മുഹമ്മദ് ആമിറിന്റെ തിരിച്ചുവരവ് രോഹിത്തിന് തിരിച്ചടിയാകുമോ? വീണ്ടും ‘ഇന്ത്യ പാക് ക്രിക്കറ്റ് യുദ്ധം’

25

ഏകദിന ക്രിക്കറ്റ് ലോക കപ്പ് ഇംഗ്ലണ്ടിൽ തുടങ്ങാനിരിക്കെ ഇന്ത്യപാക് ആരാധകർക്കിടയിൽ ക്രിക്കറ്റ് യുദ്ധം. പാക് ടീമിൽ മുഹമ്മദ് ആമിറും വഹാബ് റിയാസും ഇടംപിടിച്ചതാണ് പുതിയ യുദ്ധമുഖം തുറക്കാൻ ആരാധകരെ പ്രേരിപ്പിച്ചത്.

ആമിറിന്റെ തിരിച്ചുവരവ് ഏറെ പേടിയ്ക്കുക രോഹിത്ത് ശർമ്മയെയായിരിക്കുമെന്നാണ് പാക് ആരാധകരുടെ പക്ഷം. ഏഷ്യ കപ്പിയും ചാമ്പ്യൻസ് ട്രോഫിയിലും രോഹിത്ത് ആമിറിന് മുന്നിൽ പതറിയതാണ് പാക് ആരാധകർ ട്രോളായി ഉപയോഗിക്കുന്നത്.

Advertisements

എന്നാൽ ആമിറിന് ചരിത്രത്തിൽ ഇന്നേവരെ ലഭിക്കാത്ത തിരിച്ചടിയാണ് ഇന്ത്യയെ നേരിടുമ്പോൾ ലഭിക്കുകയെന്ന് ഇന്ത്യൻ ആരാധകരും തിരിച്ചടിയ്ക്കുന്നു.

ഇരുവരും തമ്മിലുളള വൈരം നേരത്തെ തന്നെ പ്രശസ്തമാണ്. ആമിർ സാധാരണ ബൗളർ മാത്രമാണെന്ന രോഹിത്തിന്റെ പ്രസ്താവന ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

അടുത്ത മാസം 16ാം തിയതിയാണ് ലോക കപ്പിലെ ഇന്ത്യ-പാക് പോരാട്ടം. ഇരുരാജ്യങ്ങളും സംഘർഷങ്ങളുടെ വക്കിലായതിനാൽ ഈ പോരാട്ടത്തിന് ഏറെ പ്രധാന്യമാണ് ക്രിക്കറ്റ് ലോകം കൽപിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് പാക് ലോക കപ്പ് ടീമിൽ മുഹമ്മദ് ആമിറും വഹാബ് റിയാസും ഇടം പിടിച്ചത്.

നേരത്തെ പ്രഖ്യാപിച്ചിരുന്ന പതിനഞ്ചംഗ ടീമിൽ ഇടം പിടിക്കാൻ കഴിയാതിരുന്ന ഇരുവരേയും ഇംഗ്ലീഷ് പര്യടനത്തിലെ പാക് ബൗളർമാരുടെ ദയനീയ പ്രകടനത്തെ തുടർന്നാണ് തിരിച്ച് വിളിച്ചത്.

പാക് ബാറ്റ്സ്മാൻ ആസിഫ് അലിയും ടീമിൽ ഇടം പിടിച്ചു.

കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്ന പതിനഞ്ചംഗ പാക് ടീമിൽ നിന്ന് ആബിദ് അലി, ഫഹീം അഷ് റഫ്, ജുനൈദ് ഖാൻ എന്നിവർ പുറത്തായി.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മോശം പ്രകടനമാണ് ഫഹീം അഷ്റഫിനും, ജുനൈദ് ഖാനും ടീമിന് പുറത്തേക്ക് വാതിൽ തുറന്നത്.

ആബിദ് അലിയ്ക്കാകട്ടെ ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തിൽ മാത്രമാണ് അവസരം ലഭിച്ചത്.

എന്നാൽ ടൂർണമെന്റിലുടനീളം ഫഖർ സമാനും, ഇമാംഉൾ ഹഖും നടത്തിയ മിന്നും ബാറ്റിംഗ് പ്രകടനം ആബിദ് അലിക്കും ടീമിന് പുറത്തേക്ക് വഴി തെളിക്കുകയായിരുന്നു.

Advertisement