16ാം പതിനാറാം വയസ് മുതൽ ഫ്രാൻസിസ് കൂടെയുണ്ട്; പാർട്നർ മരിച്ചുപോയാലും ആഗ്രഹങ്ങൾ മരിക്കില്ല; ഫിസിക്കൽ, ഇമോഷണൽ നീഡ്സ് ഒന്നും തീരില്ല: ശ്രുതി രാമചന്ദ്രൻ

663

ജയസൂര്യ നായകനായ പ്രേതം സിനിമയിലൂടെ വന്ന് മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരമാണ് ശ്രുതി രാമചന്ദ്രൻ. മലയാളത്തിന്റെ ക്ലാസിക് രചയിതാവും സംവിധായകനുമായ രഞ്ജിത്തിന്റെ ഞാ’ എന്ന സിനിമയിലൂടെയാണ് ശ്രുതി ഇഭിനയരംഗത്തേക്ക് എത്തിയത്.

കുഞ്ഞിക്ക ദുൽഖർ സൽമാൻ നായകനായി എത്തിയ ചിത്രത്തിൽ മികച്ച കഥാപാത്രത്തെയാണ് ശ്രുതി അവതരിപ്പിച്ചത്. സുശീല എന്ന കഥാപാത്രമായിരുന്നു. പിന്നീട് പ്രേതം, സൺഡെ ഹോളിഡേ, കാണെക്കാണെ, മധുരം തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

Advertisements

ഇതിനിടെ ഡിയർ കോമ്രേഡ് എന്ന തെലുങ്ക് ചിത്രത്തിൽ വിജയ് ദേവരകൊണ്ട, രശ്മിക മന്ദാന എന്നിവർക്കൊപ്പവും അഭിനയിച്ചു. അഭിനയത്തിനപ്പുറം ഡബ്ബിംഗ് ആർട്ടിസ്റ്റും തിരക്കഥാകൃത്തും ഒക്കെയാാണ് ശ്രുതി രാമചന്ദ്രൻ. ഇപ്പോഴിതാ തന്റെ പുതിയ സിനിമയായ നീരജയെ കുറിച്ച് പ്രതികരിക്കുകയാണ് ശ്രുതി. തനിക്ക് ഈ സിനിമയുടെ കഥ കേട്ടപ്പോൾ നോ പറയാൻ തോന്നിയില്ലെന്നാണ് ശ്രുതി പറയുന്നത്.

ALSO READ- മുസ്തഫ രാജ് ബാച്ചിലാറാണെന്ന് കള്ളം പറഞ്ഞു; വിവാഹബന്ധം വേർപെടുത്താതെയാണ് പ്രിയാ മണിയെ വിവാഹം ചെയ്തത്; മുസ്തഫയുടെ ആദ്യ ഭാര്യ ആയിഷ പറഞ്ഞതിങ്ങനെ

തനിക്ക് പെട്ടെന്ന് നീരജയിലേക്ക് കണക്റ്റ് ചെയ്യാനായെന്നും താരം പറയുന്നു. വിധവയായ ഒരു സ്ത്രീ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പറയുന്ന സിനിമയിൽ കലേഷ്, ശ്രിന്ദ, ഗോവിന്ദ് പത്മസൂര്യ തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തിയത്.

നീരജ ഒരു സ്ത്രീയുടെ മാത്രം സ്റ്റോറിയല്ല. പാർട്നർ മരിച്ചുപോയാൽ നമ്മുടെ ആഗ്രഹങ്ങൾ മരിക്കുന്നില്ല. ഫിസിക്കൽ നീഡ്സാണെങ്കിലും ഇമോഷണലാണെങ്കിലും അത് തീരുന്നില്ലെന്നാണ് കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിൽ ശ്രുതി രാമചന്ദ്രൻ നീരജയെക്കുറിച്ച് മനസ് തുറന്നത്.

തനിക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്ന കാര്യമല്ല അത്. തനിക്ക് തന്റെ ഭർത്താവ് കൂടെയുണ്ട്. എന്നാൽ ഇങ്ങനെയുള്ള അവസ്ഥകളിലൂടെ കടന്ന് പോവുന്ന ചിലരെ താൻ കണ്ടിട്ടുണ്ട്. സിനിമ തുടങ്ങിയ കാലത്ത് തന്നെ പറയേണ്ട വിഷയങ്ങളിലൊന്നാണ് നീരജയിലേതെന്നാണ് ശ്രുതി പറയുന്നു.

ALSO READ- അന്യൻ സിനിമയിലൂടെ സൂപ്പർ നടിയായി വളർന്നിട്ടും എവിടെയും എത്താതെ കരിയർ; എല്ലാം നശിപ്പിച്ചത് ആ ദുശീലം; ഇന്ന് ഹോട്ടൽ നടത്തി ഉപജീവനം; സദയുടെ ജീവിതം ഇങ്ങനെ

ഈ സിനിമയുടെ ഭാഗമാവാൻ കഴിഞ്ഞത് വലിയ ഭാഗ്യമായാണ് കാണുന്നത്. ആദ്യമായാണ് ഒരു സ്ത്രീ കേന്ദ്രീകൃത സിനിമയിലും ടൈറ്റിൽ റോളിലും വരുന്നത്. നീരജയുടെ ക്യാരക്ടർ മാത്രമല്ല ഓരോ കഥാപാത്രങ്ങൾക്കും അതുപോലെ പ്രാധാന്യമുണ്ട് ഈ ചിത്രത്തിലെന്ന് താരം പറയുന്നു.

സിനിമയിൽ ജിപിയുടെയും കലേഷിന്റെയും ക്യാരക്ടർ ഏറെ പ്രധാനപ്പെട്ടതാണ്. അവർക്ക് ഒരു ദിവസത്തെ ഷൂട്ടേയുണ്ടായിരുന്നുള്ളൂ. കുറച്ച് നേരമെ ഉള്ളൂവെങ്കിലും സിനിമ നീങ്ങുന്നത് ജിപിയുടെ ക്യരക്ടറായ അലക്സിന്റെ ഓർമ്മകളിലൂടെയാണ്. ആ മിസ്സിംഗുണ്ട് നീരജയ്ക്ക് എന്നും സിനിമയെ കുറിച്ച് ശ്രുതി വിശദീകരിക്കുന്നു.

പ്രേതം സിനിമ കഴിഞ്ഞ സമയത്ത് എനിക്ക് അങ്ങനെയധികം അവസരങ്ങളൊന്നും വന്നിട്ടില്ല. സൺഡേ ഹോളിഡേയാണ് പിന്നെ വന്നത്. അതിന് ശേഷവും കുറേ ഗ്യാപ്പുണ്ടായിരുന്നു. എന്റെ സിനിമകൾക്കെല്ലാം ഈ ഗ്യാപ്പുണ്ട്. ഒരു പത്ത് സിനിമ വന്നാൽ അതിൽ നിന്നും ഒരെണ്ണമായിരിക്കും നമ്മൾ എടുക്കുന്നതെന്നും താരം പറഞ്ഞു.

തനിക്ക് നല്ല ടീമിന്റെ കൂടെ വർക്ക് ചെയ്യാൻ ആഗ്രഹമുണ്ട്. റൊമാൻസും കോമഡിയുമൊക്കെയാണ് താൻ പിടിക്കാറുള്ളത്. ഫ്രാൻസിസ് എല്ലാ തരത്തിലുള്ള കഥകളും എഴുതാറുണ്ടെന്ന് ശ്രുതി പറയുന്നു.

ഡാൻസ് ക്ലാസിൽ വെച്ച് കണ്ടപ്പോൾ രഞ്ജിത് സാറാണ് എന്നോട് സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ടോ എന്ന് ചോദിച്ചത്. അന്ന് ദുൽഖറാണ് നായകൻ എന്നായിരുന്നു പറഞ്ഞത്. സിനിമയെക്കുറിച്ച് ഒന്നും അറിയാതെയാണ് പോയത്. മലയാളം പോലും തന്റേത് കറക്റ്റല്ലായിരുന്നു. ഈ പണി തനിക്ക് പറ്റിയതല്ലെന്ന് പറഞ്ഞാണ് പിജി ചെയ്യാനായി പോയത്.

ALSO READ- എന്നെ 20 പാട്ട് കഴിഞ്ഞിട്ടും പാടാൻ വിളിക്കാത്ത ഷോകളുണ്ട്; സ്‌റ്റേജിന് പുറകിൽ പോയി കരഞ്ഞിട്ടുണ്ട് പലപ്പോഴും: ഗായിക അഞ്ചു ജോസഫ് പറയുന്നത് കേട്ടോ

പിന്നീടാണ്, അഭിനയത്തെ കുറിച്ച് കൂടുതൽ മനസിലാക്കിയത്. എനിക്ക് കാസ്റ്റിങ് കൗച്ച് അനുഭവങ്ങളിലൂടെയൊന്നും കടന്ന് പോവേണ്ടി വന്നിട്ടില്ല. 16ാം വയസ് മുതൽ ഫ്രാൻസിസ് തന്റെ കൂടെയുണ്ടെന്നും ശ്രുതി പറഞ്ഞു.

Advertisement