പെണ്‍കുട്ടികളെ വലയിലാക്കി കാറില്‍ വെച്ചു ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട് ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ഹോബി! 150 യുവതികളെ പീഡിപ്പിച്ച് എംബിഎക്കാരന്‍ യുവാവ്, ഫോണുകളിലെ നഗ്‌ന വീഡിയോകളുടെ ശേഖരം കണ്ട് ഞെട്ടി പൊലീസ്

15

പൊള്ളാച്ചി: യുവതികളെ പീഡിപ്പിക്കുന്നത് ഹോബിയാക്കിയവരുടെയും വിവാഹ തട്ടിപ്പുവീരന്മാരുടെയും വാര്‍ത്തകള്‍ ധാരളം പുറത്തുവന്നിട്ടുണ്ട്. എന്നാള്‍, സൗന്ദര്യവും സ്‌റ്റൈലിഷ് ഗെറ്റപ്പും ആയുധമാക്കി നിരവധി യുവതികളെ പ്രണയക്കെണിയില്‍ വീഴ്ത്തി കബളിപ്പിച്ച ഒരു സൂപ്പര്‍ റോമിയോ ആയ യുവാവിന്റെ കഥയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

പ്രായപൂര്‍ത്തി ആയവരും അല്ലാത്തതുമായ നിരവധി പെണ്‍കുട്ടികളെ പ്രണയക്കെണിയില്‍ വീഴ്ത്തി കാര്യം സാധിക്കുന്നതും പണം തട്ടിയെടുക്കുന്നതും പതിവാക്കിയത് പൊള്ളാച്ചിക്കാരനായ യുവാവാണ്.

Advertisements

ഫോട്ടോയെടുത്ത് വിദ്യാര്‍ത്ഥിനികളെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ യുവാവില്‍ നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിച്ചപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ പോലും കണ്ണു തള്ളി. ഏഴു വര്‍ഷത്തിനിടക്ക് 150 യുവതികളെയാണ് തിരുനാവുക്കരശ് എന്ന എംബിഎ ബിരുദധാരിയായ യുവാവ് ലൈംഗികമായി പീഡിപ്പിച്ചതു. ആരും പരാതി നല്‍കാത്തതു കൊണ്ടു മാത്രം ഇത്രയും കാലം സൂപ്പര്‍ റോമിയോ കളിച്ചു നടക്കുകയായിരുന്നു എന്നു മാത്രം.

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന പാരാതി ലഭിച്ചതോടെ ഒളിവില്‍ പോയ തിരുനാവുക്കരശിനെ പൊലീസ് മാക്കിനാംപട്ടിയില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. പ്രതി ഒളിത്താവളങ്ങളില്‍ നിന്ന് വീട്ടിലേക്കു വരുന്ന വിവരം ലഭിച്ചതനുസരിച്ച് പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു.

തിരുനാവുക്കരശും കൂട്ടുകാരും ചേര്‍ന്ന് ഏഴു വര്‍ഷത്തിനിടെ 150 ഓളം യുവതികളെ പീഡിപ്പിച്ചതായി പൊലീസ്. പ്രണയം ആയിരുന്നു തിരുനാവുക്കരശിന്റെ പ്രധാന ആയുധം. കൂളിങ് ഗ്ലാസും ധരിച്ച് ചുള്ളന്‍ വേഷത്തില്‍ കാറില്‍ ചുറ്റിയടിക്കുന്നത് പതിവാക്കിയ യുവാവ് വളരെ സമര്‍ത്ഥമായി തന്നെയാണ് പെണ്‍കുട്ടികളെ വലയിലാക്കിയത്.

പ്രണയം നടിച്ച് വിദ്യാര്‍ത്ഥികളെയും യുവതികളെയും വശീകരിച്ച് കാറില്‍ക്കയറ്റി കൊണ്ടുപോവുകയും ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയുമായിരുന്നു ഇയാളുടെ പതിവുശൈലിയെന്ന് പൊലീസ് പറഞ്ഞു. പീഡനം വീഡിയോയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി ഇവരില്‍ നിന്ന് പണവും തട്ടിയെടുത്തിട്ടുണ്ട്. എം.ബി.എ. ബിരുദധാരിയാണ് തിരുനാവുക്കരശ്.

തിരുനാവുക്കരശില്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണും പൊലീസ് കണ്ടെടുത്തു. ഇതില്‍ നിരവധി പെണ്‍കുട്ടികള്‍ക്കൊപ്പമുള്ള അശ്ലീല വീഡിയോകളും കണ്ടു. ഇതു കണ്ട് അന്വേഷണ ഉദ്യോസ്ഥര്‍ തന്നെ ഞെട്ടി. വീട്ടമ്മമാര്‍ അടക്കം യുവാവിന്റെ കെണിയില്‍ വീണിട്ടുണ്ട്.

കഴിഞ്ഞമാസം ഒരു പെണ്‍കുട്ടിയെ പ്രണയം നടിച്ച് വിനോദ യാത്രയ്‌ക്കെന്നു പറഞ്ഞ് കാറില്‍ക്കയറ്റി കൊണ്ടുപോയിരുന്നു. കാറില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി ബഹളമുണ്ടാക്കി. തുടര്‍ന്ന്, കാറില്‍ നിന്ന് ഇറക്കിവിട്ടു.

കുട്ടി വിവരം വീട്ടില്‍ പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന്, പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഏഴു വര്‍ഷമായി നടക്കുന്ന പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരം അറിയുന്നത്. അതേസമയം, പ്രതികളെ രക്ഷിക്കാന്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടായതായി ആരോപണമുണ്ട്. തുടര്‍ന്ന്, വിവിധ രാഷ്ട്രീയ പാര്‍ട്ടികളും വനിതാ സംഘടനകളും പ്രക്ഷോഭം ആരംഭിച്ചതോടെയാണ് പ്രതികളെ പിടികൂടുന്നത്.

പൊള്ളാച്ചിയില്‍ വിദ്യാര്‍ത്ഥിനികളെയും യുവതികളെയും ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ മുഖ്യ കുറ്റവാളി തിരുനാവുക്കരശ് ഒളിച്ചിരുന്നത് തിരുപ്പതിയിലായിരുന്നു. ക്ഷേത്രത്തിലെ സൗജന്യ താമസ സൗകര്യമുള്ള മഠത്തില്‍ ഭക്തന്‍ എന്ന വ്യാജേന ഒളിച്ചു താമസിക്കുകയായിരുവെന്ന് പൊലീസ് പറഞ്ഞു. ഇയാളെ തേടി പൊലീസ് എത്തിയപ്പോഴും സമര്‍ത്തമായി രക്ഷപെടുകയായിരുന്നു.

കൂട്ടാളികളായ ശബരിരാജന്‍, വസന്തകുമാര്‍, സതീഷ് എന്നിവരെ അറസ്റ്റ് ചെയ്തതറിഞ്ഞപ്പോള്‍ തിരുനാവുക്കരശ് കോയമ്പത്തൂര്‍, സേലംവഴി തിരുപ്പതിയിലേക്ക് പോവുകയായിരുന്നു. ഫോണ്‍ ഉപയോഗിക്കാതിരുന്നതു കാരണം കണ്ടുപിടിക്കാനായില്ല.

ഇടയില്‍ തിരുപ്പതിയില്‍ നിന്ന് ഫോണ്‍ വന്നത് കണ്ടുപിടിച്ച പൊലീസ് അവിടേക്ക് പുറപ്പെടാന്‍ തയ്യാറായി. ഫോണ്‍ സിഗ്നല്‍ സേലത്താണെന്ന് വ്യക്തമാവുകയും തുടര്‍ന്നുള്ള നിരീക്ഷണത്തില്‍ ഇയാള്‍ പൊള്ളാച്ചിക്ക് വരുന്നതായും മനസ്സിലായി. കാറില്‍ മാക്കിനാംപട്ടിയിലുള്ള വീട്ടിലേക്ക് വരുമ്പോള്‍ കാര്‍ തടഞ്ഞ് പ്രത്യേക പൊലീസ് സംഘം അറസ്റ്റുചെയ്യുകയായിരുന്നു.

പ്രതിയില്‍ നിന്ന് പിടിച്ചെടുത്ത രണ്ട് ഫോണുകളില്‍ നിന്ന് നിരവധി യുവതികളെ പീഡിപ്പിക്കുന്നതിന്റെ വീഡിയോ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

പ്രതിയെ പൊള്ളാച്ചി ജെ.എം. ഒന്നാം നമ്പര്‍ കോടതിയില്‍ ഹാജരാക്കി കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു. പ്രതികളെ ഗുണ്ടാനിയമപ്രകാരം അറസ്റ്റ് ചെയ്യാന്‍ നടപടികളെടുക്കുന്നതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. യുവാവിനെ അറസ്റ്റു ചെയ്തപ്പോള്‍ നാട്ടുകാര്‍ തടിച്ചു കുടുകയും ചെയ്തു.

Advertisement