പതിനാറാം വയസിൽ എൻഗേജ്മെന്റ്, 18ൽ വിവാഹം, വൈകാതെ ഡൈവോഴ്‌സും; നിനക്ക് ഭ്രാന്തുണ്ടോ രണ്ടാം കെട്ടുകാരിയെ കെട്ടാൻ എന്ന് പലരും കളിയാക്കിയിട്ടും വിഷ്മു പിന്മാറിയില്ലെന്ന് ആമി അശോക്

1254

സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ഏതൊരാൾക്കും അഭിരാമി അശോക് യാദവ് എന്ന പേരിനേക്കാളും പരിചയം ആമി അശോകൻ എന്ന പേരാകും. ടിക് ടോക് വീഡിയോളിലൂടെയും, യൂട്യൂബ് വീഡിയോ കളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയാണ് ആമി അശോകൻ.

കാസർഗോഡ് ജില്ലയിലെ നീലേശ്വരത്തെ കുമ്പളപ്പള്ളി എന്ന കൊച്ചുഗ്രാമത്തിൽ നിന്നും എത്തിയ ആമി പ്രേക്ഷകർ ഇന്ന് കാണുന്ന ആമിയായി എത്താൻ ഒരുപാട് പ്രതിസന്ധികൾ അതിജീവിച്ചിരുന്നു. ഇപ്പോൾ വ്‌ളോഗിംഗിങ്ങിലൂടെ ലക്ഷക്കണക്കിന് രൂപ നേടുന്ന ആമി ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെ ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Advertisements

ഒരു മോട്ടിവേറ്റർ കൂടിയായ ആമിക്ക് നിരവധിഫോളോവേഴ്‌സാണ് ഇൻസ്റ്റയിൽ മാത്രമുള്ളത്. നിരവധി അഭിനേതാക്കൾ വരെ ഫോളോവേഴ്‌സായുള്ള ആമിയുടെ ഒരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്നത്. പ്രതിസന്ധിഘട്ടത്തെ അതിജീവിച്ചെത്തിയ ആമിയുടെ കഥ മിക്കവർക്കും ഒരു പ്രചോദനം കൂടി ആയിരിക്കും. അടുത്തിടെയാണ് ആമി തന്റെ വിജയകരമായ ജീവിതകഥയെ കുറിച്ച് തുറന്നുപറയുന്നത്. അതോടെയാണ് ആമിയെ കുറിച്ച് കൂടുതലായി ആളുകൾ മനസിലാക്കുന്നതും.

ALSO READ- ഹണിമൂൺ കാലത്ത് യാത്ര അവസാനിപ്പിച്ച് വീട്ടിൽ പോകാമെന്ന് പറഞ്ഞ് വാശിപിടിച്ച് അജയ് ദേവ്ഗൺ, കാരണം കേട്ട് ഞെട്ടിയെന്ന് കജോൾ

അമ്മയും സഹോദരനും അടങ്ങുന്നതാണ് കുടുംബം. ഡിഗ്രി കംപ്ലീറ്റഡ് ആണ് ജീവിതത്തിൽ ഒരുപാട് സ്ട്രഗിൾ ചെയ്ത ആളുകൾ ഒരിക്കൽ നല്ല നിലയിൽ എത്തിയിട്ടുണ്ടാകാം.അതേപോലെ ആയിരുന്നു തന്റെ ആദ്യകാല ജീവിതം. കുട്ടിക്കാലം മുതലേ സാമ്പത്തികമായി ഏറെ പിന്നോക്കമായിരുന്നു താനും കുടുംബവും എന്ന് പറയുകയാണ് ആമി.

പതിനെട്ടാം വയസിലെ ആദ്യവിവാഹവും രണ്ട് മാസത്തിന് ശേഷമുള്ള വിവാഹമോചനത്തെ കുറിച്ചുമെല്ലാം ആമി തുറന്നുപറഞ്ഞത് വൈറലായിരുന്നു. ഇപ്പോഴിതാ വിവാഹത്തെക്കുറിച്ച് പറഞ്ഞുള്ള ആമിയുടെയും വിഷ്ണുവിന്റെയും അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണ്. വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു ആമിയും വിഷ്ണവും വിശേഷങ്ങൾ പങ്കുവെച്ചത്.

ALSO READ- സ്വാതന്ത്ര്യം ഇല്ലാത്ത ഒരിടത്തും നിൽക്കാൻ എനിക്കാവില്ല;നല്ല ഓർമകൾ, ചെറിയ നേട്ടങ്ങൾ ഇവയെല്ലാമാണ് ഇപ്പോഴെന്റെ ജീവിതം: അഭയ ഹിരൺമയി

സോഷ്യൽമീഡിയയിലൂടെയാണ് വിഷ്ണുവിനെ പരിചയപ്പെട്ടതെന്ന് ആമി പറയുന്നു. ഡിവോഴ്സിന് ശേഷം ടിക് ടോക്കിൽ സജീവമായിരുന്നു. ഞാൻ ആമിയുടെ ഫാനാണ്, ഒരു ഹായ് തരാമോയെന്ന് ചോദിച്ചാണ് ചാറ്റ് ചെയ്തത്. വീഡിയോകളെക്കുറിച്ച് സംസാരിച്ച് ഞങ്ങൾ സുഹൃത്തുക്കളായി മാറി. കുടുംബത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് എന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് പറഞ്ഞത്. സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നുവെന്നും ഇരുവരും പറയുകയാണ്.

ആമി ഡിവോഴ്സിയല്ലേ, എന്തിനാണ് രണ്ടാംകെട്ടുകാരിയെ വിവാഹം ചെയ്യുന്നതെന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ടെന്ന് വിഷ്ണു പറയുന്നു. നിനക്ക് വേറെ പണിയില്ലേ, നിനക്ക് ഭ്രാന്തുണ്ടോ അവളെ കെട്ടാൻ എന്നൊക്കെയുള്ള കമന്റുകൾ വന്നിട്ടുണ്ട്. നെഗറ്റീവ് കമന്റുകളെല്ലാം ഞങ്ങൾ നോക്കാറുണ്ടായിരുന്നു. ആൾക്കാരുടെ കാഴ്ചപ്പാടുകൾ മനസിലാവുന്നുണ്ടായിരുന്നു. വേണമെങ്കിൽ ചേട്ടൻ പോയ്ക്കോ എന്നൊക്കെ പറഞ്ഞിട്ടുണ്ടെന്നും ആമി പറയുന്നു.

ഇവളോട് ഇഷ്ടം പറയുന്ന സമയത്ത് തന്നെ അമ്മയോട് പറഞ്ഞിരുന്നു. വേറെ കല്യാണമൊന്നും നോക്കണ്ട, സമയമാവുമ്പോൾ ഞാൻ കൊണ്ടുപോയ്ക്കോളാമെന്ന് പറഞ്ഞിരുന്നു. ആ വിശ്വാസം അമ്മയ്ക്ക് ഇപ്പോഴുമുണ്ട്. 4 വർഷത്തെ പ്രണയം എന്നാണ് വിവാഹത്തിലെത്തുന്നത് എന്ന് ചോദിച്ചപ്പോൾ കല്യാണം തീരുമാനമായിട്ടില്ല. അടുത്ത വർഷം എൻഗേജ്മെന്റ് നടത്തും. വീട്ടുകാർക്ക് കാണാനായൊരു ചടങ്ങ്. ധൃതി പിടിച്ചൊരു കല്യാണം ആഗ്രഹിക്കുന്നില്ല. ഇപ്പോഴത്തെ ജീവിതത്തിൽ ഞങ്ങൾ ഹാപ്പിയാണെന്നുമായിരുന്നു വിഷ്ണുവും ആമിയും പറഞ്ഞത്.

16ാമത്തെ വയസിൽ എൻഗേജ്മെന്റ് നടത്തി 18ാമത്തെ വയസിലായിരുന്നു ആമി വിവാഹം കഴിച്ചത്. അദ്ദേഹം ഗൾഫിലായിരുന്നു. കല്യാണം കഴിഞ്ഞ് അധികം കഴിയും മുൻപെ അദ്ദേഹം പോയിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ അച്ഛനാണ് കാര്യങ്ങളെല്ലാം തീരുമാനിച്ചിരുന്നത്. വീട്ടിൽ പോവാനോ അമ്മയെ കാണാനോ ഫോൺ ചെയ്യാനോ ഒന്നും സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. പൈസ ചെലവഴിക്കുന്നതിന്റെ കണക്കെല്ലാം സൂക്ഷിക്കണമായിരുന്നു. ഒത്തുപോവാനാവില്ലെന്ന് മനസിലാക്കിയതോടെയാണ് വേർപിരിഞ്ഞത്.

ALSO READ- മോനേ വാ ഭക്ഷണം കഴിക്കാം! ഷൂട്ടിങ് കഴിഞ്ഞ് നേരത്തെ എത്തിയാൽ മോഹൻലാൽ വിളിക്കും; സിനിമ ചെയ്തത് മാത്രമല്ല തമ്മിലുള്ള ബന്ധമെന്ന് പൃഥ്വിരാജ്

ടിക് ടോക്കിലൂടെ ശ്രദ്ധ നേടിയതിന് ശേഷം ജീവിതത്തിലൊരുപാട് മാറ്റങ്ങൾ വന്നിരുന്നു. ഫോട്ടോഗ്രാഫിയോടുള്ള ഇഷ്ടം മനസിലാക്കിയതും ഫോട്ടോ എടുത്ത് തുടങ്ങിയതുമൊക്കെ അതിന് ശേഷമായിരുന്നു. വീഡിയോസ് ചെയ്താണ് ഇവളെ പരിചയപ്പെട്ടത്. അച്ഛനും അമ്മയുമൊക്കെ പുറത്ത് പോവുമ്പോൾ അവരോട് വിഷ്ണുവിന്റെ അച്ഛനല്ലേ, അമ്മയല്ലേ എന്നൊക്കെ ചോദിക്കാറുണ്ടായിരുന്നു. അച്ഛനെ ട്രോളി കുറേ ലൈക്ക് നേടിയിട്ടുണ്ട്. ഇവളുടെ വീട്ടിലും നല്ല സപ്പോർട്ടായിരുന്നു.

എന്റെ അച്ഛനും അമ്മയ്ക്കും ഇവളെ ഭയങ്കര ഇഷ്ടമാണ്. നല്ല കമ്പനിയാണ് അവരുമായി. എന്നോട് പറയാത്ത കാര്യങ്ങൾ വരെ ഇവളോട് പറയും. അമ്മയും ഞാനും ചേർന്നാണ് വിഷ്ണുവേട്ടന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത്. വീട്ടിലെ കാര്യങ്ങളെക്കുറിച്ചെല്ലാം അവൾക്കറിയാം. എടാ നീ ചെയ്തത് നല്ല കാര്യമാണെന്നായിരുന്നു സുഹൃത്തുക്കൾ പറഞ്ഞത്. എനിക്ക് ഇവൾ മാച്ചാണ്. അമ്മയോട് സംസാരിച്ചപ്പോൾ അമ്മയ്ക്കും കുഴപ്പമില്ല. ഡിവോഴ്സ് വലിയൊരു സംഭവമായി കാണുന്നയാളല്ല ഞാൻ എന്നും വിഷ്ണു പറയുന്നു.

പ്രതീക്ഷിക്കാത്ത കാര്യം ജീവിതത്തിൽ സംഭവിക്കുമ്പോൾ ഒന്നുകിൽ നമ്മൾ നല്ല തീരുമാനമെടുക്കും. അല്ലെങ്കിൽ മോശം തീരുമാനമെടുക്കും. ഇങ്ങനെയൊരു ജീവിതം മുന്നിലുള്ളത് കൊണ്ടായിരിക്കാം എനിക്ക് ഡിവോഴ്സ് എന്ന് തീരുമാനിക്കാൻ കഴിഞ്ഞത്. എനിക്ക് സന്തോഷിക്കണമെന്നുണ്ടായിരുന്നു. എന്റെ തീരുമാനം തെറ്റിയെന്ന് എനിക്ക് തോന്നിയിട്ടില്ല. ആളുകളുടെ കുറ്റപ്പെടുത്തലുകളൊന്നും എന്നെ ബാധിക്കുന്നില്ലെന്നും എന്നാൽ ആ സമയത്ത് ഡിവോഴ്സ് എന്തോ തെറ്റ് പോലെയായാണ് ആളുകൾ കണ്ടതെന്നും ആമി പറയുന്നുണ്ട്.

വിഷ്ണു ചേട്ടായി ഗെയിം കളിക്കുമ്പോൾ ഫോൺ മേടിക്കുക, ചാർജർ ഓഫാക്കുക, ഹെഡ് സെറ്റ് മാറ്റുക ഇങ്ങനെയൊക്കെ ചെയ്യാറുണ്ട്. അപ്പോൾ അടി കിട്ടാറുണ്ട്. ഒരടി ഇങ്ങോട്ട് മേടിച്ചാൽ രണ്ടെണ്ണം അങ്ങോട്ട് കൊടുക്കും. അടി കഴിഞ്ഞ് വിഷ്ണു ചേട്ടായീനെ നോക്കുമ്പോൾ ചിരി വരും. അത് അവിടെ തീരും. ഇവൾ റൂമിലേക്ക് വന്നാൽ വിളിച്ചിട്ട് കേട്ടില്ലെങ്കിൽ ചൂടാവും. ദേഷ്യവും വഴക്കുമെല്ലാം പെട്ടെന്ന് തീരും. ഞാൻ നാട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞാൽ ചേട്ടായി തുള്ളിച്ചാടി കൊണ്ടുവിടും, എന്നിട്ട് വേണമല്ലോ എനിക്ക് ട്രിപ്പ് പോവാനെന്നായിരുന്നു വിഷ്ണു പറഞ്ഞത്.

Advertisement