‘ഒരാഴ്ച്ചക്കാലം ഭക്ഷണം ഉപേക്ഷിച്ചു, ഉറക്കം കുറച്ചു, സംസാരിച്ചു കൊണ്ടേ ഇരുന്നു’; സമൂഹത്തിന് വേണ്ടി ഇറങ്ങിത്തിരിച്ചതിന്റെ സന്തോഷം പങ്കിട്ട് കിടിലൻ ഫിറോസ്

62

ആർജെ ആയ കിടിലൻ ഫിറോസ് ബിഗ് ബോസ് പരിപാടിയിലൂടെയാണ് കൂടുതൽ പ്രേക്ഷകർക്ക് സുപരിചിതനാകുന്നത്. ബിഗ് ബോസിൽ വരുന്നതിന് മുൻപ് തന്നെ സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമാണ് ഫിറോസ്.

സനാഥാലയമെന്ന സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിന് വേണ്ടിയായിരുന്നു ഫിറോസ് ബിഗ് ബോസിലേക്ക് എത്തിയത്. ഇതേക്കുറിച്ച് അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. മറ്റ് പലർക്കുമായി ഒരു വീട് വെക്കാൻ സാധിക്കണം എന്ന ചിന്തയിലാണ് സനാഥാലയത്തിന്റെ പിറവിയെന്ന് കിടിലം ഫിറോസ് മുൻപേതന്നെ വ്യക്തമാക്കിയിരുന്നു. മറ്റ് പലർക്കുമായി ഒരു വീട് വെക്കാൻ സാധിക്കണം എന്ന ചിന്തയിലാണ് സനാഥാലയത്തിന്റെ പിറവി.

Advertisements

സോഷ്യൽമീഡിയയിൽ മോട്ടിവേഷൻ നൽകുന്ന ക്വോട്ടുകൾ പങ്കിട്ടാണ് ഫിറോസ് ശ്രദ്ധേയമാകാറുള്ളത്. ഇപ്പോഴിതാ ലഹരിക്ക് വേണ്ടിയൊരു പോരാട്ടം നടത്തി വിജയകരമായി യാത്ര പൂർത്തിയാക്കുകയാണ് ഫിറോസ്.

ALSO READ- ബാഹുബലിക്ക് ശേഷം പ്രഭാസിന്റെ ഹിറ്റ് ചിത്രം സലാർ തന്നെ; തരിപ്പണമാകുന്നത് ജവാനും ലിയോയും സൃഷ്ടിച്ച റെക്കോർഡുകൾ

കിടിലൻ ഫിറോസ് പങ്കിട്ട വാക്കുകൾ ഇങ്ങനെ:

‘ഹൃദയം നിറഞ്ഞു കവിയുന്ന സ്‌നേഹം നിറഞ്ഞ നന്ദി. ലഹരിക്ക് എതിരായി സംഘടിപ്പിച്ച ‘വന്ദേ കേരളം സീസൺ 7 വൻ വിജയമാക്കി തന്നതിന് നിങ്ങളോട് കടപ്പെട്ടിരിക്കുന്നു.’

‘കഴിഞ്ഞ ഏഴു ദിന രാത്രങ്ങൾ ഭക്ഷണം ഉപേക്ഷിച്ചു, ഉറക്കം കുറച്ചു സംസാരിച്ചു കൊണ്ടേ ഇരിക്കുകയായിരുന്നു റേഡിയോയിലൂടെ. അതും സഞ്ചരിച്ചു കൊണ്ട് കൊച്ചി മുതൽ തിരുവനന്തപുരം വരെ നീണ്ട ഒരാഴ്ചക്കാലത്തെ സഞ്ചാരം.’

‘അഞ്ചു ജില്ലകളിൽ ആയി,പ്രധാന വഴികളും, ഊട് വഴികളും ഗ്രാമ വഴികളും ഒക്കെയായി 1200 ലേറെ കിലോമീറ്ററുകൾ.പതിനായിരക്കണക്കിന് ജനങ്ങളുമായി നേരിട്ടു സംവദിച്ച ബോധവത്കര യാത്ര.’

‘ലഹരി ഇല്ലാതാക്കിക്കളഞ്ഞ നൂറുകണക്കിന് കുടുംബങ്ങളുടെ കഥകൾ കേട്ടു.ലഹരി കാർന്നു തിന്നുകൊണ്ടിരിക്കുന്ന ആയിരങ്ങളുടെ സങ്കടങ്ങൾ കേട്ടു, അവരെ ഡി അഡിക്ഷൻ സെന്ററുകളുമായി ബന്ധപ്പെടുത്തി.നിരോധിത ലഹരി മരുന്ന് വിൽക്കുന്ന കടകളുടെ വിലാസം രഹസ്യമായി പറഞ്ഞു തന്നവരിൽ നിന്നും അന്വേഷണത്തിനുള്ള അപേക്ഷ അതാത് പോലീസ് സ്റ്റേഷനുകളിൽ നൽകി, പലതും പിടിക്കപ്പെട്ടു.’

‘സഞ്ചരിക്കുന്ന ഒരു ജയിലിൽ പൂട്ടിയിടപ്പെട്ട ഒരാഴ്ചകാലം 150 മണിക്കൂറുകൾ നീണ്ട വിശപ്പ്, ദേഹം വേദന, തലവേദന, തൊണ്ട വേദന, ഒക്കെ ലഹരി എന്ന വിപത്തിന് എതിരായിട്ടായിരുന്നു.’

‘സിന്തട്ടിക് ലഹരി സർവ വ്യാപി ആകുന്ന ഈ കാലത്ത് മദ്യപിച്ചവരെ കണ്ടെത്താൻ ബ്രത് അനലൈസർ എന്നപോലെ രാസ ലഹരി ഉപയോഗിച്ചവരെ കണ്ടെത്താൻ ഉള്ള ടെക്‌നോളജി, ഉപകരണങ്ങൾ എന്നിവ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും അടിയന്തിരമായി നടപ്പിലാക്കുക, ലഹരിയുടെ ഉറവിടം കണ്ടെത്തി ശക്തമായ നിയമ പരിപാലന നടപടികൾ എടുക്കുക എന്നിവ ആയിരുന്നു ആവശ്യം.’

‘9270 ഒപ്പുകൾ ലക്ഷ്യം വച്ച് തുടങ്ങിയ യാത്ര ഇന്ന് ഈ 150-ആം മണിക്കൂറിൽ എത്തി നിന്നത് 14,500 ഒപ്പുകൾക്കും മുകളിലാണ്. അമ്മമാർക്ക്, പെങ്ങന്മാർക്ക്, കൂടെപ്പിറപ്പുകൾക്ക്, അനുജന്മാർക്ക്, അനുജത്തിമാർക്ക്, ജ്യേഷ്ഠ സഹോദരങ്ങൾക്ക്. ഒപ്പം നിന്ന ഓരോരുത്തർക്കും ഈയുള്ളവന്റെ ഹൃദയം നിറഞ്ഞ നന്ദി.പരക്കട്ടെ പ്രകാശം.’

Advertisement