മുൻകാമുകിയുമൊത്തുള്ള സ്വകാര്യ ചിത്രങ്ങളും ദൃശ്യങ്ങളും ഡിലീറ്റ് ചെയ്യാതെ യുവാവ് ഫോൺ വിറ്റു; പിന്നീട് നടന്നത് സിനിമയെപ്പോലും വെല്ലുന്ന സംഭങ്ങൾ

18

ലകനോ: തന്റെ മുൻ കാമുകിയുമൊത്തുള്ള സ്വകാര്യ ചിത്രങ്ങളും ദൃശ്യങ്ങളും ഡിലീറ്റ് ചെയ്യാതെ മീററ്റ് സ്വദേശിയായ ഒരു യുവാവ് തന്റെ ഫോൺ മറ്റൊരാൾക്ക് വിറ്റതാണ് ആത്മഹത്യക്കും ഒരു കൊലപാതകത്തിനും പിന്നീട് എൻകൗണ്ടറിനുമെല്ലാം കാരണമായി മാറിയത്.

മുൻ കാമുകിയൊമൊത്തുള്ള ൽസ്വകാര്യ ചിത്രങ്ങൾ ഫോൺ വിൽക്കുന്നതിന് മുൻപ് ഡിലീറ്റ് ചെയ്യാൻ ഷുഭം എന്ന യുവാവ് മറന്നുപോയി,

Advertisements

എന്നാൽ പിന്നീട് ഈ ചിത്രങ്ങൾ സാമുഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു. ചിത്രങ്ങൾ പ്രചരിച്ചതോടെ.

കുടുംബ ജീവിതം നയിക്കുകയായിരുന്ന മുൻകാമുകി അഞ്ച് വയസുള്ള കുഞ്ഞുമായി മുസഫർനഗറിലെ ഗംഗ്‌നർ കനാലിനു മുകളിലെ പാലത്തിൽനിന്നും ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. കുഞ്ഞിനെ പ്രദേശത്തുണ്ടായിരുന്നവർ രക്ഷപ്പെടുത്തി.

തുടർന്നുള്ള അന്വേഷണത്തിൽ മുൻ കാമുകനുമൊത്തുള്ള സ്വകാര്യ ചിത്രങ്ങൾ സമൂഹ്യ മധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് യുവതി ജീവനൊടുക്കിയത് എന്ന് പൊലീസിന് വ്യക്തമായി.

മുൻ കാമുകനിൽ നിന്നും ഫോൺ വാങ്ങിയ അനുജ് പ്രജാപതി എന്ന യുവാവാണ് ചിത്രങ്ങൾ സാമൂഹ്യ മധ്യമങ്ങൾ വഴി പ്രചരിപ്പിച്ചത് എന്നും പൊലീസ് കണ്ടെത്തി. എന്നാൽ തന്റെ മുൻ കാമുകി ആത്മഹത്യ ചെയ്യാൻ കാരണക്കാരനായ അനുജ് പ്രജാപതിയെ മെയ് 23ന് ഷുഭം കൊലപ്പെടൂത്തിയിരുന്നു.

ഷുഭവും സുഹൃത്തും ചേർന്ന് അനുജ് പ്രജാപതിയെ കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതേ തുടർന്ന് പ്രതികളെ പിടികൂടാനുള്ള പൊലീസിന്റെ ശ്രമം എൻകൗണ്ടറായി മാറുകയായിരുന്നു.

പ്രതികളെ പിടികൂടാൻ ശ്രമിക്കവെ അഞ്ച് പേർ പൊലീസിന് നേരെ നിറയൊഴിക്കുകയായിരുന്നു. ഷൂട്ടൗട്ടിനൊടുവിലാണ് മീററ്റിലെ കൺകേർഖേരയിൽ വച്ച് പ്രതികളെ സഹരൻപൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

Advertisement