തോല്‍വിക്ക് പുറമെ ഇന്ത്യ സ്വന്തമാക്കിയത് നാണക്കേടിന്റെ റെക്കോര്‍ഡ്

10

ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ ദയനീയ തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യയുടെ പേരില്‍ നാണക്കേടിന്റെ റെക്കോര്‍ഡും. ബാക്കിയുള്ള പന്തുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ തോല്‍വിയാണിത്.

Advertisements

വിജയലക്ഷ്യ 93 റണ്‍സായിരുന്നു എന്നാല്‍ 14.4 ഓവറില്‍ രണ്ട് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തിയാണ് ഹാമില്‍ട്ടണില്‍ ജയിച്ചു കയറിയത്. അടിച്ചെടുത്ത 212 പന്തുകള്‍ ബാക്കിയാക്കിയായിരുന്നു കിവികളുടെ ജയം.

2010ല്‍ ധാംബുള്ളയില്‍ ശ്രീലങ്കക്കെതിരെ 209 പന്തുകള്‍ ബാക്കി നില്‍ക്കെ തോറ്റതായിരുന്നു ഇതിന് മുമ്പത്തെ ഇന്ത്യയുടെ ഏറ്റവും കനത്ത തോല്‍വി.

പത്താമനായി ഇറങ്ങി യുസ്‌വേവേന്ദ്ര(18)ചാഹലായിരുന്നു ഈ മത്സരത്തില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഏകദിന ചരിത്രത്തില്‍ ഇന്ത്യക്കായി പത്താമന്‍ ടോപ് സ്‌കോററാവുന്നത് ഇത് രണ്ടാം തവണ മാത്രമാണ്. 1998ല്‍ ടൊറാന്റോയില്‍ പാക്കിസ്ഥാനെതിരെ പത്താമനായി ഇറങ്ങിയ ജവഗല്‍ ശ്രീനാഥ് 43 റണ്‍സടിച്ച് ടോപ് സ്‌കോററായിരുന്നു.

2000ല്‍ ഷാര്‍ജയില്‍ ശ്രീലങ്കക്കെതിരെ 54 റണ്‍സിന് ഓള്‍ ഔട്ടായതാണ് ഏകദിന ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ സ്‌കോര്‍.

Advertisement