കൂട്ടുകാരിയെ കൊന്നിട്ട് മരിച്ചത് താനെന്ന് വരുത്തി തീർത്ത് കാമുകനൊപ്പം മുങ്ങിയ വീട്ടമ്മ പിടിയിൽ, നടന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ

16

കൂട്ടുകാരിയെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി മരിച്ചത് താനാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച വീട്ടമ്മയും കാമുകനും പിടിയിൽ.

ഔറംഗബാദ് ജില്ലയിലെ ജാധവ്വാഡി നിവാസി സോനാലി ഷിൻഡെ (30) കാമുകൻ ഛബ്ബാദാസ് വൈഷ്ണവ് (26) എന്നിവരാണ് പിടിയിലായത്.

Advertisements

മെയ് 24നാണ് കേസിനാസ്പദമായ സംഭവം. ഔറംഗബാദിന് സമീപമുള്ള പിസദേവിയിലെ ഒരു കൃഷിയിടത്തിൽ നിന്ന് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തിരുന്നു.

തിരിച്ചറിയാനാവാത്ത നിലയിൽ കത്തിക്കരിഞ്ഞതായിരുന്നു മൃതദേഹം. ഇതോടാപ്പം ആത്മഹത്യാകുറിപ്പും ഉണ്ടായിരുന്നു.

തന്റെ ഭർത്താവ് മദ്യപാനിയാണെന്നും ശാരീരിക പീഡനത്തിന് ഇരയായതായും ആത്മഹത്യാകുറിപ്പിലുണ്ടായിരുന്നു.

സോനാലിയുടെ കൈപ്പടയിലുള്ള ആത്മഹത്യ കുറിപ്പിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ മരിച്ചത് ഔറംഗാബാദ് സ്വദേശിനിയായ സൊനാലിയാണെന്ന് പോലീസ് കണ്ടെത്തി.

തുടർന്ന് ഇവരുടെ സഹോദരൻ മൃതദേഹം സൊനാലിയുടെതെന്ന് തിരിച്ചറിയുകയും ചെയ്തു.

ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തിലും ബന്ധുക്കളുടെ പരാതിയിലും ഭർത്താവായ സദാശിവ ഷിൻഡെയ്ക്കെതിരേ കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സൊനാലി പോലീസ് പിടിയിലായത്.

നേരത്തെ തന്നെ ആത്മഹത്യാ കുറിപ്പിൽ സംശയം തോന്നിയ പോലീസ് ഉദ്യോഗസ്ഥർ മേഖലയിൽ നിന്ന് അതേദിവസം കാണാതായ മറ്റൊരു സ്ത്രീയായ റുക്മൻ ഭായിയുടെ തിരോധാനത്തെ കുറിച്ച് അന്വേഷണം നടത്തിയിരുന്നു.

സൊനാലിയുടെ കൂട്ടുകാരി കൂടിയായ റുക്മൻ സംഭവത്തിന് ശേഷമാണ് കാണാതായതെന്നും അവർക്കും സൊനാലിയുടെ അതേ ശാരീരിക ഘടനയാണെന്നതും സൊനാലിയിലേക്കുള്ള സംശയം ഇരട്ടിച്ചു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ സൊനാലിയുടെ കാമുകൻ ചബദാസ് വൈഷ്ണവ് എന്ന 26കാരനെ കുറിച്ചുള്ള വിവരങ്ങൾ പോലിസിന് ലഭിച്ചു.

പിന്നീട് വൈഷ്ണവിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സൊനാലിയെ പിടികൂടിയത്.

കഴിഞ്ഞ ദിവസം ഉത്തര മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിലെ ചാലിസ്ഗാവ് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കാമുകനൊപ്പം സോനാലി പിടിയിലായത്.

റുക്മനെ കൊലപ്പെടുത്തിയതിനു ശേഷം സൊനാലിയുടെ വസ്ത്രങ്ങളും പാദരക്ഷകളും ആഭരണങ്ങളും അണിയിച്ചാണ് മൃതദേഹം കത്തിച്ചിരുന്നത്.

കൊലപാതകത്തിൽ കാമുകൻ വൈഷ്ണവും പങ്കെടുത്തിട്ടുണ്ടെന്ന് ഇവർ സമ്മതിക്കുകയും ചെയ്തു.

Advertisement