ലൈം ഗി ക ബന്ധത്തിനുള്ള ശേഷി 13 വയസു മുതൽ ലഭിക്കുന്ന പെൺകുട്ടികൾ 21 വയസു വരെ കാത്തിരിക്കണം എന്നാണ് ഫെമിനിസ്റ്റുകളുടെ രോദനം; തുറന്നടിച്ച് ഡോ.ബെറ്റി മോൾ മാത്യു

559

കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലെ പെൺകുട്ടികളുടെ വിവാഹ പ്രായം 21 വയസ്സാക്കി ഉയർത്തുന്നതിനുള്ള ബിൽ കൊണ്ട് വരാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ എത്തിയിരുന്നു. ചില ഇ തു പാർട്ടികൾ ഈ നീക്കത്തിന് എതിരെ രംഗത്ത് എത്തിയിരുന്നു.

അകതേ സമയം പുരോഗമന പ്രസ്ഥാനമായ ഇടതു പക്ഷം ഇതിനെ എതിർക്കുന്നതിനെ വിമർശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അധ്യാപികയും പൊതുപ്രവർത്തകയുമായ ബെറ്റിമോൾ മാത്യു. കഴിഞ്ഞ ദിവസങ്ങളിൽ വിപ്ലവം യൂണിഫോമിൽ പൂത്തപ്പോൾ ഇന്നത്തെ വിപ്ലവം വിവാഹ പ്രായത്തിലാണ് കത്തിക്കയറുന്നതെന്നും ഏതായലും ഇത് കണ്ടിരിക്കാൻ നല്ല രസമാണെന്നും ബെറ്റിമോൾ മാത്യു തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

Advertisements

ഫെമിനിസ്റ്റ്കളുടെ വീക്ഷണത്തിൽ വിവാഹം, കുടുംബം തുടങ്ങിയവ സാമ്പത്തിക സ്ഥാപനങ്ങളും സ്ത്രീവിരുദ്ധതയുടെ ഉപാധികളുമാണ്. അത് കേവലം സ്ത്രീയെ ഒരു വസ്തുവായി കാണാനും കൈമാറ്റം ചെയ്യാനുമുള്ള ഒരു പരിപാടിയാണ്. ഇതുവഴി സ്വത്ത് തന്റെതെന്ന് ഉറപ്പുള്ള കുട്ടികളിലേക്ക് തന്നെ എത്തിക്കുക എന്നതാണ് ഏക ലക്ഷ്യം.

പുരുഷന്റെതായ ഒരു ലോകക്രമത്തിൽ അവന്റെ ഭാവി തലമുറയെ ലഭ്യമാക്കാനുള്ള ഉപാധിയായിട്ടാണ് ഇത് നിലവിൽ വന്നത്. ഇതിൽ ആചാരങ്ങളും വിശ്വാസങ്ങളും ഉൾപ്പെടുത്തി മതം അതിന്റെ അധികാരം ഉറപ്പിക്കാനും വിശ്വാസികളെ നില നിർത്താനും നിലക്കു നിർത്താനും ഇടപെടലുകൾ നടത്തുന്ന സാഹചര്യത്തിലാണ് സ്റ്റേറ്റ് ഇതിൽ പൊതു നിയമങ്ങൾ കൊണ്ട് വരുന്നത്.

Also Read
തടിയൻ എന്ന് പറഞ്ഞു കല്യാണം മുടക്കിയവർക്ക് ഉള്ള മറുപടിയാണ് സെഹ്‌റ, സ്റ്റാർ സിംഗർ ഗായകൻ ഇമ്രാന്റെ ഭാര്യ സെഹ്‌റ ശരിക്കും ആരാണെന്ന് അറിയാമോ

അല്ലങ്കിൽ ഇണയെ തിരഞ്ഞെടുക്കുന്നതും കുടുംബ സംവിധാനവുമൊക്കെ ഓരോ വ്യക്തികളുടേയും സ്വകാര്യ തിരഞ്ഞെടുപ്പ് ആകേണ്ടതാണെന്നും ബെറ്റിമോൾ മാത്യു പറയുന്നു. കമ്യൂണിസ്റ്റ് കാരുടെ കാഴ്ചപ്പാടിൽ കമ്യൂൺ ലൈഫാണ് മാതൃകാപരം അല്ലാതെ അവിടെ കുടുംബം ഒരു അനിവാര്യതയല്ല. ഏതായലും നിയമ നിർമ്മാണത്തിലുള്ള സോ കോൾഡ് ഫെമിനിസ്റ്റുകളുടെ രോദനം ഏറെ രസകരമാണെന്ന് ബെറ്റിമോൾ മാത്യു പറയുന്നു.

ഒരു ഫെമിനിസ്റ്റിന്റെ അഭിപ്രായത്തിൽ 13 വയസു മുതൽ ലൈംഗിക ബന്ധത്തിനുള്ള ശേഷി ലഭിക്കുന്ന പെൺകുട്ടികൾ 21 വയസു വരെ കാത്തിരിക്കണമെന്നും, വിവാഹപൂർവ്വ ലൈംഗിക ജീവിതത്തിനു നമ്മുടെ ദുഷിച്ച സമൂഹത്തിൽ സാധ്യത ഇല്ലന്നുമാണ് അഭിപ്രായപ്പെടുന്നത്. ഇപ്പോൾ ഉയർത്തിയിരിക്കുന്നത് പോക്സോ കേ സിലെ പ്രായപരിധിയല്ല മറിച്ച് വിവാഹത്തിനുള്ള പ്രായപരിധിയാണ്.

പലരും ആവേശം കയറി അതു പോലും മറന്നിരിക്കുകയാണ്. പ്രായപൂർത്തിയായ സ്ത്രീ പുരുഷന്മാർക്കു ഉഭയ സമ്മത പ്രകാരമുള്ള ലൈം ഗി ക ത കുറ്റകൃത്യമല്ലന്നു മാത്രമല്ല ലിവിംഗ് ടുഗതറും അനുവദിച്ചിട്ടുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. പുരോഗമന പരമായ നിലപാടുകളുടെ തുടർച്ചയിട്ടാണ് വിവാഹ പ്രായം ആണിനൊപ്പം പെണ്ണിനും 21 വയസ്സാക്കിയ നിയമ നിർമാണത്തെ നമ്മൾ കാണേണ്ടത്.

അല്ലാതെ ഈ നിയമം അനുസരിച്ച് ലൈം ഗി ക ബന്ധത്തിൽ ഏർപ്പെടാനുള്ള പ്രായമല്ല 21 ആക്കിയിരിക്കുന്നത്. വിവാഹത്തെ കേവലം ലൈം ഗി ക ബന്ധത്തിനുള്ള ലൈസൻസായി മാത്രം കാണുന്ന ഫെമിനിസ്റ്റുകളെ വിളിക്കേണ്ടത് എന്താണെണെന്ന് ബെറ്റിമോൾ മാത്യു ചോദിക്കുന്നു. പുരോഗമന വാദികളായ മഹിളകളുടെ സ്ത്രീ പക്ഷ വീക്ഷണത്തിന്റെ വിശാലത ഇപ്പോൾ വെളിവാക്കപ്പെടുന്നുണ്ടെന്ന് ബെറ്റിമോൾ മാത്യു കുറ്റപ്പെടുത്തി.

Also Read
വീണ്ടും കാരുണ്യത്തിന്റെ കൈകളുമായി എംഎ യൂസഫ് അലി, ടോൾപ്ലാസ്സയിൽ ഫാസ് ടാഗ് വിറ്റ് കുടുംബം നോക്കിയ പെൺകുട്ടിക്ക് ഇനി യൂസഫലിയുടെ തണൽ

ഒരു അധ്യാപിക എന്ന നിലയിൽ പതിനെട്ടിൽ കെട്ടി പഠനം മുടങ്ങുന്ന നിരവധി കുട്ടികളെ കാണുന്നത്‌കൊണ്ട് തനിക്ക് ഈ നിയമ നിർമ്മാണത്തോട് യോജിപ്പാണ്. വിവാഹത്തിന്റെ പ്രായത്തിലെങ്കിലും ആണിനും പെണ്ണിനും തുല്യത നൽകിയ നിയമ നിർമ്മാണത്തെ ബെറ്റിമോൾ മാത്യു അഭിനന്ദിക്കുകയും ചെയ്തു.

Advertisement