പന്ത്രണ്ടു വയസുമുതല്‍ നീലച്ചിത്രങ്ങള്‍ കണ്ടുതുടങ്ങി, എത്ര പുരുഷന്മാരുമായി അന്തിയുറങ്ങിയെന്ന് അറിയില്ല: സെക്‌സിന് അടിമയായ ഒരു യുവതിയുടെ അഭിസാരകഥകള്‍ ഇങ്ങനെ

34

ലോസാഞ്ചലസ്: പന്ത്രണ്ടു വയസുമുതല്‍ നീലച്ചിത്രങ്ങള്‍ കണ്ടുതുടങ്ങി. എത്ര പുരുഷന്മാരുമായി അന്തിയുറങ്ങിയെന്ന് അറിയില്ല. പക്ഷേ അവര്‍ പകര്‍ന്നു തന്ന അനുഭൂതികള്‍ ഓര്‍മ്മയുണ്ട്. ലോസാഞ്ചലസ് സ്വദേശി എറിക ഗാര്‍സ ആത്മകഥയിലൂടെ എല്ലാം തുറന്നു പറയുകയാണ്. ഇക്കിളി പുസ്തകം പുറത്തിറങ്ങാന്‍ കാത്തിരിക്കുകയാണ് പലരും.

Advertisements

സെക്‌സിന് അടിമയാണ് എറിക. ചെറുപ്രായത്തില്‍ തന്നെ നീലയ്ക്ക് അടിമപ്പെട്ടെങ്കിലും മധുരപ്പതിനേഴിലാണ് കന്യകാത്വം നഷ്ടപ്പെടുന്നത്. അതോടെ സെക്‌സിനും അടിമപ്പെട്ടു. സ്വന്തം ചെലവില്‍ നൈറ്റ് പാര്‍ട്ടികള്‍ നടത്തിയാണ് പുരുഷന്മാരെ വശീകരിച്ചത്. നീലച്ചിത്രങ്ങള്‍ കണ്ട് പഠിച്ച പാഠങ്ങള്‍ പങ്കാളിയില്‍ പരീക്ഷിച്ചു. ചിലര്‍ അപ്പോള്‍ തന്നെ ഗുഡ്‌ബൈ പറഞ്ഞു. മറ്റു ചിലര്‍ ഗാര്‍സയുടെ ശരീരത്തില്‍ പരീക്ഷണങ്ങള്‍ നടത്തി. എല്ലാം ഗാര്‍സ നന്നായി ആസ്വദിച്ചു.

കത്തുന്ന കാമത്തിനിടയിലും ഗാര്‍സയ്ക്ക് ചിലരോട് പ്രണയം മൊട്ടിട്ടു. പക്ഷേ, വണ്‍വേ ട്രാഫിക്കായിരുന്നു. മറ്റൊരുത്തിയുമായും ബന്ധം പാടില്ലെന്ന് നിര്‍ബന്ധം പിടിച്ചതോടെയാണ് കാമുകന്‍ ഗുഡ്‌ബൈ പറഞ്ഞത്. എല്ലാം സമ്മതിച്ചെത്തിയ ഒരാള്‍ ഗാര്‍സ മറ്റൊരാളുമായി കിടക്ക പങ്കിടുന്നതു കണ്ടതോടെ പടിയിറങ്ങി. വീണ്ടും ലൈംഗികതയുടെ ലോകത്തായി. അവസാനം നെയില്‍സണ്‍ എന്നയാളെ കണ്ടുമുട്ടി. അടുപ്പം വിവാഹത്തിലെത്തിച്ചു. അതോടെ ദുശ്ശീലങ്ങള്‍ എല്ലാം മതിയാക്കി നല്ല കുട്ടിയായി.

പുസ്തകത്തെക്കുറിച്ചുള്ള കുറച്ചു വിവരങ്ങള്‍ മാത്രമാണ് പുറത്തുവന്നത്. അനുഭവങ്ങള്‍ പച്ചയായി വിവരിച്ചിട്ടുണ്ട്. പുസ്തകം എന്നിറങ്ങുമെന്നുള്ള അന്വേഷണവുമായി നിരവധിപേരാണ് പ്രസാദകരുടെ അടുത്തെത്തുന്നത്. പുറത്തിറക്കിയാലുടന്‍ പുസ്തകം ചൂടപ്പംപോലെ വിറ്റുപോകുമെന്ന് ഉറപ്പ്.

Advertisement