കാമുകിയുടെ സന്ദേശങ്ങൾ ഭർത്താവിന്റെ ഫോണിലേക്ക് വരുന്നത് കണ്ട് ജീവിതം കൈയിൽ നിന്നും ഒഴുകി പോകുന്നത് മരവിപ്പോടെ കണ്ടു നിന്നവൾ: മഞ്ജുവിനെ കുറിച്ചുള്ള കുറിപ്പ് വീണ്ടും വൈറൽ

14899

28 വർഷത്തോളം എത്തിയ തന്റെ അഭിനയ ജീവിതത്തിന് ഇടയ്ക്ക് ഒരു നീണ്ട ഇടവേള ഉണ്ടായെങ്കിലും വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന സൂപ്പർ നടിയാണ് മലയാളത്തിന്റെ പ്രിയപ്പെടപ്പെട്ട ലേഡീസ് സൂപ്പർസ്റ്റാർ മഞ്ജു വാര്യർ. 1995 ൽ പുറത്തിറങ്ങിയ മോഹൻ സംവിധാനം ചെയ്ത സാക്ഷ്യം എന്ന ചിത്രത്തിലെ ഒരു ചെറിയ വേഷം ചെയ്താണ് മഞ്ജു അഭിനയ രംഗത്തേക്ക് എത്തിയത്.മികച്ച ഒരു നർത്തകി കൂടിയായ മഞ്ജു വാര്യർ സംസ്ഥാന സ്‌കൂൾ കലോൽസവത്തിലെ കലാതിലകം കൂടി ആയിരുന്നു.

അവിടെ നിന്നുമാണ് മഞ്ജു വാര്യർ സിനിമാ ലോകത്തേക്ക് എത്തുന്നത്. സുരേഷ് ഗോപിയും മുരളിയും ഗൗതമിയും പ്രധാന വേഷത്തിൽ എത്തിയ സാക്ഷ്യത്തിന് ശേഷം പിന്നീട് മഞ്ജു വാര്യർ നായികയായിട്ടാണ് അരങ്ങേറിയത്.
സുന്ദർദാസ് ലോഹിതദാസ് ടീമിന്റെ സല്ലാപം എന്ന ചിത്രത്തിലൂടെ ജനപ്രിയ നായകൻ ദിലീപിന്റെ നായികയായി എത്തിയ മഞ്ജുവിനെ മലയാളികൾ ഇരുകൈയ്യും നീട്ടി സ്വീകരിക്കുക ആയിരുന്നു.

Advertisements

പിന്നീട് മലയാളകളെ അമ്പരിപ്പിച്ച ഒരു പിടി വേഷങ്ങളാണ് മഞ്ജുവാര്യർ അവതരിപ്പിച്ചത്. സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ തന്റെ ആദ്യ നായകനായ ദിലീപിനെ പ്രണയിച്ച വിവാഹം കഴിച്ച മഞ്ജു വാര്യർ സിനിമയിൽ നിന്നും വിട്ടുനിന്നു. എന്നാൽ ഇവർക്ക് ഇടയിലുള്ള ചില പ്രശ്നങ്ങൾ കാരണം 14 വർഷത്തെ ദാമ്പത്യം ഉപേക്ഷിച്ച് ആ ബന്ധം വേർപിരിയുക ആയിരുന്നു. അതേ സമയം വിവാഹത്തിന് മുമ്പും പിന്നീട് വിവാഹ മോചന ശേഷവും ശക്തമായ കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് മഞ്ജു വാര്യർ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിരുന്നു.

Also Read
മാറിടത്തിന്റെ സൈസ് ചോദിച്ചിട്ട് പാവാട മുട്ടിന് മുകളിലേക്ക് ഉയർത്തി, ലൈം ഗി ക ബന്ധത്തിൽ ഏർപ്പെടുന്നത് ചോദിച്ചു, പ്രമുഖ സംവിധായകന് എതിരെ യുവനടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

മലയാളത്തിന് പുറമേ തമിഴകത്തും എത്തിയ മഞ്ജു വാര്യർ സൂപ്പർതാരങ്ങളായ ധനുഷിനും അജിത്തിനും ഒപ്പം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. അതേ സമയം ഏവർക്കും പ്രചോദനമാണ് നടി മഞ്ജു വാര്യരുടെ ജീവിതം. മഞ്ജു എങ്ങനെയാണ് ഇത്രത്തോളം പോസിറ്റീവ് ആയി ഇരിക്കുന്നത് എന്നറിയാനാണ് ആരധകർക്ക് താൽപര്യം. തന്റെ വ്യക്തി ജീവിതത്തിനു മേൽ കരിനിഴൽ വീഴ്ത്താനുള്ള ശ്രമങ്ങൾ ശക്തമാകുമ്പോഴും ഇവയെ എല്ലാം മഞ്ജു നേരിട്ടത് പക്വതയാർന്ന മൗനത്തിലൂടെ ആയിരുന്നു.

മുമ്പ് ഒരിക്കൽ മഞ്ജുവിനെ കുറിച്ച് സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുമ മുൻ മാധ്യമപ്രവർത്തക കൂടയായിരുന്ന സിൻസി അനിൽ എഴുതിയ ഒരു കുറിപ്പാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ആ കുറിപ്പ് ഇങ്ങനെ:

സ്‌നേഹത്തിന്റെ പേരിൽ കൈ പിടിച്ചവനെ വിശ്വസിച്ച് കലാജീവിതവും ഉപേക്ഷിച്ചു അവന്റെ ഭാര്യ ആയി ജീവിക്കാൻ തീരുമാനിച്ചു ഇറങ്ങിയൊരു പെണ്ണ്. ഭർത്താവിന്റെ കുടുംബത്തിന് വേണ്ടി കൈയടികളുടെയും അവാർഡുകളുടെയും ലോകത്തു നിന്നും അടുക്കളയിലേക്ക് അരങ്ങേറിയവൾ. സ്‌നേഹിച്ചവനിൽ നിന്നും ലഭിച്ച കണ്മണിയെ പൊന്നു പോലെ വളർത്തി വലുതാക്കിയവൾ.

തനിക്ക് നഷ്ടമായത് തന്റെ മകളിലൂടെ നേടണമെന്നു സ്വപ്‌നം കണ്ടവൾ. അതിനായി ഊണിലും ഉറക്കത്തിലും മകൾക്കു താങ്ങായി നടന്നവൾ. വലിയൊരു ചതി നടക്കുന്നു എന്ന് ലോകം മുഴുവനും അറിഞ്ഞിട്ടും ഭർത്താവിനെ അവിശ്വസിക്കാതെ ഇരുന്നവൾ. ഭർത്താവിന്റെ ഫോണിലേക്ക് കാമുകിയുടെ സന്ദേശങ്ങൾ വരുന്നത് കണ്ടു ചേമ്പില താളിലെ വെള്ളം ഊർന്നു പോകുന്നത് പോലെ അത്രയും കാലം തന്റെ സമ്പാദ്യം എന്ന് കരുതിയ ജീവിതം കൈയിൽ നിന്നും ഒഴുകി പോകുന്നത് മരവിപ്പോടെ കണ്ടു നിന്നവൾ.

എന്റെ ജീവിതം എന്റെ ഭർത്താവ് എന്റെ കുടുംബം എനിക്ക് തിരികെ വേണമെന്ന് കരഞ്ഞു യാചിച്ചവൾ. അവസാനം, തനിക്ക് നേരെ വച്ചു നീട്ടുന്ന ജീവിതം മറ്റൊരുത്തിയുടെ ഔദാര്യമാണെന്ന് തിരിച്ചറിഞ്ഞു താലി ഊരി വച്ചു ആത്മാഭിമാനത്തോടെ തല ഉയർത്തി ഇറങ്ങി പോന്നവൾ. വട്ട പൂജ്യത്തിൽ നിന്നും ജീവിതം തിരികെ പിടിക്കാൻ ഇറങ്ങുമ്പോൾ സമ്പന്നതയിൽ നിന്നും ഒന്നുമില്ലായ്മയിലേക്ക് തന്റെ മകളെ കൂടി വലിച്ചിടരുതെന്നു ആഗ്രഹിച്ചവൾ.

Also Read
ഭർത്താവും മകളുമില്ലാതെ കൂട്ടുകാർക്ക് ഒപ്പം പിറന്നാൾ ആഘോഷിച്ച് ഭാമ, അവരെവിടെ എന്ന് ആരാധകർ, കിറുകൃത്യം മറുപടിയുമായി നടി

വേർപിരിയലിനു കാരണം തിരക്കിയവരെ മൗനം കൊണ്ട് നേരിട്ടവൾ. തന്റെ മകളുടെ അച്ഛൻ ഒരിടത്തും അപമാനിക്ക പെടരുത് എന്ന് ആത്മാർഥമായി ആഗ്രഹിച്ചവൾ. ഒരിടത്തു പോലും അയാളെ കുറിച്ചൊരു മോശം വാക്ക് നാവിൽ നിന്നും അറിയാതെ പോലും വീഴാതിരിക്കാൻ ശ്രദ്ധിച്ചവൾ. തന്റെ കഴിവുകളിൽ ഉള്ള ആത്മവിശ്വാസം കൊണ്ട് മാത്രം ജീവിതത്തോട് പൊരുതിയവൾ. ഒരു സ്ത്രീ ചവിട്ടാവുന്ന കനലുകൾ എല്ലാം ചവിട്ടി കയറി പൊരുതി നേടിയവൾ.

സഹപ്രവർത്തകയ്ക്ക് ഉണ്ടായ ആക്രമണത്തിൽ കോടതി മുറിയിൽ കഴിഞ്ഞു പോയ തന്റെ ദാമ്പത്യ ജീവിതത്തെ അപകീർത്തിപ്പെടുത്താൻ ആവുന്നത്ര ശ്രമിച്ച വക്കീലന്മാരുടെ മുന്നിൽ സമനില നഷ്ടപ്പെടാതെ പിടിച്ചു നിന്നവൾ. ആരോപണങ്ങൾ അമ്പുകളായി കോടതി മുറിയിൽ നെഞ്ചും കൂടിനെ തകർത്തിട്ടും സഹപ്രവർത്തകയ്ക്ക് വേണ്ടി തനിക്കറിയാവുന്ന സത്യങ്ങൾ തുറന്നു പറഞ്ഞു അഭിമാനം ആയവൾ.

5 വർഷക്കാലം ഒരു കാൾ കൊണ്ട് പോലും മകളുടെ സാമീപ്യം നിഷേധിക്കപ്പെട്ട തന്റെ മുന്നിൽ കോടതിയിലെ വിചാരണയുടെ തലേദിവസം മാത്രം അച്ഛനെതിരെ മൊഴി കൊടുക്കരുതെന്ന ആവശ്യവുമായി വന്ന മകളുടെ മുന്നിൽ പതറാതെ നിന്നവൾ. ഇന്നത്തെ സ്ത്രീകൾക്ക് പ്രചോദനവും രോമാഞ്ചവും ആയി ഉയർന്നു പറക്കുന്നവൾ. ആ അവളെയാണ് മദ്യപാനിയും അവിഹിത ബന്ധക്കാരിയും മകളെ നോക്കാതെ സ്വന്തം ഇഷ്ടപ്രകാരം നടക്കുന്ന സ്ത്രീയുമായി ഈ കാലമത്രയും അപമാനിക്കാൻ ശ്രമിച്ചത്.

അവൾക്കു കാലം കാത്ത് വച്ച നീതിയാണ്. ഇപ്പോൾ പുറത്തേക്ക് വരുന്ന ജീർണിച്ച കഥകൾ. നുണകളുടെ എത്ര വലിയ ചില്ല് കൊട്ടാരം പണിതാലും അത് ഒരുനാൾ തകർന്നു വീഴുക തന്നെ ചെയ്യും. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോയിട്ടില്ല എന്നത് പ്രപഞ്ചസത്യം ഇനിയും ഉയർന്നു പറക്കുക പ്രിയപെട്ടവളെ കാലം നിന്നെ ഇവിടെ അടയാളപ്പെടുത്തട്ടെ എന്നായിരുന്നു ആ കുറിപ്പ്.

Also Read
വീട്ടിലുള്ളപ്പോള്‍ വെച്ചുകെട്ടില്ലാത്ത പടം, ഉദ്ഘാടനത്തിന് വരുമ്പോള്‍ എല്ലായിടവും രണ്ടിരട്ടിയായി വികസിച്ചിരിക്കും, ഇതല്ല ജീവിക്കാനുള്ള മാര്‍ഗം, ഹണി റോസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശാന്തിവിള ദിനേശ്

Advertisement