ഗര്‍ഭിണിയായ പ്രവാസി യുവതിയുടെ മൃതദേഹം കനാലില്‍; കൊന്നത് ഭര്‍ത്താവിന്റെ കാമുകി, ഐഡിയ ഭര്‍ത്താവിന്റേത്

18

ഫിറോസ്പുര്‍: ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിനേയും കാമുകിയേയും പൊലീസ് അറസ്റ്റ് ചെയ്തു.

വീട്ടില്‍നിന്നു പുറത്തേക്കുള്ള യാത്രയ്ക്കിടെ കാണാതായ ഗര്‍ഭിണിയായ പ്രവാസി യുവതിയുടെ മൃതദേഹം കണ്ടെത്തിയത് കനാലില്‍ നിന്ന്. അന്വേഷണത്തിനൊടുവിലാണ് പൊലീസ് ഭര്‍ത്താവിനേയും കാമുകിയേയും അറസ്റ്റ് ചെയ്തത്.

Advertisements

പഞ്ചാബിലെ ഫിറോസ്പുര്‍ ജില്ലയിലെ ഭക്ര കനാലില്‍നിന്നാണു മൃതദേഹം കണ്ടെത്തിയത്. ഓസ്‌ട്രേലിയയില്‍ താമസിച്ചിരുന്ന അവര്‍ ഈ മാസം പകുതിയോടെയാണ് പഞ്ചാബിലെ വീട്ടിലെത്തിയത്.

രണ്‍വീത് കൗറിന്റെ ഭര്‍ത്താവ് ജസ്പ്രീതിന് ഓസ്‌ട്രേലിയയില്‍ മറ്റൊരു സ്ത്രീയുമായി വിവാഹേതര ബന്ധമുണ്ടായിരുന്നു.

ഇതേത്തുടര്‍ന്നു ഭാര്യയെ കൊലപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ജസ്പ്രീത് അവരെ നാട്ടിലേക്ക് അയച്ചത്. മാര്‍ച്ച് 14നാണു മാതാപിതാക്കളെ കാണാന്‍ രണ്‍വീത് ഫിറോസ്പുരിലുള്ള സ്വന്തം വീട്ടിലെത്തിയത്.

ഇവിടെയെത്തിയ രണ്‍വീതിനെ നേരത്തേ തയ്യാറാക്കിയ പ്ലാന്‍ പ്രകാരം വീടിനു പുറത്തേക്ക് എത്തിക്കുന്നതിനായി ഭര്‍ത്താവ് വീഡിയോ കോള്‍ ചെയ്യുകയായിരുന്നു. ഭാര്യയും ഭര്‍ത്താവും പരസ്പരം ഫോണ്‍ വിളിക്കുക പതിവായിരുന്നു.

ഇത്തരത്തില്‍ വിഡിയോ കോള്‍ വിളിക്കുന്നതിനിടയ്ക്കു രണ്‍വീത് പുറത്തേക്കു പോയെന്നും തുടര്‍ന്നാണു കാണാതായതെന്നും രണ്‍വീത്തിന്റെ സഹോദരന്‍ പറഞ്ഞു.

പുറത്തുപോയപ്പോള്‍ രണ്‍വീത്തിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നെന്നാണ് അനുമാനം.
കൊലയ്ക്കായി ജസ്പ്രീത് തന്നെയാണു കാമുകി കിരണ്‍ജിത്തിനെ പഞ്ചാബിലെ ഭാര്യയുടെ വീട്ടിലേക്ക് അയച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് ജസ്പ്രീത്, കിരണ്‍ജിത്, സഹോദരി തിരഞ്ചീത് കൗര്‍, ബന്ധു സന്ദീപ് സിങ് എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

കൊലയ്ക്കുശേഷം നാടുവിട്ട കിരണ്‍ജിത്തിനെയും ഓസ്‌ട്രേലിയയില്‍ കഴിയുന്ന ജസ്പ്രീതിനെയും നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മറ്റു രണ്ടുപേരെയും അറസ്റ്റു ചെയ്തു.

Advertisement