ഇത്തവണ കൂറ്റൻ സ്‌കോർ കണ്ടെത്തുന്നതിൽ വില്ലനാവുക ഇവർ? സ്ട്രൈക്ക് റേറ്റ് നോക്കിയാൽ ആശങ്കപ്പെടാനുണ്ട്

14

ഇത്തവത്തെ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ റൺ ഒഴുകുമെന്ന് ഏറെകുറെ ഉറപ്പാണ്. എന്നാൽ ഒരു ഇന്നിങ്സിൽ ടീം സ്‌കോർ 500 എന്ന മാന്ത്രിക സംഖ്യ കടക്കുമോ? ഇംഗ്ലണ്ടിൽ അത് സംഭവിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

എന്നാൽ ടീം സ്‌കോർ ചലിപ്പിക്കേണ്ട ഉത്തരവാദിത്വമുള്ള കളിക്കാരുടെ സ്ട്രൈക്ക് റേറ്റ് നോക്കിയാൽ കൂറ്റൻ സ്‌കോർ കണ്ടെത്തുക എന്നത് എളുപ്പമാവില്ല എന്നുറപ്പാണ്.

Advertisements

നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ട്-പാകിസ്താൻ പരമ്പരയിൽ ആദ്യം ബാറ്റ് ചെയ്ത ടീം തുടർച്ചയായി 340ന് മുകളിൽ സ്‌കോർ കണ്ടെത്തി.

രണ്ട് വട്ടം ആ സ്‌കോർ വിജയകരമായി ചെയ്സ് ചെയ്യുകയും ചെയ്തു. രണ്ട് ടീമും ബാറ്റ് ചെയ്തപ്പോൾ 6.8 അല്ലെങ്കിൽ അതിന് മുകളിൽ റൺറേറ്റ് എളുപ്പത്തിൽ നിലനിർത്തി.

ഓവറിൽ തുടർച്ചയായി ബൗണ്ടറി കണ്ടെത്തുന്നതിൽ നിന്നും ബാറ്റ്സ്മാനെ തടയുന്ന ഒരു ഘടകവും അവിടെ ഉണ്ടായില്ല.

ഇംഗ്ലണ്ടിന്റെ കാര്യം എടുത്താൽ 2015ന് ശേഷം 37 തവണയാണ് ഇംഗ്ലണ്ട് 300ന് മുകളിൽ സ്‌കോർ കണ്ടെത്തിയത്, അതും ഇംഗ്ലണ്ടിൽ കളിച്ചത്.

47 മത്സരങ്ങളാണ് ഈ കാലയളവിൽ അവർ ആകെമൊത്തം ഇംഗ്ലണ്ടിൽ കളിച്ചത്.

ലോകകപ്പിലേക്ക് എത്തുമ്പോൾ 10ൽ അഞ്ച് മത്സരങ്ങളിൽ ഇംഗ്ലണ്ട് 300ന് മുകളിൽ സ്‌കോർ ചെയ്ത് ജയം പിടിച്ചാൽ അവർ സെമി ഫൈനലിലേക്ക് എത്തുമെന്ന് ഉറപ്പാണ്.

ഇന്ത്യയുടെ കാര്യം പരിഗണിക്കുമ്പോൾ 2015ന് ശേഷം 21 വട്ടം സ്‌കോർ 300ന് മുകളിലെത്തിക്കാനായി. ബിഗ് ഹിറ്റർമാരായ ബാറ്റ്സ്മാൻമാർക്ക് 2015ന് ശേഷം മികച്ച റൺറേറ്റ് കണ്ടെത്താനായ വർഷമാണ് 2019.

പക്ഷേ ഹാർഡ് ഹിറ്റർമാരുടെ ഇപ്പോഴത്തെ സ്ട്രൈക്ക് റേറ്റിലൂടെ പോയാൽ ടീം സ്‌കോർ 500 കടത്താനാവുമോ എന്ന ചോദ്യവും ഉയരുന്നു.

ഹാർഡ് ഹിറ്റേഴ്സിലേക്ക് വരുമ്പോൾ ധോനിയുടെ സ്ട്രൈക്കിങ് പവർ പിന്നിലേക്ക് വലിയുന്നതാണ് കണ്ടത്.

2017ലെ ചാമ്പ്യൻ്സ് ട്രോഫിക്ക് ശേഷം 500ന് മുകളിൽ റൺസ് സ്‌കോർ ചെയ്തവരുടെ സ്ട്രൈക്ക് റേറ്റ് നോക്കുമ്പോഴാണ് പ്രശ്നമറിയുന്നത്.

50 കളികൾ കളിച്ച ധോണിയുടെ സ്ട്രൈക്ക് റേറ്റ് 77.14 ആണ്. അക്കൂട്ടത്തിൽ ഉയർന്ന സ്ട്രൈക്ക് റേറ്റുള്ള താരം ഓസ്ട്രേലിയയുടെ ഉസ്മാൻ ഖവാജയാണ്.

82.20, ടീമിന്റെ സ്‌കോർ ചലിപ്പിക്കാനായി നങ്കൂരമിടേണ്ട ബാറ്റ്സ്മാന്മാരുടെ സ്ട്രൈക്ക് റേറ്റിലെ ഈ പോരായ്മ ലോകകപ്പിൽ സ്‌കോർ ബോർഡ് ഉയരുന്നതിന് വെല്ലുവിളിയാണ്.

പക്ഷേ ചാമ്പ്യൻസ് ട്രോഫിക്ക് ശേഷമുള്ള ധോനിയുടെ 9 അർധ ശതകങ്ങളിൽ ആറും വന്നത് നിർണായക ഘട്ടങ്ങളിലാണ്.

അതെല്ലാം ഇന്ത്യയെ ജയത്തിലേക്കെത്താൻ സഹായിച്ചു. 2012ന് ശേഷം ഇന്ത്യ 50, അല്ലെങ്കിൽ അതിൽ താഴെ എന്ന സ്‌കോറിൽ നിൽക്കുമ്പോൾ ധോണി മൂന്ന് അർധ ശതകവും, രണ്ട് സെഞ്ചുറിയും നേടി. 57 എന്ന ബാറ്റിങ് ശരാശരിയിൽ.

ന്യൂസിലാൻഡ് നായകൻ കെയിൻ വില്യംസണിന്റെ സ്ട്രൈക്ക് റേറ്റ് 75.67 ആണ്. പാകിസ്താന്റെ ഇമാം ഉൾ ഹഖ് 82.20, ബംഗ്ലാദേശിന്റെ റഹീമിന്റേയ് 83.25 ശതമാനവുമാണ്.

ഇംഗ്ലണ്ടും, സൗത്ത് ആഫ്രിക്കയും ഒഴികെയുള്ള എല്ലാ ടീമിലും നിലയുറപ്പിക്കാൻ സമയം ആവശ്യമുള്ള കളിക്കാരുണ്ട്.

ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക, ന്യൂസിലാൻഡ് എന്നീ ടീമുകളാണ് സ്ട്രൈക്ക് റേറ്റിന്റെ കാര്യത്തിൽ മുന്നിലുള്ള ടീമുകൾ. ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം പാകിസ്താൻ സ്‌കോർ ചെയ്തതിൽ 31.05 ശതമാനം റൺസും കണ്ടെത്തിയത് ബാബർ അസമും, ഇമാം ഉൾ ഹഖും ചേർന്നാണ്. എന്നിട്ടും അവരുടെ വ്യക്തിഗത സ്ട്രൈക്ക് റേറ്റ് 85ൽ താഴെ.

ആദ്യം ബാറ്റ് ചെയ്ത് സ്‌കോർ 400ന് മുകളിൽ കയറ്റി കഴിഞ്ഞാൽ പോലും ഡെലിവറികൾ വെറുതെ കളഞ്ഞ് വിശ്രമിക്കാൻ അവസരം നൽകാത്ത ബാറ്റിങ് ലൈനപ്പുണ്ട് എതിരാളികൾക്ക്.

ആ സാഹചര്യത്തിലാണ് നിലയുറപ്പിച്ച് നിന്ന് കളിക്കാൻ ശ്രമിക്കുന്നവർ വില്ലനാവുക. എന്നാൽ 3 വിക്കറ്റ് നഷ്ടത്തിൽ 30 റൺസ് എന്ന നിലയിൽ നിൽക്കുമ്പോൾ ഇവരെ നമുക്ക് വേണംതാനും.

ഇവരെ എങ്ങനെ ടീമുകൾ ഉപയോഗിക്കും എന്നത് അനുസരിച്ചിരിക്കും ആ ദിവസത്തെ ടീമുകളുടെ പ്രകടനം.

Advertisement