കാര്‍ ഡ്രൈവറോട് പ്രമുഖ നടിക്ക് കടുത്ത പ്രേമം: ബന്ധം അറിഞ്ഞ നടിയുടെ പിതാവ് ഡ്രൈവറെ കഴുത്തറത്ത് കൊലപ്പെുത്തി

27

പഴനി: സിനിമാനടിയുടെ കാമുകനായ ടാക്‌സി ഡ്രൈവറെ നടിയുടെ പിതാവ് ക്വട്ടേഷന്‍ നല്‍കി വധിച്ചു. പിതാവ് നല്‍കിയ കരാറില്‍ നാലംഗ വാടകക്കൊലയാളി സംഘം ഡ്രൈവറെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ക്വട്ടേഷന്‍ സംഘം പോലീസിന്റെ പിടിയിലായപ്പോള്‍ നടിയുടെ പിതാവിനായി പോലീസ് ഹൈദരാബാദിലേക്ക് തിരിച്ചിരിക്കുകയാണ്.

Advertisements

കൊടൈക്കനാലിന് സമീപം ആട്ടുവംപട്ടിയിലെ ടൂറിസ്റ്റ് കാര്‍ ഡ്രൈവര്‍ പ്രഭാകരന്‍ എന്ന 28 കാരനെയാണ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇയാളും തെലുങ്ക് സിനിമയിലെ ജൂനിയര്‍ നടി വിഷ്ണുപ്രിയയും തമ്മില്‍ കടുത്ത പ്രണയമായിരുന്നു. എന്നാല്‍ നടിയുടെ പിതാവ് സൂര്യനാരായണന് ഇവരുടെ ബന്ധത്തോട് എതിര്‍പ്പായിരുന്നു. തുടര്‍ന്ന് പ്രഭാകരനെ കൊല്ലാന്‍ സെന്തില്‍, അണ്ണാനഗറിലെ മുന്‍ ഹോംഗാര്‍ഡ് മണികണ്ഠന്‍ എന്നിവരെ ചുമതലപ്പെടുത്തുകയായിരുന്നു. ഇവര്‍ അണ്ണദുരൈ അനന്തഗിരിയിലെ മുഹമ്മദ് സല്‍മാനെ സഹായത്തിനും വിളിച്ചു.

കൊടൈക്കനാല്‍ സിറ്റിവ്യൂ ഭാഗത്ത് നിന്നും ഈ മാസം 25 നായിരുന്നു പ്രഭാകരന്റെ മൃതദേഹം കണ്ടെത്തിയത്. 20 അടി താഴ്ചയില്‍ കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവാവിന് നടിയുമായി പ്രണയം ഉള്ളതായി വിവരം പോലീസിന് ലഭിക്കുകയായിരുന്നു. സൂര്യനാരായണന്‍ നല്‍കിയ കരാര്‍ പ്രകാരം സെന്തില്‍ 24 ന് പ്രഭാകരനെ ഓട്ടം വിളിച്ചു. പിന്നാലെ മണികണ്ഠനും അണ്ണാദുരൈയും സല്‍മാനും കാറില്‍ കയറുകയും പ്രഭാകരന്റെ മുഖം തുണികൊണ്ടു മൂടി കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു.

കൊലപ്പെടുത്താനായി മണികണ്ഠന്റെ അക്കൗണ്ടിലേക്ക് 50,000 രൂപ സൂര്യനാരായണന്‍ നിക്ഷേപിച്ചിരുന്നു. 13 സെന്റ് നിലവും വാഗ്ദാനവും ചെയ്തു. പ്രഭാകരന്റെ മൊബൈല്‍ഫോണ്‍ പരിശോധിച്ചതില്‍ നിന്നുമാണ് പോലീസിന് സംഘത്തെക്കുറിച്ചുളള വിവരം കിട്ടിയത്. പത്തു വര്‍ഷമായി കൊടൈക്കനാലിലാണ് സൂര്യനാരായണന്റെ കുടുംബം താമസിച്ചിരുന്നത്.

ഇതിനിടയില്‍ സിനിമാ ഷൂട്ടിംഗിന് ശേഷം നടി വരുമ്പോള്‍ മധുര വിമാനത്താവളത്തില്‍ നിന്നും കൊടൈക്കനാലിലേക്ക് പതിവായി കൊണ്ടുവന്നിരുന്നതും കൊണ്ടുപോയിരുന്നതും പ്രഭാകരനായിരുന്നു.നിരന്തരം ഒരുമിച്ചുള്ള യാത്രയായതോടെ വിഷ്ണുപ്രിയയും പ്രഭാകരനും തമ്മില്‍ അടുത്തു. എന്നാല്‍ ഈ ബന്ധത്തില്‍ നിന്നു പിന്മാറണമെന്ന് സൂര്യനാരായണന്‍ മകള്‍ക്ക് ശക്തമായ താക്കീത് നല്‍കിയിരുന്നു. എന്നാല്‍ ഇരുവരും ഇത് അവഗണിച്ചതോടെയാണ് സൂര്യനാരായണന്‍ ക്വട്ടേഷനിലേക്ക് തിരിഞ്ഞത്.

Advertisement