കോഹ്‌ലി ഔട്ടല്ലായിരുന്നു, മോശം അമ്പയറിങ്ങാണ് അവിടെ കണ്ടത്; സെമിയിലെ അമ്പയറിങ്ങിനെതിരെ ഷുഐബ് അക്തർ

14

വളരെ അടുത്തായിരുന്നു, എന്നിട്ടും ഇന്ത്യയ്ക്ക് അകലെയായിരുന്നു. പക്ഷേ ഗംഭീര തിരിച്ചുവരവാണ് ഇന്ത്യ നടത്തിയത്. ലോകകപ്പ് സെമിയിൽ ന്യൂസിലാൻഡിനോട് തോറ്റ് ഇന്ത്യ പുറത്തായതിന് പിന്നാലെ പാക് മുൻ താരം ഷുഐബ് അക്തറിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.

സാധാരണ ഡെലിവറികൾക്ക് പോലും വിക്കറ്റ് വലിച്ചെറിഞ്ഞ് നൽകി ഇന്ത്യൻ മുൻ നിര ബാറ്റ്സ്മാന്മാർ മടങ്ങിയിടത്ത് നിന്നും ഗംഭീര തിരിച്ചു വരവാണ് ഇന്ത്യ നടത്തിയത്. മോശം ബാറ്റിങ്ങാണ് ഇന്ത്യയുടെ 5 മുൻ നിര താരങ്ങളിൽ നിന്ന് വന്നത്.

Advertisements

രോഹിത്തിന് വിക്കറ്റ് വീണ ഡെലിവറി മാത്രമാണ് മികച്ച് നിന്നത്. നിർഭാഗ്യം കൊണ്ടാണ് അവിടെ കോഹ് ലിയുടെ വിക്കറ്റ് വീണത്. മോശം അമ്പയറിങ്ങായിരുന്നു അവിടെ. പന്ത് ബെയിൽസിനെ തൊടുന്നതേയുണ്ടായുള്ളുവെന്നും അക്തർ ചൂണ്ടിക്കാട്ടി.

ജഡേജ ക്രീസിലേക്ക് എത്തുന്നത് വരെ മറ്റ് ബാറ്റ്സ്മാന്മാരിൽ നിന്നും കൂടുതലൊന്നും കാണാനായില്ല. സിക്സ് പറത്താൻ സാധിക്കുമായിരുന്ന പന്തിൽ ജഡേജ പുറത്തായത് നിർഭാഗ്യമായി. ധോനി അവിടെ ഡൈവ് ചെയ്തിരുന്നെങ്കിൽ ഒരുപക്ഷേ റൺഔട്ട് ആവില്ലായിരുന്നു. ഇന്ത്യയെ ഫിനിഷിങ് ലൈനിലേക്ക് ധോനി എത്തിക്കുകയും ചെയ്യുമായിരുന്നു..

ധോനിയെ ഇതിഹാസം എന്നാണ് അക്തർ വിശേഷിപ്പിച്ചത്. ധോനി ക്രീസിൽ നിന്ന സമയം വരെ പ്രതീക്ഷ ഉണ്ടായിരുന്നു, ഇന്ത്യയ്ക്ക് ജയിക്കാനാവുമെന്ന്. ഇന്ത്യ ലോകകപ്പിൽ കളിച്ച വിധമോർത്ത് ഇന്ത്യൻ ആരാധകർക്ക് അഭിമാനിക്കാമെന്നും തന്റെ യൂട്യൂബ് ചാനലിലെ വീഡിയോയിൽ അക്തർ പറഞ്ഞു.

Advertisement