അന്ന് ഓട്ടോ ഡ്രൈവർ മടിയിലിരുത്തി വേദനിപ്പിച്ചു, അങ്കിളെന്ന് വിളിച്ചിരുന്ന ആളുടെ സ്നേഹ പ്രകടനവും അതിരുവിട്ടു, വൈറലായി രേവതി രൂപേഷിന്റെ കുറിപ്പ്

195

അടുത്ത കാലത്തായി സമൂഹത്തിന്റെ നാനാ തുറകളിൽ ഉള്ള പല സ്ത്രീകളും തങ്ങൾക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് വെളിപ്പെടുത്തി രംഗത്ത് എത്തിയിരുന്നു. പലരും സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു തുറന്നു പറച്ചിൽ നടത്തിയിരുന്നുന്നത്.

അടുത്തിടെ മലയാളത്തിലെ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് എതിരെ യുവനടി വെളിപ്പെടുത്തിയതിന്റെ വിവാദങ്ങൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. ഇപ്പോഴിതാ കുട്ടിക്കാലത്ത് താൻ നേരിട്ട ദുരനുഭവങ്ങൾ തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ ആക്ടിവിസ്റ്റായ രേവതി രൂപേഷ്.

Advertisements

തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം ദുരനുഭവങ്ങൾ തുറന്ന് പറഞ്ഞത്. നഴ്സറി ക്ലാസിൽ പോകുമ്പോൾ ഓട്ടോ ഡ്രൈവർ മടിയിലിരുത്തി വേദനിപ്പിച്ചതും ഉറക്കമില്ലാരാത്രികളിലേക്ക് പേടിയോടെ കൂപ്പുകുത്തി വീണതും യുവതി തന്റെ കുറിപ്പിൽ പറയുന്നുണ്ട്.

രേവതി രൂപേഷിന്റെ ഫേസ്ബുക്ക് പൂർണ്ണരൂപം ഇങ്ങനെ:

നഴ്സറി ക്ലാസിൽ പോകുമ്പോൾ ഓട്ടോ ഡ്രൈവർ മടിയിലിരുത്തി വേദനിപ്പിച്ചത് അന്ന് ഉറക്കമില്ലാത്ത രാത്രികളിലേക്ക് പേടിയോടെ കൂപ്പുകുത്തി വീണിട്ടും, എത്രയോ വർഷങ്ങൾ കഴിഞ്ഞിട്ടും ഈ മുപ്പത്തിനാലാം വയസ്സിലും മുറിവായി തന്നെയുണ്ട്. 12 വയസിലാണ് അങ്കിൾ എന്ന് വിളിച്ചിരുന്ന അച്ഛന്റെ സുഹൃത്തിന്റെ സ്നേഹ പ്രകടനങ്ങൾ അതിരുവിടുന്നു എന്ന് തോന്നി തുടങ്ങിയതും പ്രതികരിച്ചു തുടങ്ങിയതും.

പിന്നെ സിനിമയ്ക്ക് പോയപ്പോഴും, ബസ്സിൽ കയറിയപ്പോഴും,അങ്ങനെ തിരക്കുള്ള എല്ലാ സ്ഥലങ്ങളിലും മനസ്സിനെ മുറിവേൽപ്പിക്കുന്ന എന്തെങ്കിലും ഒന്ന് ഉണ്ടാകും. സുഹൃത്തുക്കളോട് സംസാരിച്ചപ്പോൾ അവരുടെ അനുഭവവും ഇതുതന്നെ. അന്ന് മുതലാണ് തിരക്കുള്ള എല്ലാ സ്ഥലങ്ങളും പേടിയായി തുടങ്ങിയത്. ഒരിക്കൽ തൃശ്ശൂർ പൂരത്തിന് പോകാൻ അച്ഛന്റെ അടുത്തു വാശിപിടിച്ചപ്പോൾ ഒരു ഫാമിലി തൃശ്ശൂർ പൂരത്തിന്റെ തിരക്കിനിടയിൽ പെട്ട് അതിലെ ആ പെൺകുഞ്ഞിനും അമ്മയ്ക്കും അനുഭവിക്കേണ്ടിവന്നത് കേട്ടപ്പോൾ പൂരം പോലും വെറുത്തു പോയ അവസ്ഥയുണ്ട്.

Also Read
ബോക്‌സോഫീസ് വിജയങ്ങൾ ഇല്ലെങ്കിൽ സ്വന്തം ആരാധകർക്ക് പോലും അങ്ങേരെ വേണ്ട, മോഹൻലാലിനെ കുറിച്ച് മമ്മൂട്ടി ആരാധകന്റെ കുറിപ്പ്

ബോബി ചെമ്മണ്ണൂരിന്റെ വീഡിയോ മുഴുവനായി ശ്രദ്ധിക്കാതെ അദ്ദേഹത്തിന്റെ മാർക്കറ്റിംഗ് തന്ത്രത്തെ പുകഴ്ത്തി കമന്റ് ചെയ്തിരുന്നു. അതിൽ അയാൾ പറയുന്ന ഒരു കാര്യമുണ്ട് തൃശ്ശൂർ പൂരത്തിന് പോകുമ്പോൾ ജാക്കി വെയ്ക്കാറുണ്ട് ഇപ്പോൾ അതിന്റെ ആവശ്യമില്ലെന്ന്. അത്രയും സിംപിൾ ആയാണ് അയാൾ അത് പറഞ്ഞു പോകുന്നത്. പക്ഷേ അതിനു വിധേയരാകുന്ന സ്ത്രീകൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ എത്രവലുതാണെന്ന് ഊഹിക്കാൻ പോലും പറ്റില്ല.

ഈ പ്രാവശ്യം തൃശ്ശൂർ പൂരത്തലേന്ന് രണ്ടു സുഹൃത്തുക്കൾക്കൊപ്പം പൂമ്പാറ്റയെപ്പോലെ പാറി നടന്നപ്പോൾ ഞാൻ അനുഭവിച്ച സന്തോഷം അത് എത്രയോ വലുതാണ്. എന്റെ അറിവിൽ 90 ശതമാനവും അല്ലെങ്കിൽ അതിൽ കൂടുതലും സ്ത്രീകൾ കുഞ്ഞിലെ മുതൽ ഇങ്ങനെയുള്ള ദുരനുഭവങ്ങൾക്ക്, അ തി ക്ര മ ങ്ങൾക്ക് ഇരയായിട്ടുണ്ടാകും. അത് നൽകുന്ന മാനസിക ആഘാതങ്ങളിൽ നിന്നും മോചിതരാകാൻ വർഷങ്ങളും എടുത്തിട്ടുണ്ടാകും.

എത്രയോ സ്ത്രീകൾ ഇങ്ങനെയുള്ള മുറിപ്പാടുകൾ പങ്കുവെച്ചിട്ടുണ്ട്. പ്രതികരിക്കാൻ പ്രാപ്തയാകുന്നത് വരെ അവൾ ആ മുറിപ്പാടുകളുടെ ആഴങ്ങളിൽ കൂപ്പുകുത്തി കിടക്കും.വീണ്ടും വീണ്ടും ആ ഓർമ്മകൾ തിരികെ വന്ന് അവളെ കുത്തി നോവിച്ചു കൊണ്ടിരിക്കും. പെണ്ണിന്റെ മാനം ആകാശത്തു കൊണ്ടുവച്ച ഈ സമൂഹത്തിൽ ഒരു ബോധം വരുന്നതുവരെ അവൾ സ്വയം തെറ്റുകാരിയായി അവളെ തന്നെ ചിലപ്പോൾ ചിത്രീകരിക്കും.

ഇല വന്ന് മുള്ളിൽ വീണാലും മുള്ള് വന്ന് ഇലയിൽ വീണാലും ഇലക്കാണ് കേട് എന്ന തരത്തിൽ സമൂഹം സംരക്ഷണം കൊണ്ട് ബന്ധിയാക്കുന്ന ഒരുപാട് കാര്യങ്ങൾ ഉണ്ടല്ലോ അതിൽ അവൾ അകപ്പെട്ട് പോകും. സമൂഹത്തിന്റെ മുന്നിൽ നിന്നും സമൂഹത്തിന്റെ ചിന്താഗതികൾ ക്കെതിരെ ആയി സംസാരിക്കുന്ന സ്ത്രീകളെ അല്ലെങ്കിൽ ഉച്ചത്തിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്ന സ്ത്രീകളെ എനിക്ക് ഒരുപാട് ഇഷ്ടമാണ്.

എന്തുകൊണ്ടാണെന്ന് അറിയാമോ. നിങ്ങൾ കെട്ടിക്കൊടുത്ത എത്രയോ ഇരുമ്പ് വേലിക്കെട്ടുകൾ തകർത്താണ് അവർ ഈ സമൂഹത്തിനു മുൻപിൽ വന്ന് നിൽക്കുന്നത് എന്ന് അറിയാമോ. പ്രതികരിക്കുന്ന സ്ത്രീകളെ അഹങ്കാരി തന്റെടി എന്നും പ്രതികരിക്കുന്ന പുരുഷൻ ആണത്തത്തിന്റെ പ്രതീകവുമാണ് ഇപ്പോഴും. മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും.പൊതു ഇടങ്ങൾ ഞങ്ങളുടേത് കൂടിയാകുന്നു.

Also Read
തിലകൻ ചേട്ടൻ എന്നെ കുറിച്ച് നല്ല വാക്കുകൾ പറഞ്ഞ് കേൾക്കുന്നത് തന്നെ അംഗീകാരമാണ് ; അദ്ദേഹത്തെ വിലയിരുത്താനോ പ്രശംസിക്കാനോ എനിക്ക് യോഗ്യതയില്ല : നടൻ തിലകനൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവം ഓർത്തെടുത്ത് മഞ്ജു വാര്യർ

തിരക്കിനെ പേടിയില്ലാതെ, അമർത്തിയുള്ള നോട്ടങ്ങൾ ഇല്ലാതെ, അനാവശ്യ സംരക്ഷണങ്ങൾ പഠിപ്പിക്കാതെ,ഇഷ്ടമല്ലാത്ത സ്പർശനങ്ങൾ ഇല്ലാതെ രാത്രിയും പകലുമില്ലാതെ, ഇഷ്ടങ്ങൾ ആസ്വദിക്കാൻ പാറി പറന്നു നടക്കാൻ എന്നായിരുന്നു രേവതി രൂപേഷിന്റെ കുറിപ്പ്.

Advertisement