അവള്‍ ആഗ്രഹിക്കുന്നവരെ വിവാഹം കഴിക്കട്ടെ, എനിക്ക് ഈ പ്രശ്‌നം ഇനി കൈകാര്യം ചെയ്യാന്‍ കഴിയില്ല; അഫ്‌സല്‍

195

ബിഗ് ബോസിലെ ശക്തമായ ഒരു മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍ ജാഫര്‍. എന്നാല്‍ കുറച്ചുദിവസമായി ജാസ്മിന് നേരെ വിമര്‍ശനം ശക്തമാവുകയാണ്. ജാസ്മിനും ഗബ്രിയേയും തമ്മിലുള്ള ബന്ധമാണ് ഇതിന് കാരണം. പുറത്ത് അഫ്‌സല്‍ എന്ന ആളുമായി വിവാഹം ഉറപ്പിച്ച ശേഷമാണ് ജാസ്മിന്‍ ബിഗ് ബോസ് വീട്ടിലെത്തിയത്. എന്നാല്‍ ഷോയില്‍ എത്തിയപ്പോള്‍ തനിക്ക് ഗബ്രിയേ ഇഷ്ടമാണെന്ന തരത്തിലാണ് ജാസ്മിന്‍ മുന്നോട്ടുപോയത്. ഇപ്പോഴിതാ സംഭവം വലിയ ചര്‍ച്ചയായതോടെ അഫ്‌സല്‍ അമീര്‍ കുറിപ്പ് പങ്കുവെച്ച് എത്തിയിരിക്കുകയാണ്.

Advertisements

ബിഗ് ബോസ് എന്ന ഈ മെഗാ നാടക സീരിയലിലേക്ക് എന്റെ പേര് വലിച്ചിഴച്ചതിന് നന്ദി ജാസ്മിന്‍.

ഷോയില്‍ അവളുടെ പങ്കാളിയായി അവള്‍ എന്നെ പരിചയപ്പെടുത്തി. ഇപ്പോള്‍ എന്റെ സ്ഥാനം ഒരു സൈഡ് സ്റ്റാന്‍ഡിന് സമാനമാണ്. ഈ ഷോ ദിവസങ്ങള്‍ക്കുള്ളില്‍ ജീവിതം നശിപ്പിക്കും. അവളുടെ കുടുംബവും സുഹൃത്തുക്കളും ഉള്‍പ്പെടെ എത്രയെത്ര ജീവിതങ്ങളെ ഇത് ബാധിച്ചുവെന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയില്ല. മാധ്യമങ്ങളോടും യുട്യൂബര്‍മാരോടും എനിക്ക് എന്റെ സ്വകാര്യ ഇടം നല്‍കാനും വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയോ മനപ്പൂര്‍വ്വം എന്നെ ഈ ലൂപ്പിലേക്ക് വലിച്ചിടുകയോ ചെയ്യരുതെന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. അവള്‍ ആഗ്രഹിക്കുന്നതെന്തും അവള്‍ ചെയ്യട്ടെ. അവള്‍ ആഗ്രഹിക്കുന്നവരെ വിവാഹം കഴിക്കട്ടെ. എനിക്ക് ഈ പ്രശ്‌നം ഇനി കൈകാര്യം ചെയ്യാന്‍ കഴിയില്ല. ഈ ദിവസങ്ങളിലെല്ലാം ഞാന്‍ നിശബ്ദനായിരുന്നു. കാരണം എനിക്ക് എന്റെ മാനസികാവസ്ഥ നഷ്ടപ്പെട്ടു. പക്ഷെ ഈ പെണ്‍കുട്ടി കാരണം എനിക്ക് കൂടുതല്‍ അപമാനം സഹിക്കാന്‍ കഴിയില്ല.

ഇതാണ് എനിക്ക് കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഏറ്റവും ഉയര്‍ന്ന മാനസീക തകര്‍ച്ച. എനിക്ക് സഹിക്കാവുന്നതിനും ഒരു പരിധിയുണ്ട്. ഒരു പുരുഷനും ഞാന്‍ അഭിമുഖീകരിച്ച പ്രശ്‌നത്തിലൂടെ ആരും കടന്നുപോയിട്ടുണ്ടാകില്ല. അങ്ങനൊരു ഘട്ടത്തിലൂടെ കടന്നുപോകരുതെന്ന് ആ?ഗ്രഹിക്കുന്നു. ഈ വൃത്തികെട്ട കളി കാരണം ഞാന്‍ എത്രയധികം അപമാനം അനുഭവിക്കണം. ഞാന്‍ പറയാന്‍ പോകുന്ന കാര്യത്തിന്റെ പേരില്‍ അവളെ പിന്തുണക്കുന്നവര്‍ എന്നെ വെറുത്തേക്കും. പക്ഷെ ഞാന്‍ എന്താണ് അഭിമുഖീകരിച്ചതെന്ന് എനിക്കറിയാം.

also read
ഒരു സിനിമയ്ക്ക് അഞ്ച് കോടി രൂപയാണ് മാളവിക വാങ്ങുന്നത്; മാളവികയുടെ സമ്പാദ്യം
ആത്മാര്‍ത്ഥമായ ബന്ധം പുലര്‍ത്തുന്നവര്‍ക്ക് ഇതൊരു പാഠമാണ്. ജാസ്മിന്‍ എന്റെ ജീവിതം, എന്റെ വികാരങ്ങള്‍, എന്റെ സ്വപ്നങ്ങള്‍ എല്ലാം വെച്ച് കളിച്ചു. അവളുടെ ആദ്യ ബ്രേക്കപ്പിനുശേഷം അവളുടെ പ്രണയം എന്നോട് പറഞ്ഞപ്പോള്‍ ഞാന്‍ ജാസ്മിനെ പിന്തുണച്ചു. ഞാന്‍ എന്റെ സ്വന്തം കുടുംബത്തിനെതിരെ പോലും പോയി. എന്നിട്ടും ഇതാണ് എനിക്ക് ലഭിച്ചത്. അവള്‍ കൂടി പറഞ്ഞതുകൊണ്ടാണ് ഞാന്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്.

ഞങ്ങളുടെ ഏഴ് മാസത്തെ ബന്ധം വളരെയധികം സ്‌നേഹത്താല്‍ നിറഞ്ഞിരുന്നു. അത് എത്ര തീവ്രമാണെന്ന് ഞങ്ങളുടെ സുഹൃത്തുക്കള്‍ക്ക് അറിയാം. ഈ നാടകം കാണുമ്പോള്‍ ഞാന്‍ ഞങ്ങളുടെ ആ ബന്ധത്തില്‍ അത്ര ആത്മാര്‍ത്ഥത പുലര്‍ത്തിയിരുന്നുെവെന്ന് മനസിലാക്കുന്നു. ഞാന്‍ യൂസ് ആന്റ് ത്രോ മെറ്റീരിയലായിരുന്നു അവള്‍ക്കെന്ന് തോന്നുന്നു… മനസിലാക്കുന്നു. പബ്ലിക് ഷോയില്‍ എങ്ങനെ ചീറ്റിങ് നടക്കുന്നുവെന്ന് അറിയണമെങ്കില്‍ ഇന്നലെ നടന്ന ബിബി വാരാന്ത്യ എപ്പിസോഡ് തന്നെയാണ് അതിന് ഏറ്റവും നല്ല ഉദാഹരണം. ഇതുവരെ ഞാന്‍ അവളുടെ എല്ലാ ബിബി ആവശ്യങ്ങളും മറ്റ് കാര്യങ്ങളും മുടങ്ങാതെ കൈകാര്യം ചെയ്തു. എന്നാല്‍ ഇനി എനിക്ക് അതിന് കഴിയില്ല. ഞാന്‍ എന്തിന് ചെയ്യണം?. ജാസ്മിന്‍ ഒരു നല്ല ഗെയിമറാണ്. എന്നാല്‍ അവളുടെ പങ്കാളിയുടെ വികാരങ്ങള്‍ വെച്ച് കളിക്കുന്നത് എത്തിക്‌സല്ല. മറ്റൊരു കാര്യം കൂടി വ്യക്തമാക്കുന്നു… അവളുടെ മുമ്പുള്ള ബ്രേക്കപ്പിന് ഞാന്‍ ഒരിക്കലും കാരണമായിരുന്നില്ല.

also read
കാമുകി ആണോ ഇത്; ചര്‍ച്ചയായി മാധവ് സുരേഷ് പങ്കുവെച്ച പോസ്റ്റ്‌
അത് അവളുടെ കുടുംബ പ്രശ്‌നങ്ങളും വ്യക്തിപരമായ പ്രശ്‌നങ്ങളുമാണ്. അവളുടെ മുന്‍ ബന്ധവും എന്റെ ബന്ധവും തമ്മില്‍ ഒരു ?ഗ്യാപ്പ് ഉണ്ടായിരുന്നു. ഞങ്ങളുടെ ബന്ധത്തെക്കുറിച്ചുള്ള ഓര്‍മ്മകളുടെ ചിത്രങ്ങളായോ വീഡിയോകളായോ തെളിവുകള്‍ നിരത്തി അവളെ തരംതാഴ്ത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അത് എന്റെ ധാര്‍മ്മികതയ്ക്ക് വിരുദ്ധമാണ്. ഞാന്‍ അവള്‍ക്കും അവളുടെ കുടുംബത്തിനും എന്തായിരുന്നുവെന്ന് അവളുടെ മാതാപിതാക്കള്‍ക്ക് അറിയാം. പക്ഷെ അവള്‍ എന്നോട് എന്താണ് ചെയ്തത് ഞാന്‍ ഒരിക്കലും പൊറുക്കില്ല. നിങ്ങള്‍ ചെയ്യുന്ന ഈ നാടകമെല്ലാം പൊതുജനം കാണുന്നുണ്ട്. അവളുടെ സ്വകാര്യ സോഷ്യല്‍ മീഡിയ അക്കൗണ്ട് എന്റെ പക്കലുള്ളതിനാല്‍ അവള്‍ എത്രമാത്രം വെറുക്കുന്നവരെ നേടിയെന്ന് എനിക്കറിയാം.

അതുപോലെ ഞാന്‍ പുറത്ത് ഒരാള്‍ക്ക് വാക്ക് കൊടുത്തിട്ടുണ്ടെന്ന് നൂറിലധികം തവണ ജാസ്മിന്‍ ആവര്‍ത്തിച്ച് പറയുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാകും. പ്രേക്ഷകര്‍ ദയവായി മനസിലാക്കുക… ?ഹൗസിനുള്ളിലെ പ്രണയം പ്രായോഗികമല്ലാത്തതിനാല്‍ ഞാന്‍ പുറത്തുള്ള വ്യക്തിയോട് സ്‌നേഹം പുലര്‍ത്തുന്നുവെന്ന് പറയുന്നത് എത്രത്തോളം വെറുപ്പുളവാക്കുന്നതാണെന്ന്. കമ്മിറ്റഡാണെന്ന് പറഞ്ഞ് ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നത് അര്‍ത്ഥശൂന്യമാണ്. ബന്ധത്തില്‍ നിങ്ങള്‍ പങ്കാളിയോട് സത്യസന്ധത പുലര്‍ത്തുകയും പങ്കാളിയുടെ വികാരങ്ങളെ മാനിക്കുകയും വേണം. കമ്മിറ്റ്‌മെന്റിലേക്ക് വരുമ്പോള്‍ നിങ്ങള്‍ക്ക് ആശയക്കുഴപ്പം ഉണ്ടാകരുത്. ഈ പെണ്‍കുട്ടി സ്‌നേഹം എന്ന അത്ഭുതകരമായ വികാരത്തിന്റെ മൂല്യം കവര്‍ന്നെടുത്തു. അതിലുപരിയായി അവള്‍ എന്റെ ജീവിതം ഇനി നന്നാക്കാന്‍ കഴിയാത്തവിധം നശിപ്പിച്ചു. എന്റെ മാനസികാവസ്ഥ ഒരിക്കലും ചര്‍ച്ച ചെയ്യപ്പെടില്ലെന്നും നആത്മാര്‍ത്ഥമായ ബന്ധത്തിലായിരിക്കുമ്പോള്‍ വഞ്ചന അനുഭവിക്കേണ്ടി വരുമ്പോഴുള്ള അവസ്ഥ എങ്ങനെയാണെന്ന് ആളുകള്‍ക്ക് മനസിലാകില്ലെന്നും എനിക്കറിയാം.

എനിക്ക് ഉറക്കെ കരയാന്‍ പോലും കഴിയാത്തത്ര വേദനിക്കുന്നു. അവളുടെ മണ്ടന്‍ നാടകത്തെ പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ദയവായി ചെയ്യുക. പക്ഷെ എന്നെ ഇനിയും അപമാനിക്കരുത്. ഞാന്‍ ചെയ്ത ഒരേയൊരു തെറ്റ് ഞാന്‍ അവളെ സ്‌നേഹിച്ചു എന്നതാണ്. യഥാര്‍ത്ഥത്തില്‍ എനിക്കുള്ളതെല്ലാം കൊണ്ട് ഇതുവരെ ഞാന്‍ അവളുടെ കുടുംബത്തിന് വൈകാരിക പിന്തുണ നല്‍കി. പക്ഷെ ഇതാണ് എനിക്ക് പ്രതിഫലമായി ലഭിക്കുന്നത്. അവളുടെ വാഗ്ദാനങ്ങള്‍ വായുവില്‍ അപ്രത്യക്ഷമായി. എന്റെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും മുന്നില്‍ ഞാന്‍ ഒരു ജോക്കറായി. ഇനിയില്ല… ഞാന്‍ ഇത് അവസാനിപ്പിക്കുന്നു. വഞ്ചനയെ മഹത്വവല്‍ക്കരിക്കുന്ന ചില പ്രേക്ഷകര്‍ക്ക് നന്ദി… എന്നാണ് അഫ്‌സല്‍ കുറിച്ചത്.

Advertisement