ഇവിടെ നര ഒളിപ്പിച്ച് അഭിനയിക്കുന്ന സൂപ്പര്‍സ്റ്റാര്‍, അവിടെ 72കാരന്‍ സ്വവര്‍ഗാനുരാഗിയായി പോലും അഭിനയിക്കുന്നു, തുറന്നടിച്ച് തമിഴ്താരം

250

മലയാള സിനിമയില്‍ മാത്രമല്ല, ഇന്ത്യന്‍ സിനിമയില്‍ തന്നെ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ അഭിനയിച്ച മമ്മൂട്ടിയേക്കാള്‍ വലിയ നടനില്ല. മമ്മൂട്ടിയുടെ മിക്ക സിനിമകള്‍ക്കും ഭാഷയുടെ അതിര്‍വരമ്പുകള്‍ കടന്ന് സ്വീകാര്യതകള്‍ ലഭിച്ചിട്ടുണ്ട്.

Advertisements

ഇപ്പോഴിതാ മമ്മൂട്ടിയുമായി അന്യഭാഷയിലെ നടന്മാരെ താരതമ്യം ചെയ്തുകൊണ്ടുള്ള തമിഴ് താരം ആര്‍ജെ ബാലാജിയുടെ വാക്കുകളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ പല ഭാഷകളില്‍ നിന്നുള്ള സംവിധായകര്‍ ഫിലിം കമ്പനിയുടെ ഡയറക്ടേഴ്‌സ് അഡ്ഡയില്‍ പങ്കെടുത്തിരുന്നു.

Also Read:മോഹന്‍ലാലിന്റെ ആ മാസ് ഇന്‍ഡ്രോയെ കുറിച്ച് മമ്മൂക്കയ്ക്ക് പോലും അറിയില്ല, എല്ലാം രഹസ്യമായിരുന്നു, ട്വന്റി ട്വന്റി സിനിമയെ കുറിച്ച് ഇടവേള ബാബു പറയുന്നു

ജയിലറിന്റെ സംവിധായകന്‍ നെല്‍സണും കാതലിന്റെ സംവിധായകന്‍ ജിയോ ബേബിയും ഉണ്ടായിരുന്നു. ഒരു സംവാദത്തിനിടെ ജയിലറിലെ രജനികാന്തിന്റെ ലുക്ക് തീരുമാനിച്ചതിനെ റിസ്‌കിനെ പറ്റി നെല്‍സണ്‍ സംസാരിച്ചിരുന്നുവെന്നും സിനിമാമേഖലയില്‍ തന്നെയുള്ളവര്‍ രജനികാന്തിനെ സ്‌ക്രീനില്‍ കാണുമ്പോള്‍ നര പാടില്ലെന്ന് തന്നോട് പറഞ്ഞതായി നെല്‍സണ്‍ പറഞ്ഞിരുന്നുവെന്ന് ബാലാജി പറയുന്നു.

ഇക്കാര്യം പറയുമ്പോള്‍ നെല്‍സന്റെ അടുത്ത് ജിയോ ബേബി ഉണ്ടായിരുന്നു. 72 വയസ്സുള്ള മമ്മൂട്ടി എന്ന സൂപ്പര്‍സ്റ്റാറിനെ സ്വവര്‍ഗാനുരാഗിയായി അവതരിപ്പിച്ച സംവിധായകനാണെന്നും ഒരു ഭാഗത്ത് നര നോക്കുമ്പോള്‍ മറ്റേ ഭാഗത്ത് കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുകയായിരുന്നുവെന്നും ബാലാജി പറയുന്നു.

Also Read:അവസരങ്ങളെല്ലാം അയാള്‍ കാരണം നഷ്ടപ്പെടുത്തി, ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ പോലും സ്വാതന്ത്ര്യം ഇല്ലായിരുന്നു, ഇപ്പോള്‍ ഞാന്‍ കടന്നുപോകുന്നത് ബ്രേക്കപ്പിലൂടെ, തുറന്ന് പറഞ്ഞ് സുചിത്ര

ജയിലര്‍ എന്ന ചിത്രം തമിഴ് സിനിമയിലെ തന്നെ കഴിഞ്ഞ വര്‍ഷത്തെ വന്‍വിജയമായിരുന്നു. മമ്മൂട്ടി അഭിനയിക്കുകയും നിര്‍മ്മിക്കുകയും ചെയ്ത ചിത്രമായിരുന്നു കാതല്‍. അദ്ദേഹത്തിന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രമായിരുന്നു കാതലിലേത്.

Advertisement