ട്രെയിനിനുള്ളിൽ കൂട്ടമാനഭംഗം; ഇരയായത് എച്ച്‌ഐവി ബാധിതയായ യുവതി; അക്രമികൾക്ക് കിട്ടിയത് എട്ടിന്റെ പണി

13

പട്‌ന: എച്ച്‌ഐവി ബാധിതയായ വിധവയായ ഇരുപത്തരണ്ടുകാരി ട്രെയിനുള്ളിൽ കൂട്ടമാനഭംഗത്തിനിരയാക്കി. പട്‌ന ഭാബുവ ഇൻറർസിറ്റി എക്‌സ്പ്രസിലാണ് സംഭവം. ട്രെയിൻ സ്റ്റേഷനിലെത്തിയിട്ടും വാതിലും ജനലും അടഞ്ഞ് കിടക്കുന്നത് കണ്ട് സംശയം തോന്നി റെയിൽവെ പൊലീസ് പരിശോധിച്ചപ്പോഴാണ് യുവതിയെ രണ്ടുപേർ ചേർന്ന് മാനഭംഗം ചെയ്യുന്നത് കാണുന്നത്.

ഒരാൾ യുവതിയെ ആക്രമിക്കുമ്പോൾ രണ്ടാമൻ ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയായിരുന്നു. പൊലീസിനെ കണ്ട് സംഘത്തിലെ ഒരാൾ ട്രെയിനിൽ നിന്നും ഇറങ്ങിയോടി. പിന്നീട് ബിരേന്ദ്ര പ്രകാശ് സിംഗ്, ദീപക് സിംഗ് എന്നി രണ്ടു പ്രതികളെയും പൊലീസ് പിടികൂടി.

Advertisements

എച്ച്‌ഐവി ബാധിതയായ യുവതി ഗയയിലെ റെട്രോവൈറൽ തെറപ്പി സെൻഖറിൽ നിന്ന് മരുന്നു വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ട്രെയിൻ കുദ്രയിലെത്തിയപ്പോൾ യുവതിയും പ്രതികളും കമ്പാർട്ട്‌മെന്റിൽ ഒറ്റയ്ക്കായി ഈ അവസരത്തിലാണ് ഇവർ യുവതിയെ മാനഭംഗപ്പെടുത്തിയത്.

പ്രതികൾ കുദ്രയിൽ ഇറങ്ങാൻ തീരുമാനിച്ചതാണെന്നും എന്നാൽ യുവതിയെ ഒറ്റയ്ക്ക് കണ്ടതോടെ ട്രെയിനിൽ തുടരുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

Advertisement