ഒറ്റ ബോളിൽ തലവര തെളിഞ്ഞ താരം, കൈയ്യടിച്ച് ഇന്ത്യയും ആരാധകരും

13

ലോകകപ്പിലെ പാകിസ്ഥാനെതിരായ ഇന്ത്യയുടെ മത്സരം പല കാരണങ്ങൾ കൊണ്ട് സ്‌പെഷ്യലാവുകയാണ്. അതിലൊന്നാണ് വിജയ് ശങ്കറിന്റെ പ്രകടനം.

ഓസ്‌ട്രേലിയയുമായുള്ള കളിയിൽ പരിക്കേറ്റതിനെ തുടർന്ന് ശിഖർ ധവാൻ പുറത്തിരിക്കുകയായിരുന്നു. ധവാന് പകരക്കാരനായിട്ടാണ് വിജയ് ശങ്കർ എത്തിയത്.

Advertisements

ഇന്ത്യൻ ടീമിലെ നാലാം നമ്പറിൽ ആര് കളിക്കുമെന്ന ചോദ്യം. പല പേരുകൾ ഉയർന്നു വന്നിരുന്നെങ്കിലും സെലക്ഷൻ കിട്ടിയത് വിജയ് ശങ്കറിനായിരുന്നു.

ത്രിമാന കഴിവുകളുള്ള താരമാണ് വിജയ് ശങ്കറെന്നായിരുന്നു സെലക്ഷൻ കമ്മിറ്റി പറഞ്ഞത്. ഋഷഭ് പന്തിനേക്കാൾ എന്ത് യോഗ്യതയാണ് ശങ്കറിന് ഉള്ളത് എന്നായി ആരാധകരുടെ ചോദ്യങ്ങൾ.

ആ ചോദ്യങ്ങൾക്കുള്ള ഉത്തരമായിരുന്നു പാകിസ്ഥാനെതിരായ ഇന്ത്യയുടെ കളിയിലെ വിജയ് ശങ്കറിന്റെ മിന്നും പ്രകടനം.

കളിയിൽ പാകിസ്ഥാന്റെ സ്‌കോർ 13ൽ നിൽക്കേ ഭുവനേശ്വർ കുമാറിന് പരിക്കേൽക്കുന്നു. ഇന്ത്യക്ക് വിക്കറ്റ് അത്യാവശ്യമായ നിമിഷം.

അഞ്ചാം ഓവറിൽ ശേഷിക്കുന്നത് രണ്ട് പന്തുകൾ. കോലി പന്തെറിയാൻ ഏൽപ്പിച്ചത് വിജയ് ശങ്കറിനെ.

ആദ്യ പന്തിൽ തന്നെ ഇമാം ഉൾഹഖിനെ വിക്കറ്റിന് മുന്നിൽ കുടുക്കി ക്യാപ്റ്റനെ തന്നെ ഞെട്ടിച്ച് കളഞ്ഞു വിജയ് ശങ്കർ.

കോലിയുടെ മുഖത്തെ സന്തോഷം വിജയ് ശങ്കറിനുള്ള കൈയ്യടി കൂടിയാണ്. പിന്നീട് പാക് നായകൻ സർഫ്രാസ് അഹമ്മദിന്റെ കുറ്റി തെറിപ്പിച്ചാണ് ശങ്കർ സ്റ്റാർ ഓൾറൗണ്ടറായി ഉയർന്നത്.

വിജയ് ശങ്കറിനെ പുകഴ്ത്തി സച്ചിൻ ടെണ്ടുൽക്കറും രംഗത്തെത്തി. സ്വപ്ന തുല്യമായ തുടക്കമാണ് താരത്തിന്റേതെന്ന് സച്ചിൻ പറഞ്ഞു.

വിജയ് ശങ്കറിനെ ടീമിൽ ഉൾപ്പെടുത്തിയത് ശരിയായ തീരുമാനമാണെന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നു അത്.

Advertisement