വിജയ് ചിത്രത്തില്‍ അവസരം കിട്ടിയിട്ടും നിരസിക്കേണ്ടി വന്നു, കാരണം തുറന്നുപറഞ്ഞ് വിനീത് ശ്രീനിവാസന്‍

32

കിളിച്ചുണ്ടന്‍ മാമ്പഴം എന്ന മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ചിത്രത്തിലൂടെ പിന്നണി ഗായകനായി എത്തി പിന്നീട് മലയാള സിനിമയിലെ ശ്രദ്ധേയനായ യുവ നടനും സൂപ്പര്‍ സംവിധായകനും രചയിതാവും നിര്‍മ്മാതാവും ആയി മാറിയ താരമാണ് വിനീത് ശ്രീനിവാസന്‍. കസവിന്റെ തട്ടമിട്ട് എന്ന ആദ്യ പാട്ടിലൂടെ തന്നെ മലയാളികളുടെ പ്രിയങ്കരനായി മാറാന്‍ വിനീത് ശ്രീനിവാസന് കഴിഞ്ഞു.

Advertisements

മലയാളത്തിന്റെ പ്രിയ നടനും സംവിധായകനും രചയിതാവുമായി ശ്രീനിവാസന്റെ മകന്‍ കൂടിയായ വിനീത് പിന്നീട് അഭിനയ രംഗത്തേക്കും സംവിധാനത്തിലേക്കും എഴുത്തിലേക്കും തിരിയുക ആയിരുന്നു. മലര്‍വാടി ആടര്‍ട് ക്ലബ്ബ് ആയിരുന്നു വിനീത് സംവിധാനം ചെയ്ത ആദ്യ ചിത്രം.ഒടുവിലായി റിലീസ് ചെയ്ത ഹൃദയം സിനിമ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു.

Also Read;സിനിമാ ഗ്രൂപ്പുകളിലും സജീവമായിരുന്നു വിനോദ്; സുഹൃത്തും അഭിനേതാവുമായിരുന്ന ടിടിഇ വിനോദിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മോഹന്‍ലാല്‍

സംവിധാനത്തിലേക്കും മറ്റും കടന്നെങ്കിലും വിനീത് ഗായകന്‍ എന്ന നിലയിലും പരിപാടികളില്‍ സജീവമായി പങ്കെടുക്കാറുണ്ട്. സദസിനെ കയ്യിലെടുക്കാന്‍ കഴവുള്ള ഗായകന്‍ തന്നെയാണ് അദ്ദേഹം. ഇപ്പോഴിതാ തമിഴ് സൂപ്പര്‍തരം വിജയിയെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ദ ഗോട്ട് എന്ന ചിത്രത്തിലേക്ക് തനിക്ക് ക്ഷണം കിട്ടിയിരുന്നുവെന്ന് പറയുകയാണ് വിനീത്.

എന്നാല്‍ ആ സമയത്ത് തനിക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയുടെ തിരക്കായിരുന്നതിനാല്‍ ക്ഷണം സ്വീകരിക്കാന്‍ കഴിഞ്ഞില്ല. വെങ്കട് സാറാണ് തന്നെ വിളിച്ചതെന്നും തനിക്ക് ഇഷ്ടമുള്ള സംവിധായകരില്‍ ഒരാളാണ് അദ്ദേഹമെന്നും വര്‍ഷങ്ങള്‍ക്ക് ശേഷത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങുന്ന സമയത്ത് തന്നെയാണ് വെങ്കട് സാറും തന്നെ വിളിച്ചതെന്നും വിനീത് പറയുന്നു.

Also Read:ഇനി എപ്പോഴെങ്കിലും അവിടെ പോയി ആ സ്ഥലമൊന്ന് കാണാന്‍ അവസരം കിട്ടിയാല്‍ പോകുമോ, നജീബിനോട് ചോദ്യവുമായി പൃഥ്വിരാജ്, ആടുജീവിതത്തിലെ റിയല്‍ താരത്തിന്റെ മറുപടി കേട്ടോ

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലൊരുങ്ങുന്ന വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ധ്യാനും ബേസില്‍ ജോസഫുമൊക്കെയാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Advertisement