16 കാരിയെ നിർബന്ധിച്ച് വിവാഹം നിശ്ചയം നടത്തി; ഉടന്‍ പ്രതിശ്രുത വരന്‍ ഗര്‍ഭിണിയുമാക്കി; കുടുംബത്തിന് എട്ടിന്റെ പണി

26

മാതാപിതാക്കൾ നിർബന്ധിച്ച് വിവാഹ നിശ്ചയം നടത്തിയ പെൺകുട്ടിയെ 24 കാരനായ പ്രതിശ്രുത വരൻ ശാരീരികമായി ഉപയോഗിച്ചു. തെലങ്കാനയിലെ സങ്കാറെഡ്ഡി ജില്ലയിലാണ് സംഭവം.

സംഭവത്തെ തുടർന്ന് യുവാവിനെതിരെ കേസെടുത്തുകയും പെൺകുട്ടിയുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കുറച്ചു വർഷങ്ങൾക്ക് മുമ്പ് പെൺകുട്ടിയുടെ അമ്മ മരിച്ചുപോയിരുന്നു. ഇതോടെ അച്ഛന്റെയും രണ്ടാനമ്മയുടേയും അവരുടെ കുട്ടികളുടേയും കൂടെയാണ് പെൺകുട്ടി താമസിച്ചിരുന്നത്.

Advertisements

പെൺകുട്ടി പത്താം ക്ലാസ് പാസായതോടെ തുടർ പഠനത്തിന് അയയ്ക്കാതെ നിർബന്ധപൂർവം ജൂണിൽ വിവാഹ നിശ്ചയം നടത്തുകയായിരുന്നു. പ്രതിശ്രുത വരൻ പെൺകുട്ടിയുടെ മാതാപിതാക്കളുടെ സമ്മതപ്രകാരം പെൺകുട്ടിയെ കാണാനായി വീട്ടിലെത്തിയപ്പോഴാണ് ശാരീരികമായി ഉപയോഗിച്ചത്.

ഇത്തരത്തിൽ മൂന്നു തവണ പെൺകുട്ടി ഇരയായി. ഇതോടെ പെൺകുട്ടി വീടുവിട്ടിറങ്ങി.തുടർന്ന് വനിതാ ശിശുക്ഷേമ വകുപ്പിനെ ഹെൽപ്പ് ലൈൻ മുഖേന പരാതിപ്പെടുകയായിരുന്നു. മാതാപിതാക്കൾ തന്നെ ബലമായി വിവാഹം കഴിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് പെൺകുട്ടി പരാതിപ്പെട്ടു.

ഇതോടെ വനിതാ ശിശുക്ഷേമ വകുപ്പ് ഇടപെട്ട് പെൺകുട്ടിയെ അഭയകേന്ദ്രത്തിലേക്ക് മാറ്റി. പെൺകുട്ടി ഗർഭിണിയാണെന്ന് വ്യക്തമായതോടെ പ്രതിശ്രുതവരൻ മൂന്നു തവണ ശാരീരികമായി ഉപയോഗിച്ചു ചെയ്തെന്ന് പെൺകുട്ടി പറഞ്ഞു. ഇതോടെ കുട്ടിയെ ഗർഭഛിദ്രത്തിന് വിധേയമാക്കി. ഭ്രൂണത്തിന്റെ സാംപിളുകൾ ഡിഎൻഎ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Advertisement