വിജയ് സേതുപതിയെ പേടിച്ച് അന്ന് ശ്രുതിഹാസൻ സ്ഥലം വിട്ടു; നടന്റെ പെരുമാറ്റം കാരണം തനിക്ക് എന്തെങ്കിലും ഉണ്ടാകുമെന്ന് നടി പേടിച്ചു

150

സാക്ഷാൽ ഉലകനായകന്റെ മകളായി ചുരുങ്ങിപ്പോകാതെ തന്റെ കരിയറിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച് മുന്നോട്ട് പോകുന്ന നടിയാണ് ശ്രുതി ഹാസൻ. 21 ആം വയസ്സിൽ അച്ഛന്റെ സഹായം പോലുമില്ലാതെ ഒറ്റക്ക് ജീവിക്കാൻ തുടങ്ങിയ താരം തന്റെ സിനിമാ കരിയറിലും ആ രീതി പിൻതുടരാൻ ആഗ്രഹിച്ചു.

ഹിന്ദി സിനിമകളിലൂടെയാണ് ശ്രുതിഹാസൻ തന്റെ കരിയർ തുടങ്ങിയത്. എന്നാൽ അവിടെ പിടിച്ചു നില്ക്കാൻ ബുദ്ധിമുട്ടാണെന്ന് മനസ്സിലാക്കിയതോടെ പതിയെ തെന്നിന്ത്യയിലേക്ക് ചേക്കേറി. അഭിനേത്രി, ഗായിക, സംഗീത സംവിധായിക തുടങ്ങി നിരവധി മേഖലകളിൽ ശ്രുതിയെ കാണാൻ സാധിച്ചു. സിനിമകളിൽ വളരെ സെലക്ടീവായാണ് നടി ഇപ്പോൾ അഭിനയിക്കുന്നത്.

Advertisements

Also Read
ആ ബന്ധം തകരാൻ കാരണമായത് ധനുഷിന്റെ അച്ഛനാണ്; അദ്ദേഹം കയർത്ത് സംസാരിച്ചതോടെ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞു; പിന്നീട് നടന്നത് വിവാഹമോചനം

ഇപ്പോഴിതാ ശ്രുതിയെ കുറിച്ച വളരെ രസകരമായ വിവരങ്ങളാണ് പുറത്ത് വരുന്നത്. ശ്രുതിഹാസനും, വിജയ് സേതുപതിയും ഒരുമിച്ചഭിനയിച്ച സിനിമയായിരുന്നു ലാബം. 2021ലാണ് സിനിമ പ്രദർശനത്തിനെത്തിയത്. പക്ഷെ വിചാരിച്ചപ്പോലെ സിനിമ ശ്രദ്ധിക്കപ്പെട്ടില്ല. അതേസമയം ശ്രുതി ആ സിനിമയുടെ ഷൂട്ടിംഗ് ലോക്കേഷനിൽ നിന്ന് ഒരു ദിവസം സ്ഥവം വിട്ടു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇതിന് കാരണമായത് വിജയ് സേതുപതിയാണെന്നാണ് പറയപ്പെടുന്നത്.

കോവിഡ് നടന്നുക്കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. വിജയ് സേതുപതിയാകട്ടെ ആരാധകരോടും തന്റെ സുഹൃത്തുക്കളോടും സ്‌നേഹം പ്രകടിപ്പിക്കുന്ന വ്യക്തിയാണ് അദ്ദേഹം. ഈ സമയത്ത് വിജയ് കെട്ടിപ്പിടിക്കുന്നതും, ആരാധകരെ ചുംബിക്കുന്നതും കോറൊണ വ്യാപനത്തിന് കാരണമാകുന്ന പേടിക്കൊണ്ടാണത്ര നടി സ്ഥലം വിട്ടത്.

Also Read
അന്ന് സിനിമയിൽ നില്ക്കാൻ പോലും സമ്മതിക്കില്ല എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് നയൻതാരയെ അഭിനയിപ്പിച്ചത്; പ്രാധാന്യം കുറഞ്ഞ് പോയാൽ അവർക്ക് അത് പ്രശ്‌നമാണ്

അതേസമയം ശ്രുതിയുടെ ഒരു അഭിമുഖം ഈയടുത്ത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അച്ഛന്റെ സാമ്പത്തിക സഹായം വാങ്ങാൻ തനിക്ക് താത്പര്യമില്ലായിരുന്നു എന്നാണ് ശ്രുതി പറഞ്ഞത്. ജീവിതത്തെ സംബന്ധിച്ചുള്ള ഉപദേശങ്ങൾ മാത്രമാണ് അച്ഛനിൽ നിന്ന് വാങ്ങാറുള്ളത് എന്നാണ് താരം പറഞ്ഞത്

Advertisement