ന്യുസീലൻഡിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യക്ക് വമ്പൻ തിരിച്ചടി. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിൽ ഇടതുകൈവിരലിന് പരിക്കേറ്റ ഓപ്പണർ ശിഖർ ധവാന് ഇനിയുള്ള മത്സരങ്ങൾ കളിക്കാനാവില്ലെന്ന് വ്യക്തമായി.
പരിക്കേറ്റ ധവാനെ ഇന്ന് സ്‌കാനിംഗിന് വിധേയനാക്കിയിരുന്നു. ഇതിൻറെ പരിശോധനാ ഫലം പുറത്ത് വന്നതോടെയാണ് ധവാന് ലോകകപ്പ് തന്നെ നഷ്ടമാകുമെന്നുള്ള കാര്യം വ്യക്തമായത്.
ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിനിടെയാണ് ശിഖർ ധവാൻറെ ഇടതുകൈവിരലിന് പരിക്കേറ്റത്. പാറ്റ് കമ്മിൻസിൻറെ കുത്തിയുയർന്ന പന്താണ് പരിക്കേൽപ്പിച്ചത്.
ഇതിന് പിന്നാലെ ടീം ഫിസിയോ പാട്രിക് ഫര്ഹാർട്ട് പ്രാഥമിക ചികിത്സ നൽകിയിരുന്നു. തുടർന്ന് വേദന വകവെയ്ക്കാതെ കളിച്ച ശിഖർ ധവാൻ സെഞ്ചുറിയും നേടി.
ഇന്ത്യക്ക് തിരിച്ചടിയായി ലോകകപ്പിൽ ഇനിയുള്ള മത്സരങ്ങളിൽ ശിഖർ ധവാന്റെ പുറത്താകൽ.
രോഹിത് ശർമയ്ക്ക് ഒപ്പം മിന്നുന്ന ഫോമിലുള്ള ധവാൻ പുറത്താകുമ്പോൾ ആര് ആ സ്ഥാനത്തേക്ക് വരുമെന്നുള്ളതാണ് ചർച്ചയാകുന്നത്.
ഓപ്പണർ സ്ഥാനത്തേക്ക് ധവാന് പകരം കെഎൽ രാഹുൽ എത്താനാണ് സാധ്യതകൾ.
ഇതോടെ ഇപ്പോൾ രാഹുൽ കളിക്കുന്ന നാലാം നമ്പർ സ്ഥാനം ഇതോടെ ഒഴിവ് വരും. അവിടേക്ക് വിജയ് ശങ്കറിനേ പരിഗണിക്കേണ്ടി വരും.
അതിനൊപ്പം എംഎസ് ധോണിക്ക് സ്ഥാനകയറ്റം നൽകി ദിനേശ് കാർത്തിക്കിനെ മധ്യനിരയിൽ കളിപ്പിക്കാനുള്ള സാധ്യകതയുമുണ്ട്.
ധവാന് പരിക്കേറ്റതതോടെ സ്റ്റാൻഡ് ബൈ ആയി പ്രഖ്യാപിച്ച താരങ്ങളിൽ ഒരാൾ ടീമിലേക്ക് എത്തിയേക്കും.
ഋഷഭ് പന്തിനെയും അംബാട്ടി റായുഡുവിനെയും ആണ് സ്റ്റാൻഡ് ബൈ ആയി പ്രഖ്യാപിച്ച് ബാറ്റ്‌സ്മാന്മാർ. ഋഷഭ് പന്ത് ആണ് ആദ്യ സറ്റാൻഡ് ബൈ താരം.
ടീമിലെ ബാറ്റ്‌സ്മാൻമാർക്കോ വിക്കറ്റ് കീപ്പർക്കോ പരിക്കേറ്റാൽ ആദ്യം പരിഗണിക്കുക പന്തിനെയാവും.
അംബാട്ടി റായുഡു രണ്ടാമത്തെ സ്റ്റാൻഡ് ബൈ താരമാവുമ്പോൾ 15 അംഗ ടീമിലെ രണ്ടാമതൊരു ബാറ്റ്‌സ്മാന് പരിക്കേറ്റാൽ റായുഡുവിനെ പരിഗണിക്കും.
അന്നത്തെ പ്രഖ്യാപനം അനുസരിച്ച് ഋഷഭ് പന്തിനാണ് ടീമിലെത്താനുള്ള സാധ്യത കൽപ്പിക്കപ്പെടുന്നത്. പന്ത് എത്തുന്നതോടെ ടീമിൽ വലിയ മാറ്റങ്ങൾ വരാനും സാധ്യതയുണ്ട്.
ഋഷഭ് പന്തിന് പകരം ദിനേശ് കാർത്തിക്കാണ് ലോകകപ്പ് ടീമിലെ രണ്ടാം വിക്കറ്റ് കീപ്പറായത്.
ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിൽ ഇടതുകൈവിരലിന് പരിക്കേറ്റ ഓപ്പണർ ശിഖർ ധവാന് ഇനിയുള്ള മത്സരങ്ങൾ കളിക്കാനാവില്ലെന്ന് വ്യക്തമായിട്ടുണ്ട്.
ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിനിടെയാണ് ശിഖർ ധവാൻറെ ഇടതുകൈവിരലിന് പരിക്കേറ്റത്. പാറ്റ് കമ്മിൻസിൻറെ കുത്തിയുയർന്ന പന്താണ് പരിക്കേൽപ്പിച്ചത്.
ഇതിന് പിന്നാലെ ടീം ഫിസിയോ പാട്രിക് ഫര്ഹാർട്ട് പ്രാഥമിക ചികിത്സ നൽകിയിരുന്നു. തുടർന്ന് വേദന വകവെയ്ക്കാതെ കളിച്ച ശിഖർ ധവാൻ സെഞ്ചുറിയും നേടി.