ഭർത്താവിനെ രക്ഷിക്കാൻ ശ്രമിച്ച യുവതിയെ മൂന്നു മണിക്കൂർ തുടർച്ചയായ ലൈംഗിക പീഡനത്തിന് ഇരയാക്കി: ഞെട്ടിക്കുന്ന സംഭവം പുറത്ത്

25

ആൽവാർ: ഭർത്താവിനെ അക്രമികളുടെ ക്രൂര മർദ്ദനത്തിൽ നിന്നും രക്ഷിക്കാൻ യുവതിക്ക് സഹിക്കേണ്ടി വന്നത് മൂന്നു മണിക്കൂർ നീണ്ട ലൈംഗിക പീഡനം.

രാജസ്ഥാനിലെ ആൾവാറിലാണ് ഭർത്താവിന് മുൻപിൽ വച്ച് യുവതിയെ ക്രൂരലൈംഗിക പീഡനത്തിന് ഇരയാക്കിയത്.

Advertisements

കഴിഞ്ഞ മാസം 26നായിരുന്നു നടുക്കുന്ന സംഭവം അരങ്ങേറിയത്. യുവതിയും ഭർത്താവും ഷോപ്പിങ്ങിന് പോകാനായി ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം.

ഇവർ ആൾവാറിനടുത്ത് തനഗ്സിയിലെത്തിയപ്പോൾ പിന്നാലെയെത്തിയ അഞ്ച് പേർ ഇവരെ തടഞ്ഞ് നിറുത്തി ആക്രമിക്കുകയായിരുന്നു.

ആക്രമണത്തെ ചെറുക്കാൻ യുവതി ശ്രമിച്ചതോടെ സംഘം ഭർത്താവിനെ ക്രൂരമായി മർദ്ദിക്കുവാൻ തുടങ്ങി. ഭർത്താവിനെ രക്ഷിക്കണമെന്ന ആഗ്രഹത്തോടെ വഴങ്ങിക്കൊടുക്കേണ്ടി വന്ന യുവതിക്ക് ഭർത്താവിന്റെ കൺമുന്നിൽ വച്ച് തുടർച്ചയായി മൂന്നു മണിക്കൂറാണ് ലൈംഗിക പീഡനം ഏൽക്കേണ്ടി വന്നത്.

ഇതിന് പിന്നാലെ ദമ്പതികളെ നഗ്‌നരാക്കി നിറുത്തി ഇവർ വീഡിയോ പകർത്തുകയും പണം തന്നില്ലെങ്കിൽ ഇത് സമൂഹ മാധ്യമത്തിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ജയ്പൂരിലാണ് ഭർത്താവ് ജോലി ചെയ്യുന്നതെന്നും ഭാര്യ തനഗ്സിയിൽ മാതാ പിതാക്കളോടൊപ്പമാണ് താമസമെന്നും ഭർതൃസഹോദരൻ പറയുന്നു.

ഏപ്രിൽ 26ന് ഇരുവരും ഷോപ്പിങ്ങിനു പോകുമ്‌ബോഴാണ് ആക്രമണമുണ്ടായത്. ആളൊഴിഞ്ഞ പാതയിലൂടെ പോകുമ്പോൾ ബൈക്കിലെത്തിയ അഞ്ചംഗസംഘം ഇവരെ തടഞ്ഞുനിർത്തി. ബൈക്കിൽനിന്ന് വലിച്ചിറക്കി റോഡിലൂടെ നിരക്കിയാണ് അവരെ കൊണ്ടുപോയത്.

പിന്നീട് ഇരുവരുടെയും വസ്ത്രങ്ങൾ നീക്കി വിഡിയോ എടുത്തു. യുവാവിനേയും ഭാര്യയേയും വടികളുപയോഗിച്ച് അടിക്കുകയും മർദിക്കുകയും ചെയ്തു.

എതിർക്കാൻ ശ്രമിക്കുംതോറും മർദനവും കൂടുകയായിരുന്നു. തുടർന്ന് ഭർത്താവിനെ രക്ഷിക്കാൻ അവർ വഴങ്ങിക്കൊടുത്തു.

യുവാക്കൾ അവരിൽനിന്ന് 2000 രൂപ മോഷ്ടിക്കുകയും ചെയ്തു. പിന്നീട് ഈ അഞ്ചുപേരും വിളിച്ച് കൂടുതൽ തുക ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധികരിക്കുമെന്നും ഭീഷണിപ്പെടുത്തി.

Advertisement