വിനീത് രാശിയുള്ള പേരാണ്: പേര് പൊല്ലാപ്പായതിനെ കുറിച്ച് നടൻ വിനീത്

അതേസമയം സെറ്റിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ ഈ പഴി കേട്ട വ്യക്തിയാണ് തിലകനും. സെറ്റിൽ തിലകനുണ്ടാക്കുന്ന വഴക്കുകളെക്കുറിച്ച് നേരത്തെ പ്രമുഖ ഫിലിം മേക്കേർസ് അടുത്തിടെ പോലും സംസാരിച്ചിട്ടുണ്ട്. ഒരു ഘട്ടത്തിൽ സിനിമാ രംഗത്ത് നിന്ന് തിലകനെ വിലക്കുകയും ചെയ്തു. പക്ഷെ തന്റെ അവസാനകാലത്ത് സിനിമയിൽ അഭിനയിക്കാൻ തിലകന് സാധിച്ചിരുന്നു.

Advertisement