കാമുകിയെ സ്വന്തമാക്കാന്‍ കാമുകന്റെ പതിനെട്ടാമത്തെ അടവ്, താലികെട്ടിന് തൊട്ടുമുമ്പ് ഒന്നിച്ചുള്ള സ്വകാര്യ ദൃശ്യങ്ങള്‍ നവവരന്റെ മൊബൈലിലേക്ക് അയച്ചുകൊടുത്തു, എന്നിട്ട് മണ്ഡപത്തിലെത്തി, പിന്നെ സംഭവിച്ചത്

14

ബംഗളൂരു: ജീവന് തുല്യം പ്രേമിച്ച് കാമുകിയെ സ്വന്തമാക്കാന്‍ അവസാന നിമിഷം കാമുകന്‍ പ്രയിഗിച്ചത് പതിനെട്ടാമത്തെ അടവ്.

കല്യാണ മണ്ഡപത്തില്‍ താലികെട്ടുന്നതിന് നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വധു തന്നോടൊപ്പം പങ്കിട്ട സ്വകാര്യ ദൃശ്യങ്ങള്‍ നവ വരന്റെ മൊബൈലിലേക്ക് അയച്ചുകൊടുത്തു.

Advertisements

പ്രതിശ്രുത വധു മറ്റൊരാളോടോപ്പം പങ്കിടുന്ന സ്വകാര്യനിമിഷങ്ങള്‍ കണ്ട വരന്‍ പിന്നെ ഒന്നുംനോക്കിയില്ല, നിന്നനില്‍പ്പില്‍ കല്യാണത്തില്‍ നിന്ന് പിന്മാറി.

വധുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും എന്തുചെയ്യണമെന്നറിയാതെ അന്ധാളിച്ചു നില്‍ക്കുമ്പോള്‍ അതാ വരുന്നു വാട്സ്ആപ്പ് ചിത്രത്തിലെ നായകന്‍.

താലിയും കൊണ്ട് മണ്ഡപത്തിലെത്തിയ യുവാവ് ഏറെക്കാലമായി വധുവുമായി പ്രണയത്തിലാണെന്ന് മനസ്സുതുറക്കുകയും ചെയ്തു.

ഇതോടെ ബന്ധുക്കള്‍ പ്രകോപിതരായെങ്കിലും തടയാനെത്തിയത് വധുതന്നെ. ഒടുവില്‍ വാട്സ്ആപ്പ് നായകന്‍ തന്നെ വധുവിന്റെ കഴുത്തില്‍ താലിചാര്‍ത്തി.

ഹാസന്‍ ജില്ലയിലെ ശക്ലേഷ്പുര്‍ താലൂക്കിലെ കല്യാണ മണ്ഡപത്തിലാണ് സിനിമയെ വെല്ലുന്ന രംഗങ്ങള്‍ അരങ്ങേറിയത്.

സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്യുന്ന യുവാവുമായി ശക്ലേഷ്പുര്‍ സ്വദേശിയായ യുവതിയുടെ വിവാഹം വീട്ടുകാര്‍ നിശ്ചയിക്കുകയായിരുന്നു.

പ്രണയത്തെക്കുറിച്ച് യുവതി വീട്ടുകാരോട് പറഞ്ഞെങ്കിലും വിവാഹവുമായി മുന്നോട്ടുപോകാനായിരുന്നു വീട്ടുകാരുടെ തീരുമാനം.

ഇക്കാര്യം വിവാഹം നിശ്ചയിച്ച യുവാവുമായി സംസാരിക്കാനും വീട്ടുകാര്‍ സമ്മതിച്ചില്ല. ഇതോടെയാണ് യുവതിയും കാമുകനും ചേര്‍ന്ന് തീരുമാനമെടുത്തത്.

അതേസമയം, യുവതിക്കും വീട്ടുകാര്‍ക്കുമെതിരോ പോലീസില്‍ പരാതി നല്‍കാനാണ് വീട്ടുകാര്‍ നിശ്ചയിച്ച വരന്റെ തീരുമാനം.

Advertisement