ഏഴാം തവണയും തോറ്റ് തൊപ്പിയിട്ട് റോയൽ ചലഞ്ചേഴ്സ്: നാണക്കേടിന്റെ പടുകുഴിയിൽ കോഹ്ലി പട

16

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ഐപിഎല്ലിൽ ഏഴാം തോൽവി. ഇന്ന് മുംബൈ ഇന്ത്യൻസിനോട് അഞ്ച് വിക്കറ്റിനാണ് വിരാട് കോഹ്‌ലിയും സംഘവും പരാജയപ്പെട്ടത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂർ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തു. മുംബൈ 19 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 26 പന്തിൽ 40 റൺസ് നേടിയ ക്വിന്റൺ ഡി കോക്കാണ് മുംബൈയുടെ ടോപ് സ്‌കോറർ.

Advertisements

രോഹിത് ശർമ (28), സൂര്യകുമാർ യാദവ് (29), ഇഷാൻ കിഷൻ (21, ക്രുനാൽ പാണ്ഡ്യ (11) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. ഹാർദിക് പാണ്ഡ്യ (16 പന്തിൽ 37), കീറൺ പൊള്ളാർഡ് (0) എന്നിവർ പുറത്താവാതെ നിന്നു.

ഒന്നാം വിക്കറ്റിൽ ഡികോക്ക്- രോഹിത് ശർമ (19 പന്തിൽ 28) സഖ്യം 70 റൺസാണ് ഒന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. പിന്നീടെത്തിയവർ നിരാശപ്പെടുത്തിയതാണ് മുംബൈയുടെ വിജയം വൈകിപ്പിച്ചത്.

നേരത്തെ, ഡിവില്ലിയേഴ്സ് (51 പന്തിൽ 75), മൊയീൻ അലി (32 പന്തിൽ 50) എന്നിവരുടെ ഇന്നിങ്സാണ് ബാംഗ്ലൂരിന് മികച്ച സ്‌കോർ സമ്മാനിച്ചത്. മുംബൈയ്ക്ക് വേണ്ടി ലസിത് മലിംഗ നാല് വിക്കറ്റ് വീഴ്ത്തി.

പാർത്ഥിവ് പട്ടേൽ (20 പന്തിൽ 28), വിരാട് കോലി (8), മാർകസ് സ്റ്റോയിനിസ് (0), അക്ഷ്ദീപ് നാഥ് (2), പവൻ നേഗി (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ.

ഉമേഷ് യാദവ് (0), മുഹമ്മദ് സിറാജ് (0) എന്നിവർ പുറത്താവാതെ നിന്നു. മലിംഗയ്ക്ക് പുറമെ ബെഹ്രൻഡോർഫ്, ഹാർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

Advertisement