അവളോട് പ്രണയം ഉണ്ടായിട്ട് പോയതല്ല, സെ ക്സി ന് വേണ്ടി മാത്രമാണ് പോയത്, പക്ഷെ അവൾ എന്നെ നശിപ്പിച്ചു; ബോയ്‌സ് നടൻ മണികണ്ഠൻ പറഞ്ഞത് കേട്ടോ

2076

തെന്നിന്ത്യൻ സിനിമാ ലോകത്തെ ബ്രഹ്‌മാണ്ഡ സംവിധായകനായ എസ് ശങ്കർ സംവിധാനം ചെയ്ത ബോയ്‌സ് എന്ന തമിഴ് ചിത്രം ഇന്ത്യ മുഴുവൻ തകർപ്പൻ വിജയം നേടിയെടുത്ത ഒരു വമ്പൻ ഹിറ്റ് സിനിമ ആയിരുന്നു. ഒരു കൂട്ടും പുതുമുഖ താരങ്ങളുടെ ആദ്യ ചിത്രമായിരുന്നു ബോയ്സ്.

സിദ്ധാർത്ഥ്, ജനീലിയ, ഭരത്, നകുൽ എസ് തമാൻ എന്നിവർക്കൊപ്പം മണികണ്ഠൻ എന്ന താരവും തുടക്കം കുറിച്ച സിനിമ ആയിരുന്നു ബോയ്‌സ്. എന്നാൽ മറ്റെല്ലാവരും കരിയറിൽ തങ്ങളുടേതായ ഇടം കണ്ടെത്തിയപ്പോൾ സിനിമാ മേഖലയിൽ ശോഭിക്കാൻ കഴിയാതെപോയ താരമാണ് മണികണ്ഠൻ. ബോയിസിന് ശേഷം ചില സിനിമകൾ ചെയ്തുവെങ്കിലും സിനിമയിൽ ശോഭിക്കാൻ മണികണ്ഠന് ആയില്ല.

Advertisements

അതേ സമയം തന്റെ ജീവിതത്തിൽ നേരിടേണ്ടിവന്ന പ്രതിസന്ധികളെപ്പറ്റി പ്രമുഖ നടി ഷക്കീലയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ മുമ്പ് ഒരിക്കൽ മണികണ്ഠൻ തുറന്നുപറഞ്ഞിരുന്നു.

ചെന്നൈയിലാണ് ജനിച്ചതും വളർന്നതും എല്ലാം. പഠിപ്പിൽ പിന്നോട്ട് ആയിരുന്നുവെങ്കിലും ഡിഗ്രി പൂർത്തിയാക്കി. വീട്ടിൽ എനിക്ക് ഒരു ചേച്ചിയും ഒരു അനിയത്തിയും ഒരു അനിയനും ആണ്. അച്ഛന് രണ്ട് മൂന്ന് ഭാര്യമാർ ഉണ്ടായിരുന്നു. ചേച്ചി ഒരു അമ്മയ്ക്ക് ജനിച്ചതാണ് അനിയൻ മറ്റൊരു അമ്മയ്ക്കും. ഞാനും അനിയത്തിയും എന്റെ അമ്മയിൽ ജനിച്ചതാണ്.

Also Read
മോഹൻലാലിനെ നായകാനായി കണ്ടെഴുതിയ സിനിമ ആയിരുന്നില്ല ആറാംതമ്പുരാൻ, പക്ഷേ അതിലേക്ക് മോഹൻലാൽ എത്തിയത് ഇങ്ങനെ

അങ്ങനെ ആകെ മൊത്തം കൺഫ്യൂഷൻ ആയിരുന്നു അച്ഛന്റെ ദാമ്പത്യ ജീവിതം. അച്ഛൻ ഇപ്പോൾ മരിച്ചു. ചെറുപ്പം മുതലേ ഡാൻസിൽ എനിക്ക് വലിയ താത്പര്യം ആയിരുന്നു. അത് എങ്ങിനെ വന്നു എന്ന് അറിയില്ല. കലാമാസ്റ്ററുടെ ഡാൻസ് ഗ്രൂപ്പിലാൽ വർക്ക് ചെയ്യുമ്പോഴാണ് ബോയിസ് എന്ന സിനിമ വന്നത്. അതിന് ശേഷം നായകനായും വില്ലനായും പല സിനിമകളിലും അഭിനയിച്ചു.

ചില സിനിമകളിൽ അഭിനയിച്ചത് എന്റെ ഓർമയിൽ പോലും ഇല്ല. പല സിനിമകളും വലിയ രീതിയിൽ റീച്ച് ആയില്ല. തിരിഞ്ഞു നോക്കുമ്പോൾ അത്ര മനോഹരമായ ഓർമകൾ ഒന്നും എനിക്കില്ല. കുറേ കഷ്ടങ്ങൾ, വഞ്ചനകൾ, തോൽവികൾ ഒക്കെയാണ് ഞാൻ അനുഭവിച്ചത്. എല്ലാ തരത്തിലുള്ള പ്രശ്നങ്ങളെയും അഭിമുഖീകരിച്ചിട്ടുണ്ട്. അതൊന്നും ഞാൻ എന്റെ ജീവിത വിധി എന്ന് പറഞ്ഞ് പഴിക്കില്ല.

പല തരത്തിലും അതിനെല്ലാം കാരണക്കാരൻ ഞാനും കൂടെയാണ് എന്റെ അറിവില്ലായ്മയാണ്. മലേഷ്യയിലുള്ള ഒരു പെൺകുട്ടി ഫേസ്ബുക്കിലൂടെ എന്നെ പരിചയപ്പെട്ടു. അവളെ തേടി മലേഷ്യയിൽ പോയി, അവിടെ ഞങ്ങൾ നാലഞ്ച് ദിവസം കൂടെ ഒരുമിച്ച് നിന്നില്ല, അതിനുള്ളിൽ തന്നെ പല തരത്തിലുള്ള ടോർച്ചറിങ് ഞാൻ അവളിൽ നിന്നും അനുഭവിച്ചു.

പല കാരണങ്ങൾ പറഞ്ഞ് എന്റെ കൈയ്യിലുള്ള കാശ് എല്ലാം അവൾ വാങ്ങി, എപ്പോഴും പ്രശ്നങ്ങളെ കുറിച്ച് മാത്രം പറഞ്ഞു കൊണ്ടിരുന്നു. താമസിക്കാൻ നല്ല ഒരു മുറി പോലും തന്നില്ല. അവളോട് പ്രണയം ഉണ്ടായിട്ട് പോയതല്ല, അവൾക്കും എനിക്കും എന്തോ ഒരു അട്രാക്ഷൻ ഉണ്ടായിരുന്നു. കുറേ ആയില്ലേ തനിച്ച് ജീവിയ്ക്കുന്നു നമുക്ക് ഒരുമിച്ച് കുറച്ച് സമയം ചെലവഴിക്കാം നീ മലേഷ്യയിലേക്ക് വാ എന്ന് അവൾ നിർബന്ധിച്ചത് പ്രകാരം ആണ് ഞാൻ പോയത്.

സത്യം പറഞ്ഞാൽ ഞാൻ പ്രതീക്ഷിച്ചത് സെ ക് സ് ആണ്. അതിന് വേണ്ടിയാണ് പോയത്. എനിക്കൊരു പെണ്ണിനെ ഇഷ്ടപ്പെട്ടു, ഞാൻ അവളെ കാണാൻ പോകുകയാണ് എന്ന് പറഞ്ഞാണ് ഞാൻ പോയത്. എന്തും തുറന്ന് പറയുന്ന ആളാണ് ഞാൻ. എനിക്ക് ഇതുവരെ കല്യാണം ആയിട്ടില്ല. കല്യാണത്തെ കുറിച്ച് സംസാരിക്കുമ്പോൾ എല്ലാം എനിക്ക് അതിനുള്ള പക്വത ആയിട്ടില്ല എന്ന് അമ്മ പറയും. ഇപ്പോൾ എനിക്ക് 42 വയസ്സ് ആയി.

Also Read
ആ കുട്ടിയെ നയൻതാര ആക്കിയത് ഞാനാണ്, നയൻ താരയെ കുറിച്ച് നടി ഷീല അന്ന് പറഞ്ഞത്

പറ്റിക്കപ്പെടാൻ വേണ്ടി സെ ക് സിന് മാത്രം ആഗ്രഹിച്ച് മലേഷ്യ വരെ പോകണമായിരുന്നോ, അതാണ് ആവശ്യമെ ങ്കിൽ ഇവിടെ സെ ക് സ് വർക്കേഴ്സ് ഉണ്ടല്ലോ എന്ന് ഷക്കീല ചോദിച്ചു.രണ്ട് പേരും ഇഷ്ടപ്പെട്ട് ചെയ്യുന്നത് ആയിരിക്കണം സെ ക് സ് എന്നായിരുന്നു മണികണ്ഠന്റെ മറുപടി. പ്രണയം അല്ല, അതേ സമയം കാശിന് വേണ്ടിയും ആവരുത്. ഇഷ്ടപ്പെട്ട് ചെയ്യണം എന്ന് ആഗ്രഹിച്ചാണ് മലേഷ്യ വരെ പോയത്.

ഈ പ്രായത്തിനിടയിൽ ഒരുപാട് പ്രണയങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും ഒരു പ്രണയം ഉണ്ട്. അത് കല്യാണത്തിൽ എത്തുമോ എന്ന് അറിയില്ല. പക്വതയില്ലാത്ത വയസ്സിൽ ഒരു മൂന്ന് നാല് പ്രണയം ഉണ്ടായിരുന്നു. പക്വത എത്തിയപ്പോഴുള്ള പ്രണയം കോംപ്ലിക്കേറ്റഡ് ആയി. എന്റെ കല്യാണം ഇപ്പോഴും നടക്കാത്തതിന് ഞാൻ ആരെയും കുറ്റം പറയില്ല, അവിടെ എവിടെയോ എന്റെ തെറ്റ് ഉണ്ട്. ജീവിക്കാൻ വേണ്ടിയുള്ള പണം മാത്രമേ ഞാൻ സമ്പാദിച്ചിട്ടുള്ളൂ.

ജീവിതം ആസ്വദിയ്ക്കുക എന്നതാണ് എന്നെ സംബന്ധിച്ച് പ്രധാനം. ചെസ്സ് കളിക്കും, ഷട്ടിൽ കളിക്കും അഭിനയിക്കും. അമ്മയ്ക്ക് വാടക വരുമാനം വരുന്നുണ്ട്. അതിൽ നിന്ന് എല്ലാം ജീവിക്കാനുള്ള വരുമാനം കിട്ടും. അതിനിടയിൽ ഞാൻ സ്പിരിച്വൽ പുസ്തകങ്ങൾ വായിച്ച് അതിലേക്ക് പോയി. വായനയും ഇപ്പോൾ താത്പര്യമുള്ള കാര്യമാണ്. ഇപ്പോൾ മദ്യത്തിന് അടിമയല്ല. ബിയർ കുടിക്കുമായിരുന്നു.

അതിന് മുൻപ് മദ്യത്തിനും പുകവലിയ്ക്കും എല്ലാം അടിമപ്പെട്ട ഒരു കാലവും എനിക്കുണ്ടായിട്ടുണ്ട്. ആ സമയത്തെ കൂട്ടുകെട്ടുകൾ അങ്ങിനെയായിരുന്നു. പക്ഷെ ജീവിതത്തിലെ ഒരു ചെറിയ കാലഘട്ടം മാത്രമാണ് അങ്ങിനെ പോയത്. എല്ലാ ഫേസും അഭിമുഖീകരിച്ചിട്ടുണ്ട്. ഇപ്പോൾ ഞാൻ സിനിമയിൽ ചെറിയ ചെറിയ റോളുകളാണ് ചെയ്യുന്നത്.

എന്നെ സംബന്ധിച്ച് ജീവിയ്ക്കുന്ന ആ നിമിഷമാണ് പ്രധാനം. കഴിഞ്ഞ കാലത്തെ കുറിച്ചും വരാനിരിയ്ക്കുന്ന കാലത്തെ കുറിച്ചും ഞാൻ ചിന്തിക്കാറുമില്ല അതോർത്ത് ദുഃഖിക്കാറും ഇല്ല. എന്താണോ പ്രസന്റിൽ സംഭവിയ്ക്കുന്നത്. അത് അഗീകരിക്കുക. അതാണ് ഏറ്റവും പ്രധാനം. അങ്ങനെ ഏറ്റെടുത്ത് കഴിഞ്ഞാൽ നിരാശയില്ലെന്നും മണികണ്ഠൻ വ്യക്തമാക്കുന്നു.

Also Read
ചാക്കോച്ചന്റെ പ്രിയയുടേയും ജീവിതത്തിലേക്ക് പുതിയ ഒരു വിശേഷം കൂടി, സന്തോഷ വാർത്ത പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ, ആശംസകളുമായി സഹതാരങ്ങളും ആരാധകരും

Advertisement