ഐഡിയ സ്റ്റാർ സിംഗറിലൂടെ എത്തി പിന്നീട് മലയാളികളുടെ പ്രിയ ഗായികയായി മാറിയ അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും അടുത്തിടെയാണ് തങ്ങളുടെ പ്രണയം വെളിപ്പെടുത്തി രംഗത്ത് എത്തിയത്. പിന്നാലെ ഞങ്ങൾ ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചെന്ന ഗോപി സുന്ദർ വെളിപ്പെടുത്തി.
അതേ സമയം ഇരുവരുടേയും ഭൂതകാലം അത്ര സുഖകരമല്ലാത്തത് ആയിരന്നു. അമൃത നടൻ ബാലയെ പ്രണയിച്ച് വിവാഹം കഴിക്കുകയും ഒരു കുട്ടി ഉണ്ടായതിന് ശേഷം ആ ബന്ധം ഉപേക്ഷിക്കുകയും ചെയ്ത താരമാണ്. ഗോപി ആകട്ടെ ആദ്യ ഭാര്യ പ്രിയയെയും രണ്ട് മക്കളേയും ഒഴിവാക്കി കുറേക്കാലമായി ഗായിക അഭയ ഹിരമയിക്ക് ഒപ്പം ലിവിംങ് ടുഗെദർ ആയിരുന്നു.
പ്രിയയുമായുള്ള വിവാഹം ബന്ധം വേർപെടുത്താതെ തന്നെയാണ് ഗോപി അഭയക്ക് ഒപ്പം താമസിച്ചിരുന്നത്. ഇപ്പോൾ അഭയേയും ഒഴിവാക്കിയാണ് ഗോപി അമൃതയുമായി ബന്ധം തുടങ്ങിയിരിക്കുന്നത്. ഇക്കാര്യങ്ങൾ ഉയർത്തിക്കാട്ടി അമജയ്ക്കു ഗോപിയ്ക്കും എതിരെ ധാരാളം വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ വിമർശനങ്ങൾ ഏറിയപ്പോൾ സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും നൽകിയ മറുപടി ശ്രദ്ധേയമായിരുന്നു.
മറ്റുള്ളവരുടെ വ്യക്തിപരമായ ജീവിതത്തെ വിലയിരുത്തുകയും അഭിപ്രായം പറയുകയും ചെയ്യുന്ന തൊഴിലില്ലാത്ത ആളുകൾക്കായി ഞങ്ങൾ ഈ പുട്ടും മുട്ടക്കറിയും സമർപ്പിക്കുന്നു എന്നായിരുന്നു ഇരുവരും വിമർശകർക്ക് മറുപടിയായി കുറിച്ചത്. ഇപ്പോൾ ഇതിനെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് പ്രമുഖ അഭിഭാഷകയയും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുമായ സംഗീത ലക്ഷ്മണ.
ഇടിയപ്പോം മുട്ടക്കറീം എന്ന തലക്കെട്ടിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് സംഗീത ലക്ഷ്മണയുടെ പ്രതികരണം. സംഗീത ലക്ഷ്മണയുടെ കുറിപ്പിന്റെ പൂർണരുപം ഇങ്ങനെ:
ഇടിയപ്പോം മുട്ടക്കറീം.
ഭർത്താവ് മ രി ച്ച തിന്റെ വിടവ് ഉണ്ടാക്കിയ സൗഭാഗ്യമായി ലഭിച്ച നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മൽസരിച്ച ഉമ അവളുടെ ഭർത്താവിന് വേണ്ടി ഭക്ഷണം മാറ്റിവെക്കുന്നത് അവളുടെ സ്വകാര്യതയാണത്രേ. അത് ചെയ്യുമ്പോൾ മാധ്യമക്കാരനെ പിടിച്ച് അടുത്തിരുത്തിയതും അവന്റെ ക്യാമറയുടെ മുന്നിലിരുന്ന് കൊണ്ട് അവൾ അത് ചെയ്തതും അവളുടെ അതിസാമർത്ഥ്യം!സ്വകാര്യതയും മാധ്യമക്കാരും തമ്മിൽ അങ്ങോട്ട് സിങ്ക് ആവുന്നില്ല. അതാണ് പ്രശ്നമായത്.
ഗായിക അമൃതാ സുരേഷിന്റെ പുട്ടും മുട്ടക്കറിയും കണ്ടില്ലേ? കെട്ടിയോളും കുട്ടികളുമുള്ള ഗോപി സുന്ദറിനോടൊപ്പമിരുന്ന് പൊതുജനത്തെ വെല്ലുവിളിക്കുന്നത്? അവരുടെ ജീവിതം അവരുടെ സ്വകാര്യതയാണ് പോലും! ഗോപിസുന്ദറിന്റെ ഭാര്യ പ്രിയയ്ക്കും അവരുടെ 2 ആൺമക്കൾക്കും ഗോപി സുന്ദറിനെ കുറിച്ചില്ലാത്ത വ്യാകുലത എനിക്ക് വേണ്ടതില്ല.
എന്നാൽ എനിക്ക് അറിയാൻ താൽപര്യമുള്ള ചില കാര്യങ്ങളുണ്ട്. ബാലയിൽ ജനിച്ച കുഞ്ഞിനെ നടുവിൽ നിർത്തി ‘ചെറിയ അവിഹിതകുടുംബം സന്തുഷ്ട അവിഹിതകുടുംബം’ ഗൂരുവായൂർ അമ്പലത്തിന് മുന്നിൽ നിൽക്കുന്ന ചിത്രം വലിയ വൈറലാണ് ഇപ്പോൾ. അമൃതയുടെ മുൻഭർത്താവ് നടൻ ബാലയും നിർമ്മാതാവും നടനുമായ വിജയ് ബാബുവിന്റെ ഭാര്യയും തമ്മിലുള്ള ഒരു ഫോൺ സംഭാഷണ ഓഡിയോ ക്ലിപ്പ് ഒരിക്കൽ കേട്ടത് ഓർമ്മിക്കുന്നു.
പിന്നെ അമൃത ബാല വിവാഹത്തിലുണ്ടായ മകളെ കാണാൻ സമ്മതിക്കുന്നില്ല എന്നൊക്കെ പറഞ്ഞു കൊണ്ട് ബാലയുടെ ലൈവ് അവളുടെ മറുപടി ലൈവ് ലൈവോട് ലൈവായിരുന്നു കുഞ്ഞിനെയൊന്ന് കാണാനും കാണിക്കാനും രണ്ടും കൂടി. ഇതൊക്കെ ഇവര് തന്നെ നമ്മളെ കാണിച്ചും കേൾപ്പിച്ചും ചിലതൊക്കെ മനസ്സിലാക്കിച്ചു തന്നതിൽ നിന്നാണ് എന്റെ സംശയങ്ങൾക്ക് ആധാരം.
ഒന്നാമത്; ഗോപി സുന്ദറിന്റെ വെപ്പാട്ടിയായി ജീവിക്കുന്നതിൽ എന്തെങ്കിലും പറയാനുണ്ടോ അമ്യതയുടെ അപ്പനും അമ്മയ്ക്കും അതോ അവര് മകളെ ഇങ്ങനെ അഴിച്ചു വിട്ടിരിക്കുവാണോ? രണ്ടാമത്; മുൻ ഭാര്യ ഇനി എങ്ങനെ ജീവിക്കണം എന്നത് തീരുമാനിക്കേണ്ടത് ബാലയല്ല. എന്നാൽ കെട്ടിയോളും കുട്ടിയോളുമുള്ള ഒരുവന്റെ വെപ്പാട്ടിയായി മുൻ ഭാര്യ ജീവിക്കുമ്പോൾ സ്ത്രീലമ്പടനായ അവനോടൊപ്പം തന്നോളം പോന്ന മകൾ മുട്ടിയുരുമി നിൽക്കുന്ന ഫോട്ടം കണ്ടിട്ട് ബാലയുടെ വികാരമെന്താണ്, ചിന്ത എന്താണ്?.
വളർന്നു വരുന്ന മകൾ വിവാഹ ബന്ധത്തെ കുറിച്ചും അവളുടെ അമ്മയുടെ വെപ്പാട്ടി ജീവിതത്തെ കുറിച്ചും അമ്മയുടെ ജീവിതത്തിലെ മാറി മാറി വരുന്ന കാമുകന്മാരെയുമൊക്കെ പരിചയിച്ചും പരിചരിച്ചും വളർന്നു വരുന്നത് ബാലയുടെ മകളുടെ സ്വഭാവരൂപീകരണത്തിന് നല്ലതോ? ബാല മറുപടി പറയണം. ലൈവ് വന്ന് മറുപടി പറയണം പ്ലീസ്.
ഇനി ഫോട്ടോയിൽ കാണുന്ന ഇടിയപ്പോം മുട്ടക്കറിയെയും കുറിച്ച് പറയാം. ഇന്ന് രാവിലെ ഞാൻ ഉണ്ടാക്കിയതാണ്. ഇത് ഇഷ്ടമുള്ള ഒരു കാമുകനുണ്ടായിരുന്നു എനിക്ക്. ഞങ്ങള് പിന്നെ അടിച്ച് പിരിഞ്ഞ്. ഞങ്ങളൊരുമിച്ച് പ്രണയവും കാ മാ സ്‌ക്തിയും പങ്കിട്ട നാളുകളുടെ പാവനസ്മരണയ്ക്ക് ഇടിയപ്പോം മുട്ടക്കറീം ഉണ്ടാക്കുന്ന ദിവസങ്ങളിൽ ഞാനിങ്ങനെ അവന് വേണ്ടി മാറ്റി വെക്കും.
ഉണ്ടാക്കുന്നതിൽ ബാക്കിയുള്ളതൊക്കെ ഞാൻ തന്നെ തിന്നു തീർക്കും. അത് തിന്നു തീർന്ന് കഴിയുമ്പോ ഇതും ഞാൻ തന്നെ തിന്നും. എന്റെ ജീവിതം ഞാൻ എങ്ങനെ ജീവിക്കണം ഞാൻ ഉണ്ടാക്കുന്ന ഇടിയപ്പോം മുട്ടക്കറിയും എന്ത് ചെയ്യണമെന്ന് നിങ്ങൾ തീരുമാനിക്കണ്ട. ഇതെന്റെ സ്വകാര്യതയാണ്. നിങ്ങൾ എന്റെ സ്വകാര്യതയെ മാനിക്കണം. പ്ലീസ്. എന്നായിരുന്നു സംഗീത ലക്ഷ്മണയുടെ കുറിപ്പ്.