ധോണിയെ ചതിച്ചു വീഴ്ത്തിയതോ? ആ ക്യാമറ ആംഗിളുകൾ അമ്പയർ പരിഗണിച്ചില്ല: വിവാദം പൊടിപൊടിക്കുന്നു

18

അവസാന പന്തുവരെ ആവേശം നീണ്ടുനിന്ന ഫൈനലിനൊടുവിൽ മുംബൈ ഇന്ത്യൻസ് ഐപിഎൽ കിരീടം ഏറ്റുവാങ്ങി.

കുട്ടി ക്രിക്കറ്റിന്റെ സൗന്ദര്യമെല്ലാം ആവാഹിച്ചെടുത്ത മത്സരത്തിൽ എവിടെയാണ് ചെന്നൈ സൂപ്പർ കിംഗ്സിന് പിഴച്ചതെന്ന ചോദ്യം ശക്തമാണ്. മുംബൈ ആരാധകർ പോലും ഇക്കാര്യത്തിൽ തലപുകയ്ക്കുന്നുണ്ട്.

Advertisements

ജയപരാജയങ്ങൾ മാറിമറിഞ്ഞ മത്സരത്തിൽ 59 പന്തിൽ എട്ടു ഫോറും നാല് സിക്‌സും സഹിതം 80 റൺസ് അടിച്ചുകൂട്ടിയ ഓപ്പണർ ഷെയ്ൻ വാട്‌സൺ മുബൈ ക്യാമ്പിൽ നിന്നും മത്സരം വഴിതിരിച്ചു വിട്ടെങ്കിലും ജയത്തിലേക്ക് ആ പോരാട്ടം മതിയായിരുന്നില്ല.

എന്നാൽ മുംബൈയെ ജയത്തിലേക്ക് നയിച്ച നിർണായക ഘടകം മഹേന്ദ്ര സിംഗ് ധോണിയുടെ റണ്ണൗട്ടാണെന്നാണ് സച്ചിൻ തെൻഡുൽക്കർ വ്യക്തമാക്കിയത്.

ഹാർദിക് പാണ്ഡ്യയെറിഞ്ഞ 13ാമത് ഓവറിലാണ് ധോണി പുറത്താകുന്നത്.

ലസിത് മലിംഗയുടെ ഓവർത്രോയിൽ രണ്ടാം റൺ സ്വന്തമാക്കാൻ ശ്രമിക്കുന്നതിനിടെ ഇഷാൻ കിഷന്റെ നേരിട്ടുള്ള ത്രോയിലാണ് ധോണി റണ്ണൗട്ടാകുന്നത്.

ഇതിനു പിന്നാലെയാണ് മുംബൈ മത്സരത്തിലേക്ക് തിരിച്ചെത്തുന്നത്. ഇതിനിടെ ധോണിയുടെ നിർണായക വിക്കറ്റിൽ തീരുമാനമെടുത്ത അമ്പയർ ചെന്നൈയെ ചതിച്ചു എന്നാണ് സിഎസ്‌കെ ആരാധകരുടെ ആരോപണം.

മൂന്നാം അമ്പയറുടെ തീരുമാനത്തിനെതിരെ ചെന്നൈ ആരാധകർ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധമാണ് നടത്തുന്നത്.

മൂന്നാം അമ്പയർ നീൽ ലോംഗ് മിനിറ്റുകളോളം റീപ്ലേ കണ്ടശേഷമാണ് ധോണിയെ ഔട്ട് വിളിച്ചത്.

ഒരു ആംഗിളിൽ ധോണി ക്രിസിനുള്ളിൽ എത്തിയെന്ന് തോന്നിച്ചപ്പോൾ മറ്റൊരു ആംഗിളിൽ പുറത്താണെന്നാണ് ക്യാമറകളിൽ നിന്ന് വ്യക്തമായത്.

മത്സരത്തിന്റെ ഗതി തന്നെ മാറ്റി മറിക്കുന്ന തീരുമാനമായിരുന്നു ഇത്. ധോണിയുടെ റണ്ണൗട്ട് വിഷയത്തിൽ കമന്ററി ബോക്‌സിലും വൻ ചർച്ചകൾ നടന്നു.

ചെന്നൈ നായകൻ ഔട്ടാണെന്ന് സഞ്ജയ് മഞ്ജരേക്കർ പറഞ്ഞപ്പോൾ സാധ്യതയില്ലെന്നായിരുന്നു മറ്റ് കമന്ററേറ്റർമാരുടെ നിലപാട്.

Advertisement