വീണ്ടും പന്തിന്റെ ഗര്‍ജ്ജനം; ഇംഗ്ലീഷ് പട തവിടുപൊടി

20

തിരുവനന്തപുരം: കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ എ-ഇംഗ്ലണ്ട് ലയണ്‍സ് ഏകദിന പരമ്പരയിലെ നാലാം മത്സരത്തിലും ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ലയണ്‍സ് ഉയര്‍ത്തിയ 222 റണ്‍സിന്റെ വിജയ ലക്ഷ്യം ഇന്ത്യ നാല് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി മറികടന്നു.

Advertisements

തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി ഋഷഭ് പന്തും ഉറച്ച പിന്തുണയുമായി ദീപക് ഹൂഡയും നിറഞ്ഞാടിയതോടെ, 21 പന്തുകള്‍ ബാക്കിനില്‍ക്കെയാണ് ഇന്ത്യ ആറ് വിക്കറ്റ് ജയം സ്വന്തമാക്കിയത്.

76 പന്തുകള്‍ േനരിട്ട പന്ത് ആറു ബൗണ്ടറിയും മൂന്നു സിക്‌സും സഹിതം 73 റണ്‍സോടെ പുറത്താകാതെ നിന്ന് ഇന്ത്യയുടെ വിജയശില്‍പ്പിയായി.

അതേസമയം, പന്തിന് ഉറച്ച പിന്തുണ നല്‍കി ക്രീസില്‍നിന്ന ദീപക് ഹൂഡ, 47 പന്തില്‍ രണ്ടു വീതം ബൗണ്ടറിയും സിക്‌സും സഹിതം 47 റണ്‍സെടുത്തു.

ഒലി പോപ്പ് (65), സ്റ്റീവന്‍ മുല്ലനീ (58*) എന്നിവരുടെ മികവിലാണ് 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുത്തത്. 10 ഓവറില്‍ 49 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ഷാര്‍ദുല്‍ താക്കൂറാണ് ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തത്. ദീപക് ചഹാര്‍ രണ്ടും ആവേശ് ഖാന്‍ ഒന്നും വിക്കറ്റെടുത്തു. അഞ്ച് ഏകദിനങ്ങള്‍ അടങ്ങിയ പരമ്പരയില്‍ ഇന്ത്യ 4-0ന് മുമ്പിലാണ്.

Advertisement