മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് സുരാജ് വെഞ്ഞാറമൂട്. മിമിക്രി വേദിയിൽ നിന്ന് മലയാള സിനിമയുടെ തലപ്പത്ത് എത്തിയ നടന്മാരിൽ ഒരാളാണ് സുരാജ് വെഞ്ഞാറമൂട് ആയിരിയ്ക്കും. മിമിക്രി വേദിയിൽ നിന്ന് നേരെ ഹാസ്യ നടനിലേക്ക്.
ദശമൂലം രാമു പോലുള്ള കഥാപാത്രം പ്രേക്ഷകർ ഏറ്റെടുത്ത് വിജയിപ്പിയ്ക്കുകയായിരുന്നു. ഇന്ന് മലയാളത്തിലെ ഏറ്റവും താര്യമൂല്യമുള്ള മുൻനിര നായകനാണ് സുരാജ് വെഞ്ഞാറമൂട്. ഇപ്പോഴിതാ തമാശകളെ കുറിച്ച് സംസാരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സുരാജ്. ഒരാളുടെ ശാരീരിക അവസ്ഥയെ കളിയാക്കിക്കൊണ്ടുള്ള തമാശകളിലൂടെ ചിരിയുണ്ടാക്കേണ്ട ആവശ്യമില്ലെന്നാണ് താരം പ്രതികരിച്ചിരിക്കുന്നത്. ദേശാഭിമാനി വാരാന്ത്യപ്പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് ബോഡി ഷെയ്മിങ് തമാശകളെ കുറിച്ച് സുരാജ് പറയുന്നത്.
പഴയകാല സിനിമകളിലും സ്റ്റേജ് ഷോകളിലും ബോഡി ഷെയ്മിങ് തമാശകൾ പോലുള്ള ക്രൂ ര ത കൾ ഉണ്ടായിരുന്നെന്ന് സുരാജ് പറയുന്നു. എന്നാൽ സമകാലിക സാഹചര്യത്തിൽ ഇത് വളരെയധികം പ്രശ്നവും അത്തരം തമാശകൾ ഉണ്ടാവാൻ പാടില്ലാത്തതുമാണെന്നും താരം വ്യക്തമാക്കി.
ബോഡി ഷെയ്മിങ്ങ് കുറച്ചുമുമ്പുവരെ വ്യാപകമായി അവതരിപ്പിച്ചിരുന്നു. പഴയകാല സിനിമകളും സ്റ്റേജ് ഷോകളുമൊക്കെ എടുത്തുനോക്കിയാൽ ഒരാളുടെ നിറത്തെയും രൂപത്തെയും ലൈം ഗി കതയെയുമെല്ലാം കളിയാക്കുന്ന തരത്തിലുള്ള തമാശകൾ കാണാൻ കഴിയും. എന്നാൽ സമകാലിക സാഹചര്യത്തിൽ ഇത് വളരെയധികം പ്രശ്നമുണ്ടാക്കുന്നതാണ്- സുരാജ് പറഞ്ഞു.
താൻ അടുത്ത കാലത്തൊന്നും അവതരിപ്പിച്ച കഥാപാത്രങ്ങളിൽ അത്തരത്തിലുള്ള ബോഡി ഷെയ്മിങ് തമാശകൾ ഉണ്ടായിട്ടില്ല. അത്തരം തമാശകൾ ഉണ്ടാകാൻ പാടില്ലാത്തതുമാണ്. അത്തരത്തിൽ ഒരാളുടെ ശാരീരിക അവസ്ഥയെ കളിയാക്കിക്കൊണ്ടുള്ള തമാശകളിലൂടെ ചിരിയുണ്ടാക്കേണ്ട ആവശ്യമില്ല. മറ്റൊരാളെ വേദനിപ്പിച്ചു കൊണ്ട് ചിരിയുണ്ടാക്കേണ്ടതില്ലല്ലോ- എന്നാണ് താരം പറയുന്നത്.
കൂടാതെ, ശക്തമായ ഗൗരവ സ്വഭാവമുള്ള കഥാപാത്രങ്ങളാണ് കുറച്ച് കാലമായി തന്നെ തേടിയെത്തുന്നതെന്നും ഹ്യൂമർ കഥാപാത്രങ്ങളാണ് തനിക്ക് ഇഷ്ടമെങ്കിലും കുറച്ചു കാലം അത്തരം കഥാപാത്രങ്ങളൊന്നും തന്നെ തേടിയെത്തിയില്ലെന്നും സുരാജ് വെഞ്ഞാറമൂട് വെളിപ്പെടുത്തി.