തകര്‍ത്താടി പൊള്ളാര്‍ഡ്, വെടിക്കെട്ടില്‍ വണ്ടറടിച്ച് ക്രിക്കറ്റ് ലോകം

22

മുംബൈ ഇന്ത്യന്‍സിന് എതിരെ നടന്ന ഐപിഎല്‍ മത്സരത്തില്‍ പഞ്ചാബിന് പരാജയം. പഞ്ചാബ് ഉയര്‍ത്തിയ 198 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന മുംബൈ ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

പൊള്ളാര്‍ഡിന്റെ ബാറ്റിംഗ് മികവിലാണ് മുംബൈ വിജയം സ്വന്തമാക്കിയത്. പൊള്ളാര്‍ഡ് 31 പന്തില്‍ 83 റണ്‍സ് നേടി. മികച്ച ബൗളിങ് പ്രകടനം കാഴ്ചവെച്ച ഷമ്മി 3 വിക്കറ്റ് നേടി.

Advertisements

ലോകഷ് രാഹുലിന്റെ സെഞ്ച്വറിയുടെ മികവില്‍ ആണ് പഞ്ചാബ് 197 എന്ന കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയത്. ക്രിസ് ഗെയില്‍ 63 റണ്‍സ് നേടി.

രോഹിത് ശര്‍മ്മ ഇല്ലാതെ ഇറങ്ങിയ മുംബൈയെ നയിച്ചത് പൊള്ളാര്‍ഡ് ആയിരുന്നു. ബൗളിങ് തിരഞ്ഞെടുത്ത മുംബൈയുടെ തീരുമാനം തെറ്റാണെന്ന് തെളിയിക്കുന്ന രീതിയില്‍ ആയിരുന്നു പഞ്ചാബിന്റെ ബാറ്റിങ്.

ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ മുംബൈ ഇന്ത്യന്‍സിന് അവിശ്വസനീയ ജയം സമ്മാനിച്ചത് കീറോണ്‍ പൊള്ളാര്‍ഡിന്റെ വെടിക്കെട്ട് ഇന്നിംഗ്സാണ്.

31 പന്തില്‍ മൂന്ന് ബൗണ്ടറിയും 10 സിക്സുമാണ് പൊള്ളാര്‍ഡിന്റെ ബാറ്റില്‍ നിന്ന് അതിര്‍ത്തിയിലേക്ക് പറന്നത്. തോറ്റയിടത്തുനിന്ന് ഐതിഹാസിക ഇന്നിംഗ്‌സിലൂടെ മുംബൈയെ ജയത്തിലേക്ക് കൈപിടിച്ചുനടത്തുകയായിരുന്നു നായകന്‍ കൂടിയായ പൊള്ളാര്‍ഡ്.

ക്രിസ് ഗെയ്ലിന്റെയും കെ എല്‍ രാഹുലിന്റെയും വെടിക്കെട്ട് ബാറ്റിംഗിന് കീറോണ്‍ പൊള്ളാര്‍ഡ് ഒറ്റയ്ക്ക് മറുപടി നല്‍കിയപ്പോള്‍ മുംബൈ ഇന്ത്യന്‍സ് മൂന്ന് വിക്കറ്റിന് വിജയിച്ചു.

പഞ്ചാബ് ഉയര്‍ത്തിയ 198 റണ്‍സിന്റെ വിജലക്ഷ്യം മുംബൈ അവസാന പന്തില്‍ മറികടന്നു. വണ്ടര്‍ ഇന്നിംഗ്സിലൂടെ കളി മുംബൈയുടെ വരുതിയിലാക്കിയ പൊള്ളാര്‍ഡിനെ പ്രശംസകൊണ്ട് മൂടുകയാണ് ക്രിക്കറ്റ് ലോകം.

31 പന്തില്‍ 83 റണ്‍സടിച്ച് അവസാന ഓവറില്‍ പുറത്തായ പൊള്ളാര്‍ഡാണ് മുംബൈയ്ക്ക് അവിശ്വസനീയ ജയം സമ്മാനിച്ചത്.

Advertisement