ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവും ബിസിനസ്സ്‌കാരനുമയ രാജു കുന്ദ്ര അശ്ലീല വീഡിയോ നിർമ്മാണത്തിന്റെ പേരിൽ അറസ്റ്റിലായിരിക്കുകയാണ്. ഇപ്പോൾ രാജ് കുന്ദ്രയുടെ കേസിൽ ഭാര്യയും നടിയുമായ ശിൽപ ഷെട്ടിയ്ക്ക് പങ്ക് ഉണ്ടോ എന്ന് ക്രൈം ബ്രാഞ്ച് അന്വേഷിയ്ക്കും.
ഭർത്താവ് രാജ് കുന്ദ്രയുടെ ബിസിനസ്സ് പങ്കാളിയായ ശിൽപ വിയാൻ ഇന്റസ്ട്രി എന്ന കമ്പനിയുടെ ഡയറക്ടർ ബോർഡിൽ നന്നും രാജി വച്ചതും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Also read
കേസുമായി ബന്ധപ്പെട്ട പ്രധാന തെളിവ് ലഭിയ്ക്കുന്നതിനായി കുന്ദ്രയുടെയും ശിൽപയുടെയും വീട്ടിൽ എത്തി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. ആറ് മണിക്കൂറോളം ഇരുരുടെയും വീട്ടിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നു.
വിയാൻ ഇന്റസ്ട്രീസിൽ നിന്നും ശിൽപ ഷെട്ടി രാജ് വച്ചതുകൊണ്ടാണ് കേസിൽ നടിയ്ക്കും പങ്കുണ്ടോ എന്ന് അന്വേഷിക്കുന്നത് എന്ന് പോലീസ് ഇ ടൈംസിനോട് പറഞ്ഞു.
അശ്ലീല വീഡിയോകൾ ഉണ്ടാക്കുന്നതിനും വിതരണം ചെയ്യുന്നതിനും ഉള്ള പ്രവർത്തനങ്ങൾ വിയാൻ ഇന്റസ്ട്രിയിൽ നടന്നു എന്നാണ് ആരോപണം. ഇതിനായി നടിയുടെ ബാക്ക് അക്കൗണ്ടും പരിശോധിയ്ക്കും. കമ്പനിയുടെ ഡയറക്ടറായി എത്രകാലം ശിൽപ സേവനം അനുഷ്ഠിച്ചു എന്നതും അന്വേഷണ പരിധിയിൽ വരും.
Also read
വിയാൻ ഇന്റസ്ട്രിയിലെ സിസിടിവി ഫൂട്ടേജ് അന്വേഷണ സംഘം പരിശോധിച്ചിരുന്നു. എന്നാൽ അതിലെ ഡാറ്റകൾ എല്ലാം നശിപ്പിക്കപ്പെട്ട നിലയിലാണ്. വിദഗ്ദരുടെ സഹായത്തോടെ ക്രൈം ബ്രാഞ്ച് അതെല്ലാം വീണ്ടെടുക്കുമെന്നാണ് അറിയുന്നത്.
ജൂലൈ 27 വരെ കുന്ദ്രയെ കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ശിൽപ ഷെട്ടിയ്ക്ക് സമൻസ് അയച്ചിട്ടില്ല. അതേ സമയം പതിവ് ഷോകളിലോ ഷൂട്ടിങിലോ ശിൽപ പങ്കെടുക്കുന്നില്ല. അന്വേഷണം പുതിയ വഴിത്തിരിവിലേക്ക് മാറുമ്പോൾ പൊലീസ് വീണ്ടും ശിൽപയെ സമീപിയ്ക്കുമോ എന്ന് കണ്ടറിയണം.